അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

307 0

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍ തപസ്സുണ്ടാകണം.

അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ചേരുമ്പോള്‍ അത് ഒരു സൈഗോട്ട് ആകും. ആ സൈഗോട്ട് മാതൃഗര്‍ഭത്തില്‍ വിഭജനപ്രക്രിയയ്ക്കു വിധേയമായി വളരും. അത് വളരുവാന്‍ ആവശ്യമായ ഊര്‍ജം അമ്മ കഴിക്കുന്ന ആഹാരം പചിച്ച്, രൂപാന്തരപ്പെട്ട്, രക്തമായി കുഞ്ഞിന്റെ ഉള്ളിലേക്ക് കടക്കണം. ഈ പ്രക്രിയയില്‍ വൈദ്യശാസ്ത്രത്തിനോ, പുറത്തുള്ള പ്രകൃതിയ്ക്കോ പങ്ക് വളരെ ചുരുക്കവും, മാതാപിതാക്കലുടെ പങ്ക് വളരെക്കൂടുതലും ആണ്. കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയിലെ വളര്‍ച്ച, അതിന്‍റെ കണ്ണുകള്‍, അതിന്‍റെ കാലുകള്‍, അതിന്‍റെ രോഗമില്ലായ്മ തുടങ്ങിയതെല്ലാം ആ തന്തയുടെയും തള്ളയുടെയും തപസ്സിന്‍റെ ഭാവമാണ്, അല്ലാതെ അവര്‍ കഴിച്ച ആഹാരത്തിന്‍റെ ഭാവമല്ല. 

പിതാവിന്‍റെ ബീജവും മാതാവിന്‍റെ അണ്ഡവും ചേര്‍ന്ന്, ഒരു സൈഗോട്ട് ആയുള്ള നിങ്ങളുടെ ജനനം മുതല്‍ നിങ്ങളുടെ മൃത്യു വരെ, വളര്‍ച്ചയുടെ ഈടുവെയ്പ്പുകളും ഊടും പാവുമായി, നിങ്ങളുടെ തന്തയും തള്ളയും നിങ്ങളുടെ ഒപ്പം, നിങ്ങളുടെ ഉള്ളില്‍, നിങ്ങളുടെ കോശങ്ങളില്‍ നിത്യം ഉണ്ടാകും.

ഒരു പെണ്ണിന്‍റെ വെളുപ്പു കണ്ട് ഇറങ്ങിപ്പോകുന്ന ഒരു ചെറുക്കനോ, 

ചെറുക്കന്‍റെ പണക്കൊഴുപ്പു കണ്ട് ഇറങ്ങിപ്പോകുന്ന ഒരു പെണ്ണോ, 

അവളുടെ തന്തയെയോ തള്ളയെയോ എതിര്‍ക്കുമ്പോള്‍, 

തല്ലുമ്പോള്‍, 

ചീത്ത വിളിക്കുമ്പോള്‍, 

ഇറങ്ങിപ്പോകുമ്പോള്‍, 

അവരെ ഭത്സിക്കുമ്പോള്‍,

അവര്‍ക്കെതിരെ അപവാദങ്ങള്‍ പറയുമ്പോള്‍, 

അവളുടെ കോശങ്ങളിലും അവന്റെ കോശങ്ങളിലും നിത്യനിരന്തരമായി നില്‍ക്കുന്നത് ആ തന്തയും തള്ളയും ആണെന്നു തിരിച്ചറിയുന്നില്ല എന്ന വസ്തുത വെച്ചു നോക്കിയാല്‍,

അവള്‍ക്കെതിരെ, അവനെതിരെ, അവളും അവനും തന്നെ, സ്വന്തം കോശങ്ങള്‍ നടത്തുന്ന ഗൂഢാലോചനയുടെ ബാക്കിപത്രവുമായി മാരകരോഗങ്ങളിലേക്ക്‌ പതിക്കുമെന്നതിനാല്‍,

ആദ്യമായി മാതാവിനെയും പിതാവിനെയും സമുജ്ജ്വലമായ രംഗത്തു നിര്‍ത്തിക്കൊണ്ടു വേണം മാനവന്‍ ജീവിക്കാന്‍ – രോഗം വേണ്ടായെങ്കില്‍, ദുഃഖങ്ങള്‍ വേണ്ടായെങ്കില്‍.

മരിച്ചു പോയതോ, ജീവിച്ചിരിക്കുന്നതോ, നിങ്ങളുടെ കൂടെ ഇല്ലാത്തതോ ആയ നിങ്ങളുടെ തന്തയെയോ തള്ളയെയോ കുറിച്ചല്ല, ഭാവാത്മകമായി നിങ്ങള്‍ ജനിക്കാന്‍ കാരണമായ ബീജത്തിലും അണ്ഡത്തിലും കടന്നു കൂടിയ, ആഹാരത്തില്‍ കടന്നു കൂടിയ, നിത്യനിരന്തരമായി നിങ്ങളോടൊപ്പം സഞ്ചരിക്കുന്ന, നിങ്ങളിലെ കോശവിഭജനപ്രക്രിയകളില്‍ എല്ലാം അന്തസാരമായി നില കൊള്ളുന്ന നിങ്ങളുടെ തന്തയെയും തള്ളയെയും കുറിച്ചാണ് ഇവിടെ പറയുന്നത്. അവരെ പുറത്താക്കാന്‍ ഒരു ശാസ്ത്രത്തിനും പറ്റില്ല. 

അവരോടു നിന്ദ കാണിച്ചിട്ടുണ്ടെങ്കില്‍, കര്‍ത്താവ്, ഈശോ മിശിഹ പറഞ്ഞതു പോലെ, സ്നാപകന്‍ പറഞ്ഞതു പോലെ – "അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കുവിന്‍". അതു മാത്രമേയുള്ളൂ രക്ഷയ്ക്കു  വഴി.

പെറ്റു കൂട്ടുന്നതിന്‍റെ രഹസ്യം അറിയാത്ത നിങ്ങള്‍, എന്താണ് പഠിച്ചിട്ടുള്ളത്? 

കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് 

Related Post

സപ്ത ആചാരങ്ങൾ

Posted by - Apr 23, 2018, 09:50 am IST 0
സപ്ത ആചാരങ്ങൾ തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.  1. വേദാചാരം 2. വൈഷ്ണവാചാരം 3. ശൈവാചാരം 4. ദക്ഷിണാചാരം 5. വാമാചാരം 6. സിദ്ധാന്താചാരം 7.…

ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വയ്ക്കുന്നവരുടെ ശ്രദ്ധിയ്ക്ക്: ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും

Posted by - Jun 3, 2018, 08:53 pm IST 0
ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വെയ്ക്കരുത്. ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും. ദേവന്റെ വികാരങ്ങളുടെ മൂർത്തി മത് ഭാവമാണ് ബലിക്കല്ല് എന്നാണ് സങ്കല്പം. ബിലികല്ലിൽ…

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

Posted by - Apr 7, 2018, 07:08 am IST 0
ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.? ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു… “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന്…

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്: കാരണം ഇതാണ് 

Posted by - Jul 1, 2018, 08:28 am IST 0
ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തിൽ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക്…

ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

Posted by - Apr 4, 2018, 08:49 am IST 0
ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം പാലാഴി മഥനത്തിൽ  ലഭിച്ച  അമൃത്  ഗണേശനെ സ്മരിക്കാതെ  കഴിക്കാൻ തുനിഞ്ഞ  ദേവന്മാരെ…

Leave a comment