ബിജെപിക്ക് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എന്തിനാണ് സാമൂഹമാധ്യമങ്ങള്‍? പരിഹാസവുമായി ദിവ്യ സ്പന്ദന

485 0

ന്യൂഡല്‍ഹി: ബിജെപിക്ക് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എന്തിനാണ് സാമൂഹമാധ്യമങ്ങള്‍? പരിഹാസവുമായി ദിവ്യ സ്പന്ദന. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതി , അദ്ദേഹം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊള്ളുമെന്ന് പരിഹസിച്ച്‌ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. ഡോണള്‍ഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. 

നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാന്‍ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് മോദിക്കെതിരെ ഗുരുതര പരാമര്‍ശം ദിവ്യ നടത്തിയത്. പ്രധാനമന്ത്രി തന്നെ വ്യാജ വാര്‍ത്തകള്‍ പരത്തുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ദിവ്യയുടെ മറുപടി. ഇത് ഗുരുതര ആരോപണമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഓര്‍മപ്പെടുത്തിയപ്പോള്‍, നിങ്ങള്‍ എന്താണ് അര്‍ഥമാക്കിയതെന്നായിരുന്നു ദിവ്യയുടെ മറുചോദ്യം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാര്‍ത്തകളും പ്രചരണങ്ങളുമാണെന്ന് കോണ്‍ഗ്രസിന്‍റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുന്‍ എംപി കൂടിയായ ദിവ്യ സ്പന്ദന പറഞ്ഞു. 

പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് സന്ധിയിലേര്‍പ്പെട്ടതായി ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രചരിപ്പിച്ചില്ലേ ? അതാണ് പറഞ്ഞത്, ബിജെപിക്ക് നുണയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ വാട്സ്‌ആപും ട്വിറ്ററും പോലുള്ള നവമാധ്യമങ്ങളുടെയൊന്നും ആവശ്യമില്ല. അതിന് പ്രധാനമന്ത്രി മോദി തന്നെ ധാരാളം. ഒരടിസ്ഥാനവുമില്ലാത്ത പലതും മോദി പ്രചരിപ്പിക്കുന്നുണ്ടെന്നും ദിവ്യ പറഞ്ഞു. ബിജെപി സകല തെരഞ്ഞെടുപ്പുകളിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് അച്ച്‌ നിരത്താറുണ്ട്. ഒടുവില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ നരേന്ദ്ര മോദി പടച്ചുവിട്ട വ്യാജ പ്രചരണം എല്ലാവര്‍ക്കുമറിയാമെന്നും ദിവ്യ പറഞ്ഞു. 
 

Related Post

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

Posted by - Apr 29, 2018, 04:51 pm IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ്. എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി സഹകരിക്കില്ല. ഇതുസംബന്ധിച്ച്‌ അമിത്ഷായുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍…

നടി ജയപ്രദ ബിജെപിയിൽ;  തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Posted by - Mar 26, 2019, 06:26 pm IST 0
ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് പാർട്ടിയിൽ…

വയനാട്ടിലെ സ്ഥാനാർഥിത്വം ; തീരുമാനം എടുക്കാതെ രാഹുൽ

Posted by - Mar 25, 2019, 05:27 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിലെ മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ന് എഐസിസി…

ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ല: കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നു

Posted by - Apr 17, 2018, 11:15 am IST 0
കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തോടെ കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകാന്‍ ഒരുങ്ങുന്നു. ഡിഐസിയില്‍ നിന്ന് തിരികെ കോണ്‍ഗ്രസ്സിലെത്തിയിട്ടും അര്‍ഹിച്ച സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കാത്തതിനാലാണ് കെ കരുണാകരന്‍ അനുകൂലികള്‍ ഇത്തരത്തില്‍…

കര്‍ണാടക: വിമതരുടെ രാജിയില്‍ ഒരു ദിവസംകൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന് സ്പീക്കര്‍; രാജിവെയ്ക്കില്ലെന്ന് കുമാരസ്വാമി  

Posted by - Jul 11, 2019, 07:00 pm IST 0
ബെംഗളുരു: വിമത എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന്  കര്‍ണാടക സ്പീക്കര്‍  സുപ്രീംകോടതിയെ  അറിയിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എംഎല്‍എമാരെ…

Leave a comment