എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

343 0

കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍ എടുത്ത സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് പറയുന്നത്.

സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് സംഭവം അന്വേഷിക്കുന്ന ജില്ലാ കലക്ടര്‍ക്ക് എം.എല്‍.എ കൈമാറി. എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പോലീസ് ആരോപിച്ചത്. എന്നാല്‍ കൈ ഒടിഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കൈക്ക് പൊട്ടലുണ്ടെന്നും ആദ്യം ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചുവെന്നാണ് പറഞ്ഞതെന്ന എല്‍ദോ വിശദീകരിച്ചിരുന്നു.

അതിനിടെ, സി.പി.ഐ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ പോലീസിനെ ആക്രമിക്കാന്‍ കരുതിക്കൂട്ടി വന്നുവെന്നും കല്ലും കട്ടയും കുറുവടിയുമായാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്നും പോലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഒന്നാം പ്രതിയും എല്‍ദോ ഏബ്രഹാമിനെ രണ്ടാം പ്രതിയുമാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന സമിതി അംഗം സുഗതന്‍ അടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിന് കണ്ടാലറിയാവുന്ന 800 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍്പിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് വഴി കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

ലാത്തിച്ചാര്‍ജില്‍ പോലീസിന് വീഴ്ചപറ്റിയതായി ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചുവരുത്തിയില്ല. എം.എല്‍.എ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇത് ശരിയായ രീതിയല്ലെന്നും കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലാത്തിച്ചാര്‍ജ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അത് പാലിച്ചില്ല. ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടിക്രമങ്ങളും പോലീസ് എടുത്തില്ല. അതേസമയം, സി.പി.ഐയെയും റിപ്പോര്‍ട്ടില്‍ കലക്ടര്‍ കുറ്റപ്പെടുത്തുന്നുണ്ട്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ല. അന്നു രാവിലെ മാത്രമാണ് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന പോലീസിന് വിവരം ലഭിച്ചത്. പ്രകടനം നടത്തിയവര്‍ ബാരിക്കേഡും മറ്റും തള്ളിയിട്ട് പ്രകോപനം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Post

ഐഎസ് അനുകൂല യോഗം: 6 പ്രതികൾ കുറ്റക്കാർ 

Posted by - Nov 25, 2019, 03:29 pm IST 0
കൊച്ചി: ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കണ്ണൂരിലെ കനകമലയില്‍കൂടിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു . രാജ്യാന്തര ഭീകര സംഘടനയായ…

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളന സമാപന  പൊതുയോഗം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി

Posted by - Jan 21, 2020, 10:09 am IST 0
തിരുവനന്തപുരം:കൃത്യ  സമയത്ത് യോഗം തുടങ്ങാത്തതിനാല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാതെ മടങ്ങി മുഖ്യമന്ത്രി മടങ്ങി.  വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യാതെയാണ്…

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST 0
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. …

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST 0
ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ…

കോവിഡ് -19: കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിച്ച് കേരളം വാതിൽപ്പടിയിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ ആരംഭിച്ചു.

Posted by - Mar 29, 2020, 12:07 pm IST 0
COVID-19 ജാഗ്രത കാരണം ഒറ്റപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ വാതിൽപ്പടിയിൽ എത്തിച്ച് കേരള സർക്കാർ. ആവശ്യമുള്ള 941 പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിച്ച് പാവപ്പെട്ടവർക്ക് അവരുടെ വീട്ടുവാതിൽക്കൽ പോലും സൗജന്യമായി…

Leave a comment