പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

134 0

എൻ.ടി. പിള്ള 

കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്.

മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും കുടത്തിൽനിന്നും ഭൂതത്തെ തുറന്നുവിട്ടതുപോലെ ഒന്നിച്ചു ഡാമുകൾ തുറന്നുവിട്ടതും പ്രളയ ദുരന്തത്തിന്റെ തോത് വർധിപ്പിച്ചു.എല്ലായിടത്തും കനത്തമഴയുടെ സാധ്യത വർധിക്കുകയാണ്. വര്ഷം തോറും അതിന്റെ മുഖ്യകാരണം ആഗോള താപനമാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 

കേരളത്തിൽ ചെറിയ നദികളാണ്. വെള്ളം പെട്ടെന്ന് ഈ നദികളിലെത്തും. ആഗോളതാപനം കൂടാതെ പ്രാദേശികമായ കാരണങ്ങളും ഉണ്ടാകാം. നഗരവൽകരണം മൂലമുള്ള മാറ്റങ്ങളുണ്ടാകാം. പടിഞ്ഞാറു കടലും കിഴക്കു മലയും അതിനിടയിലുള്ള സ്ഥലമേ കേരളത്തിലുള്ളൂ. 

രണ്ടു റഡാർ കേരളത്തിലുണ്ട്. ഒന്ന് കൊല്ലം ജില്ലയിലും ഒന്ന് തിരുവനന്തപുരത്തും. അതനുസരിച്ചു അടുത്ത രണ്ടോ മൂന്നോ മണിക്കൂറിലെ മഴയെക്കുറിച്ചു വിവരങ്ങൾ നൽകാനാകും. അതിനെ "നൗ കാസ്‌റ് " എന്നാണ് പറയുന്നത്. ആ രണ്ടു റഡാറുകളിൽനിന്നുള്ള വിവരങ്ങളും ഇത്തവണ നൽകിയിരുന്നു. 

പ്രളയബാധിതരുടെ ആരോഗ്യത്തെക്കുറിച്ചു പറയുമ്പോൾ പകർച്ചവ്യാധി നിയന്ത്രണത്തിനാണ് കൂടുതൽ പ്രാധാന്യം.അത് അനിവാര്യവുമാണ്‌.പക്ഷെ ജീവിത ശൈലീ രോഗങ്ങളെ അവഗണിക്കരുത്. പ്രത്യേകിച്ച് കേരളം പോലെ ഇത്തരം രോഗങ്ങൾ വളരെ കൂടുതലായ സംസ്ഥാനത്തു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിലും വീടുകളിലേക്ക് മടങ്ങിയവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ഒട്ടേറെ പേരുണ്ട്. ഇവർ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ പലതാണ്.

ഇപ്പോൾ എലിപ്പനി ഭീതി പരത്തുന്നു. എലിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. പ്രളയക്കെടുതിയിൽ ആകെ 488 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലെ തകർന്നടിഞ്ഞ പല പ്രദേശങ്ങളും ദത്തെടുത്ത് അറ്റകുറ്റപണി നടത്താൻ ചില കോർപ്പറേറ്റ് സ്ഥാപനങ്ങളും ബാങ്കുകളും അതുപോലെതന്നെ മഹാരാഷ്ട്ര സർക്കാർ സെക്രട്ടേറിയറ്റ് കേരള ദുരിത്വാശാസ ഓഫീസു തന്നെ തുറന്നു പ്രവർത്തിക്കുന്നു. കേരളത്തിലെ പ്രളയ ദുരന്തത്തിൽ തകർന്ന പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു. മഹാരാഷ്ട്ര പി ഡബ്ള്യു ഡി മന്ത്രി  ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന എം.പി രാഹുൽ വിചാരെ, ഡോ . ശ്രീകാന്ത് ഷിൻഡെ എം.എൽ.എ, കല്യാൺ ശിവസേന പ്രമുഖ് ഗോപാൽ ലാങ്കേ , വസായി ശിവസേന ജില്ലാ പ്രമുഖ്  പ്രഭാകർ മാത്രേ എന്നിവർ ചേർന്ന് 60 ടൺ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ഔഷധങ്ങളും 50 -ഇൽ പരം ഡോക്ടർമാരുമായി ആലപ്പുഴയിലെത്തി ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും സാധന സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. 

ഓഗസ്റ്റ് 26നു ആലപ്പുഴ കണിച്ചുകുളങ്ങരയിൽ മെഡിക്കൽ ക്യാമ്പ് മന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്‌ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സ്ഥാപകനും എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രെട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ, കേരള ശിവസേന പ്രമുഖ് ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വീയപുരം, ചെങ്ങന്നൂർ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കൽ ക്യാമ്പുകളും ഭക്ഷ്യധാന്യ , വസ്ത്രവിതരണവും നടന്നു.

മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷുമായി മഹാരാഷ്ട്രയിൽ നിന്നുള്ള എം.പിമാർ ചർച്ച നടത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു ഒരു ട്രക്ക് ഭക്ഷ്യധാന്യവും വസ്ത്രങ്ങളും നൽകി. ബോട്ടുകളിൽ സഞ്ചരിച്ച മന്ത്രിയും എം.പിമാരും മറ്റു ശിവസേന പ്രവർത്തകരും കുട്ടനാട്ടിലെ ദുരിതപ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്നും കേരളത്തിനു സഹായമെത്തിക്കുമെന്നു  മന്ത്രിയും എം.പിമാരും പറഞ്ഞു.    

Related Post

കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂരിനെ നിയമിച്ചു 

Posted by - Oct 11, 2018, 08:47 pm IST 0
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിയമനം പ്രഖ്യാപിച്ചത്. വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ്…

ഹര്‍ത്താലില്‍ വളഞ്ഞ് തീര്‍ത്ഥാടകര്‍ 

Posted by - Dec 14, 2018, 08:56 am IST 0
ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീര്‍ത്ഥാടകര്‍…

വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍ 

Posted by - Jun 8, 2018, 08:13 am IST 0
വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇവരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപയാണ് അവര്‍ തട്ടിയെടുത്തത്.…

ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

Posted by - Mar 29, 2019, 05:17 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ…

ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി

Posted by - Dec 16, 2018, 08:33 pm IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട്…

Leave a comment