എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

308 0

കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍ എടുത്ത സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് പറയുന്നത്.

സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് സംഭവം അന്വേഷിക്കുന്ന ജില്ലാ കലക്ടര്‍ക്ക് എം.എല്‍.എ കൈമാറി. എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പോലീസ് ആരോപിച്ചത്. എന്നാല്‍ കൈ ഒടിഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കൈക്ക് പൊട്ടലുണ്ടെന്നും ആദ്യം ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചുവെന്നാണ് പറഞ്ഞതെന്ന എല്‍ദോ വിശദീകരിച്ചിരുന്നു.

അതിനിടെ, സി.പി.ഐ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ പോലീസിനെ ആക്രമിക്കാന്‍ കരുതിക്കൂട്ടി വന്നുവെന്നും കല്ലും കട്ടയും കുറുവടിയുമായാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്നും പോലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഒന്നാം പ്രതിയും എല്‍ദോ ഏബ്രഹാമിനെ രണ്ടാം പ്രതിയുമാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന സമിതി അംഗം സുഗതന്‍ അടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിന് കണ്ടാലറിയാവുന്ന 800 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍്പിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് വഴി കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

ലാത്തിച്ചാര്‍ജില്‍ പോലീസിന് വീഴ്ചപറ്റിയതായി ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചുവരുത്തിയില്ല. എം.എല്‍.എ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇത് ശരിയായ രീതിയല്ലെന്നും കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലാത്തിച്ചാര്‍ജ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അത് പാലിച്ചില്ല. ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടിക്രമങ്ങളും പോലീസ് എടുത്തില്ല. അതേസമയം, സി.പി.ഐയെയും റിപ്പോര്‍ട്ടില്‍ കലക്ടര്‍ കുറ്റപ്പെടുത്തുന്നുണ്ട്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ല. അന്നു രാവിലെ മാത്രമാണ് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന പോലീസിന് വിവരം ലഭിച്ചത്. പ്രകടനം നടത്തിയവര്‍ ബാരിക്കേഡും മറ്റും തള്ളിയിട്ട് പ്രകോപനം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Post

ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

Posted by - Jun 8, 2019, 09:17 pm IST 0
ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ…

ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്  

Posted by - Aug 4, 2019, 09:57 pm IST 0
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍…

ഏറ്റുമാനൂരില്‍ സ്വതന്ത്രയായി ലതികാ സുഭാഷ്; പ്രചാരണത്തിന് തുടക്കമിട്ടു  

Posted by - Mar 15, 2021, 01:16 pm IST 0
കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍…

ജാതിസംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്  ടിക്കാറാം മീണ  

Posted by - Oct 16, 2019, 05:40 pm IST 0
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും,…

കൂടത്തായി കൊലപാതകക്കേസ് : ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു      

Posted by - Oct 12, 2019, 12:22 pm IST 0
കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് മൊഴി നൽകി.  ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കുന്നതിനായാണ് ഇവര്‍ ഷാജുവിനെ…

Leave a comment