ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു  

311 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി.ഭരണഘടനയുടെ 370- ാം വകുപ്പ്‌റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യയുടെ എല്ലാ നിയമങ്ങളുംഭരണഘടനാ വ്യവസ്ഥകളും ഇനിജമ്മു കശ്മീരിനും ബാധകമാകും.ഇതു സംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി.1954 – ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തത്. ഇത് പ്രകാരംപ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതു നിയമവുംജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍വരണമെങ്കില്‍ കശ്മീര്‍ നിയമ നിര്‍മ്മാണസഭയുടെ അംഗീകാരംവേണം. ഈ അനുച്ഛേദമാണ് സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിരാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീര്‍ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്.
.
പ്രതിപക്ഷം അവതരിപ്പിച്ച എതിര്‍പ്രമേയം ഉപരാഷ്ട്രപതിതള്ളി. ജമ്മു കശ്മീരിനെ കശ്മീര്‍,ലഡാക്ക് എന്നീ രണ്ടു കേന്ദ്ര-ഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതില്‍ കശ്മീര്‍ നിയമസഭയുള്ള കേന്ദ്ര-ഭരണ പ്രദേശമായിരിക്കും.ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല.നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടിആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്തപ്രതിഷേധം വക വയ്ക്കാതെയാണുപ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെപ്രത്യേക യോഗത്തിനുശേഷമാണുസര്‍ക്കാരിന്റെ നിര്‍ണായക നീക്കം.ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളുംസ്വീകരിക്കുമെന്നു പാക്കിസ്ഥാന്‍പ്രതികരിച്ചു.

സംസ്ഥാനത്തിനും രാജ്യത്തിനുംഅത്യന്താപേക്ഷിതമായ ചുവടുവയ്പാണെന്നു ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. 1950ല്‍ ഭരണഘടനനിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേകപദവി നല്‍കുന്ന370ാം വകുപ്പിനെഎതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ്1950കളുടെ തുടക്കത്തില്‍ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക'എന്ന മുദ്രാവാക്യമുയര്‍ത്തി 370ാംവകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാസംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെഅനുമതി വേണം. ഭരണഘടനയിലെതാല്‍ക്കാലിക വ്യവസ്ഥ എന്നനിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്തആന്ധ്രപ്രദേശ്, കര്‍ണാടക എന്നീസംസ്ഥാനങ്ങളിലെ സാമ്പത്തികമായിപിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

Related Post

കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

Posted by - Jun 3, 2018, 09:46 am IST 0
മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത…

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് വിമര്‍ശനം; മധ്യവയസ്‌കയ്ക്ക് പെണ്‍ക്കുട്ടികള്‍ നല്‍കിയ പണി വൈറല്‍ വീഡിയോ  

Posted by - May 2, 2019, 03:10 pm IST 0
ദില്ലി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് തങ്ങളെ ആക്ഷേപിച്ച മധ്യവയസ്‌കയെ പാഠം പഠിപ്പിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്നായിരുന്നു മധ്യവയസ്‌കയുടെ…

ഇന്ത്യ പാക്കിസ്ഥാനെ തിരിച്ചടിച്ചു; 5 പാക് സൈനികർ കൊല്ലപ്പെട്ടു 

Posted by - Apr 24, 2018, 11:04 am IST 0
പുലവാമലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും ഏറ്റുമുട്ടി. പാക് സൈനിക ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു. വെടിനിർത്തൽ കരാർ തുടർച്ചയായി മറികടക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ…

വിമാനങ്ങളിൽ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം 

Posted by - May 2, 2018, 06:47 am IST 0
ഇന്നലെ വരെ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ ചെയ്യാനോ അനുമതി ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ 3000 മീറ്റർ…

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട ആള്‍ അറസ്റ്റില്‍

Posted by - Apr 24, 2018, 02:59 pm IST 0
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി…

Leave a comment