എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

330 0

കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍ എടുത്ത സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് പറയുന്നത്.

സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് സംഭവം അന്വേഷിക്കുന്ന ജില്ലാ കലക്ടര്‍ക്ക് എം.എല്‍.എ കൈമാറി. എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പോലീസ് ആരോപിച്ചത്. എന്നാല്‍ കൈ ഒടിഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കൈക്ക് പൊട്ടലുണ്ടെന്നും ആദ്യം ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചുവെന്നാണ് പറഞ്ഞതെന്ന എല്‍ദോ വിശദീകരിച്ചിരുന്നു.

അതിനിടെ, സി.പി.ഐ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ പോലീസിനെ ആക്രമിക്കാന്‍ കരുതിക്കൂട്ടി വന്നുവെന്നും കല്ലും കട്ടയും കുറുവടിയുമായാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്നും പോലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഒന്നാം പ്രതിയും എല്‍ദോ ഏബ്രഹാമിനെ രണ്ടാം പ്രതിയുമാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന സമിതി അംഗം സുഗതന്‍ അടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിന് കണ്ടാലറിയാവുന്ന 800 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍്പിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് വഴി കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

ലാത്തിച്ചാര്‍ജില്‍ പോലീസിന് വീഴ്ചപറ്റിയതായി ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചുവരുത്തിയില്ല. എം.എല്‍.എ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇത് ശരിയായ രീതിയല്ലെന്നും കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലാത്തിച്ചാര്‍ജ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അത് പാലിച്ചില്ല. ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടിക്രമങ്ങളും പോലീസ് എടുത്തില്ല. അതേസമയം, സി.പി.ഐയെയും റിപ്പോര്‍ട്ടില്‍ കലക്ടര്‍ കുറ്റപ്പെടുത്തുന്നുണ്ട്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ല. അന്നു രാവിലെ മാത്രമാണ് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന പോലീസിന് വിവരം ലഭിച്ചത്. പ്രകടനം നടത്തിയവര്‍ ബാരിക്കേഡും മറ്റും തള്ളിയിട്ട് പ്രകോപനം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Post

കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Posted by - Dec 3, 2019, 03:38 pm IST 0
കൊച്ചി: കോതമംഗലം ചെറിയപള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ  ഒഴിപ്പിച്ചശേഷം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. യാക്കോബായ വിശ്വാസികളെ…

മുഖ്യമന്ത്രിക്കെതിരെ മുസ്ലീം പ്രീണന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  

Posted by - Mar 5, 2021, 04:18 pm IST 0
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമര്‍ശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി…

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Posted by - Oct 22, 2019, 03:18 pm IST 0
തിരുവനന്തപുരം:  എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേരുന്നത്. മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍…

മഴയുടെ ശക്തി കുറയുന്നു; ഒരിടത്തും റെഡ് അലേര്‍ട്ടില്ല  

Posted by - Aug 15, 2019, 10:14 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,…

പാലാ നിയോജക മണ്ഡലം ബി.ജെ.പി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു.

Posted by - Sep 24, 2019, 05:22 pm IST 0
പാലാ: തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ  വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം…

Leave a comment