ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു  

207 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി.ഭരണഘടനയുടെ 370- ാം വകുപ്പ്‌റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യയുടെ എല്ലാ നിയമങ്ങളുംഭരണഘടനാ വ്യവസ്ഥകളും ഇനിജമ്മു കശ്മീരിനും ബാധകമാകും.ഇതു സംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി.1954 – ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തത്. ഇത് പ്രകാരംപ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതു നിയമവുംജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍വരണമെങ്കില്‍ കശ്മീര്‍ നിയമ നിര്‍മ്മാണസഭയുടെ അംഗീകാരംവേണം. ഈ അനുച്ഛേദമാണ് സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിരാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീര്‍ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്.
.
പ്രതിപക്ഷം അവതരിപ്പിച്ച എതിര്‍പ്രമേയം ഉപരാഷ്ട്രപതിതള്ളി. ജമ്മു കശ്മീരിനെ കശ്മീര്‍,ലഡാക്ക് എന്നീ രണ്ടു കേന്ദ്ര-ഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതില്‍ കശ്മീര്‍ നിയമസഭയുള്ള കേന്ദ്ര-ഭരണ പ്രദേശമായിരിക്കും.ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല.നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടിആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്തപ്രതിഷേധം വക വയ്ക്കാതെയാണുപ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെപ്രത്യേക യോഗത്തിനുശേഷമാണുസര്‍ക്കാരിന്റെ നിര്‍ണായക നീക്കം.ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളുംസ്വീകരിക്കുമെന്നു പാക്കിസ്ഥാന്‍പ്രതികരിച്ചു.

സംസ്ഥാനത്തിനും രാജ്യത്തിനുംഅത്യന്താപേക്ഷിതമായ ചുവടുവയ്പാണെന്നു ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. 1950ല്‍ ഭരണഘടനനിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേകപദവി നല്‍കുന്ന370ാം വകുപ്പിനെഎതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ്1950കളുടെ തുടക്കത്തില്‍ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക'എന്ന മുദ്രാവാക്യമുയര്‍ത്തി 370ാംവകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാസംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെഅനുമതി വേണം. ഭരണഘടനയിലെതാല്‍ക്കാലിക വ്യവസ്ഥ എന്നനിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്തആന്ധ്രപ്രദേശ്, കര്‍ണാടക എന്നീസംസ്ഥാനങ്ങളിലെ സാമ്പത്തികമായിപിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

Related Post

മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

Posted by - Apr 5, 2019, 11:16 am IST 0
ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ…

നിർഭയ കേസിലെ പ്രതിയുടെ  ദയാഹർജി തള്ളണമെന്ന് രാഷ്ടപതിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ

Posted by - Dec 6, 2019, 04:12 pm IST 0
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന്റെ ശുപാർശ. ദയാഹർജി ലഭിച്ച സമയത്ത് രാഷ്ട്രപതി…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  പ്രജ്ഞാ സിങ്ക്‌ ലോക സഭയില്‍ ഖേദം പ്രകടിപ്പിച്ചു   

Posted by - Nov 29, 2019, 02:57 pm IST 0
ന്യൂഡല്‍ഹി: ലോക്‌സഭയിൽ ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രജ്ഞാസിങ് പറയുന്നത്.  അതേസമയം…

പരീക്ഷയില്‍ മികച്ച വിജയം നേടാനാവാത്ത മനോവിഷമത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി

Posted by - May 30, 2018, 08:40 am IST 0
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടാനാവാത്ത മനോവിഷമത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. കക്റോല സ്വദേശിയായ രോഹിത് കുമാര്‍ മീന(17), വനന്ത് കുഞ്ച് സ്വദേശി…

Leave a comment