ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു  

242 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി.ഭരണഘടനയുടെ 370- ാം വകുപ്പ്‌റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യയുടെ എല്ലാ നിയമങ്ങളുംഭരണഘടനാ വ്യവസ്ഥകളും ഇനിജമ്മു കശ്മീരിനും ബാധകമാകും.ഇതു സംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി.1954 – ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തത്. ഇത് പ്രകാരംപ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതു നിയമവുംജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍വരണമെങ്കില്‍ കശ്മീര്‍ നിയമ നിര്‍മ്മാണസഭയുടെ അംഗീകാരംവേണം. ഈ അനുച്ഛേദമാണ് സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിരാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീര്‍ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്.
.
പ്രതിപക്ഷം അവതരിപ്പിച്ച എതിര്‍പ്രമേയം ഉപരാഷ്ട്രപതിതള്ളി. ജമ്മു കശ്മീരിനെ കശ്മീര്‍,ലഡാക്ക് എന്നീ രണ്ടു കേന്ദ്ര-ഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതില്‍ കശ്മീര്‍ നിയമസഭയുള്ള കേന്ദ്ര-ഭരണ പ്രദേശമായിരിക്കും.ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല.നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടിആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്തപ്രതിഷേധം വക വയ്ക്കാതെയാണുപ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെപ്രത്യേക യോഗത്തിനുശേഷമാണുസര്‍ക്കാരിന്റെ നിര്‍ണായക നീക്കം.ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളുംസ്വീകരിക്കുമെന്നു പാക്കിസ്ഥാന്‍പ്രതികരിച്ചു.

സംസ്ഥാനത്തിനും രാജ്യത്തിനുംഅത്യന്താപേക്ഷിതമായ ചുവടുവയ്പാണെന്നു ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. 1950ല്‍ ഭരണഘടനനിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേകപദവി നല്‍കുന്ന370ാം വകുപ്പിനെഎതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ്1950കളുടെ തുടക്കത്തില്‍ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക'എന്ന മുദ്രാവാക്യമുയര്‍ത്തി 370ാംവകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാസംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെഅനുമതി വേണം. ഭരണഘടനയിലെതാല്‍ക്കാലിക വ്യവസ്ഥ എന്നനിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്തആന്ധ്രപ്രദേശ്, കര്‍ണാടക എന്നീസംസ്ഥാനങ്ങളിലെ സാമ്പത്തികമായിപിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

Related Post

60 നില കെട്ടിടത്തില്‍ അഗ്നിബാധ 

Posted by - Nov 17, 2018, 08:52 pm IST 0
കോല്‍ക്കത്ത: കോല്‍ക്കത്തയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ 'ദി 42'ല്‍ അഗ്നിബാധ. ഇപ്പോള്‍ നിര്‍മാണത്തിലിരുന്ന 60 നില കെട്ടിടത്തിന്‍റെ 51,52 നിലകളിലാണ് തീപടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകിട്ട്…

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്  പ്രധാനമന്ത്രിക്ക് ക്ഷണം

Posted by - Feb 14, 2020, 03:52 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി  അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട  വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

Posted by - Feb 2, 2020, 12:34 am IST 0
തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി…

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തും 

Posted by - Feb 11, 2020, 10:39 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ട്രംപ് എത്തുന്നത്. ഫെബ്രുവരി 24,25…

Leave a comment