ചീഫ് ജസ്റ്റീസിനെതിരെ കോര്‍പ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി  

313 0

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. കേസ്പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിനെതിരേ പരാതിഉന്നയിക്കാന്‍ ഒന്നരക്കോടി രൂപവാഗ്ദാനം ലഭിച്ചെന്നു പറഞ്ഞഅഭിഭാഷകന്‍ ഉത്സവ് സിങ്ബയന്‍സ് ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാകുകയുംസത്യവാങ്മൂലം സമര്‍പ്പിക്കുകയുംചെയ്തു.

ജസ്റ്റിസ് ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ്സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതേതുടര്‍ന്നാണ് സുപ്രീം കോടതികേസില്‍ ചില നടപടികളിലേക്ക് കടന്നത്.ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക പീഡനപരാതിയും ഗൂഢാലോചനഅന്വേഷിക്കുന്നതും പരസ്പരംബന്ധപ്പെടുത്തരുതെന്നായിരുന്നു ഇന്ദിര ജെയ്സിങിന്റെ വാദം. അതേസമയം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്റെവിശ്വാസത്യ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇന്ദിരജയ്സിങ് വ്യക്തമാക്കി.കൂടുതല്‍ തെളിവുകളുമായിപുതിയൊരു സത്യവാങ്മൂലംഇന്ന് സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് മാറ്റി വെക്കുകയായിരുന്നു.

കോടതിക്ക് കണ്ണുംപൂട്ടിഇരിക്കാനാവില്ലെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് അഭിഭാഷകഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.എന്നാല്‍ അക്കാര്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്ന്ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണുപരിഗണിക്കുന്നതെന്നും ജസ്റ്റിസ്നരിമാന്‍ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ ലൈംഗികപീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചനനടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതിനിരീക്ഷിച്ചു.കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സി.ബി.ഐജോയിന്റ് ഡയറക്ടര്‍, ഐ.ബി ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹിപൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി. ജസ്റ്റിസ്അരുണ്‍ മിശ്ര അധ്യക്ഷനായബെഞ്ച് ഇവരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ഉത്സവസിങ് ബൈന്‍സ് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി. ഉത്സവ്ബൈന്‍സ് പാതി കാര്യങ്ങള്‍ മാത്രമാണു പറയുന്നതെന്ന് എ.ജിനിരീക്ഷിച്ചു. കുറച്ചു രേഖകള്‍കൈമാറുന്നു.മറ്റുള്ളവ നല്‍കുന്നില്ലെന്നുംഎ.ജി വ്യക്തമാക്കി. എന്നാല്‍താന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകന്‍പറഞ്ഞു. അഭിഭാഷകനെ കോടതി തിരികെവിളിച്ചു സമാധാനിപ്പിക്കുകയായിരുന്നു.

Related Post

മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

Posted by - May 29, 2019, 06:30 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍…

മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ ഡാം തകര്‍ന്നു; 20 പേരെ കാണാതായി; രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍  

Posted by - Jul 3, 2019, 09:57 am IST 0
മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍…

പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍

Posted by - Jun 7, 2018, 12:23 pm IST 0
കൊച്ചി: പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി…

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Nov 28, 2019, 07:57 pm IST 0
മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍  ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ്…

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴിന്  

Posted by - May 27, 2019, 07:40 am IST 0
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളരണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരുംഅന്നേ ദിവസം സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ്…

Leave a comment