ചീഫ് ജസ്റ്റീസിനെതിരെ കോര്‍പ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി  

67 0

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. കേസ്പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിനെതിരേ പരാതിഉന്നയിക്കാന്‍ ഒന്നരക്കോടി രൂപവാഗ്ദാനം ലഭിച്ചെന്നു പറഞ്ഞഅഭിഭാഷകന്‍ ഉത്സവ് സിങ്ബയന്‍സ് ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാകുകയുംസത്യവാങ്മൂലം സമര്‍പ്പിക്കുകയുംചെയ്തു.

ജസ്റ്റിസ് ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ്സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതേതുടര്‍ന്നാണ് സുപ്രീം കോടതികേസില്‍ ചില നടപടികളിലേക്ക് കടന്നത്.ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക പീഡനപരാതിയും ഗൂഢാലോചനഅന്വേഷിക്കുന്നതും പരസ്പരംബന്ധപ്പെടുത്തരുതെന്നായിരുന്നു ഇന്ദിര ജെയ്സിങിന്റെ വാദം. അതേസമയം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്റെവിശ്വാസത്യ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇന്ദിരജയ്സിങ് വ്യക്തമാക്കി.കൂടുതല്‍ തെളിവുകളുമായിപുതിയൊരു സത്യവാങ്മൂലംഇന്ന് സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് മാറ്റി വെക്കുകയായിരുന്നു.

കോടതിക്ക് കണ്ണുംപൂട്ടിഇരിക്കാനാവില്ലെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് അഭിഭാഷകഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.എന്നാല്‍ അക്കാര്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്ന്ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണുപരിഗണിക്കുന്നതെന്നും ജസ്റ്റിസ്നരിമാന്‍ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ ലൈംഗികപീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചനനടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതിനിരീക്ഷിച്ചു.കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സി.ബി.ഐജോയിന്റ് ഡയറക്ടര്‍, ഐ.ബി ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹിപൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി. ജസ്റ്റിസ്അരുണ്‍ മിശ്ര അധ്യക്ഷനായബെഞ്ച് ഇവരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ഉത്സവസിങ് ബൈന്‍സ് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി. ഉത്സവ്ബൈന്‍സ് പാതി കാര്യങ്ങള്‍ മാത്രമാണു പറയുന്നതെന്ന് എ.ജിനിരീക്ഷിച്ചു. കുറച്ചു രേഖകള്‍കൈമാറുന്നു.മറ്റുള്ളവ നല്‍കുന്നില്ലെന്നുംഎ.ജി വ്യക്തമാക്കി. എന്നാല്‍താന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകന്‍പറഞ്ഞു. അഭിഭാഷകനെ കോടതി തിരികെവിളിച്ചു സമാധാനിപ്പിക്കുകയായിരുന്നു.

Related Post

സര്‍വ്വകലാശാലയില്‍ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ട്‌ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

Posted by - May 7, 2018, 03:53 pm IST 0
ലഖ്‌നൗ: അലിഗഡ്‌ സര്‍വ്വകലാശാലയില്‍ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ട്‌ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

രാഹുൽ ഗാന്ധി തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്‍പ്പണം നടത്തി

Posted by - Apr 17, 2019, 11:31 am IST 0
വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. രാജീവ് ഗാന്ധിയുടേയും…

രാജ്യദ്രോഹക്കുറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും സാമൂഹിക പ്രവർത്തകരുടെ കത്ത്

Posted by - Oct 9, 2019, 04:07 pm IST 0
മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വീണ്ടും പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180…

ഒരു  രാഷ്ട്രം ,ഒരു  നികുതി ; ആലോചിക്കണമെന്ന് കേന്ദ്രം 

Posted by - Sep 17, 2019, 02:11 pm IST 0
തിരുവനന്തപുരം:  എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും , ഏക രാഷ്ട്രം ഏക നികുതി സമ്പ്രദായത്തെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ്…

Leave a comment