വിമതവൈദികര്‍ക്ക് തിരിച്ചടി; മാര്‍ ആലഞ്ചേരി വീണ്ടും അതിരൂപത മെത്രാപ്പോലീത്ത; അഡ്മിനിസ്‌ട്രേറ്റര്‍ മനത്തോടത്ത് ചുമതല ഒഴിയണം  

226 0

കൊച്ചി: വിമത വൈദികര്‍ക്ക് തിരിച്ചടിയായി വത്തിക്കാന്റെ പുതിയ ഉത്തരവ്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയാക്കി വത്തിക്കാന്റെ ഉത്തരവ്. നേരത്തെ ഭൂമിയിടപാടിലെ വിവാദത്തെ തുടര്‍ന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിന്നും നീക്കി. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെ അര്‍ദ്ധരാത്രിയാണ് വത്തിക്കാനില്‍ നിന്നും നിര്‍ദേശം വന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തുവരും.

ഉത്തരവ് പ്രകാരം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ അര്‍ദ്ധരാത്രി തന്നെ അതിരൂപത ആസ്ഥാനത്ത് തിരിച്ചെത്തി. തനിക്ക് വത്തിക്കാനില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരം ചുമതലയില്‍ തിരികെ പ്രവേശിക്കുന്നുവെന്നാണ് അദ്ദേഹം ബിഷപ് ഹൗസില്‍ അറിയിച്ചത്. ഇന്നു രാവിലെ കൂരിയ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ചുമതല ഒഴിഞ്ഞ ബിഷപ് മനത്തോടത്ത് പാലക്കാട് രൂപതയുടെ മെത്രാനായി തിരികെ പോകും.

ആര്‍ച്ച്ബിഷപ് സ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിച്ചെത്തിയതോടെ സഹായ മെത്രാന്മാരുടെ അധികാരത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. നിലവിലെ ചുമതലകള്‍ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനോടും മാര്‍ ജോസ് പുത്തന്‍വീട്ടിലിനോടും ഒഴിയാന്‍ കര്‍ദ്ദിനാള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും വലിയ തിരിച്ചടിയാണ് വത്തിക്കാന്റെ നടപടി. നിലവില്‍ മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും വത്തിക്കാനില്‍ നിന്നുള്ള ഒരു നിര്‍ദേശവും അതിരുപത ആസ്ഥാനത്ത് വന്നതായി അറിയില്ലെന്നും വൈദികര്‍ പറയുന്നു.

കര്‍ദ്ദിനാള്‍ പൂര്‍വ്വാധികം ശക്തനായി തിരിച്ചെത്തുന്നതോടെ അതിരൂപതയില്‍ വിമത കലാപം ഉയര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും എതിരെ നടപടി വന്നേക്കും. സഹായ മെത്രാന്മാരുടെ ചുമതലകളും അപ്രസക്തമാകും. വൈദിക സമിതികള്‍ എല്ലാം പിരിച്ചുവിടുകയും പുതിയ സമിതികളെ നിയമിക്കുകയും ചെയ്യും. ഭൂമി ഇടപാട് കേസില്‍ വത്തിക്കാന്‍ കര്‍ദ്ദിനാളിനൊപ്പം നില്‍ക്കുന്നതോടെ വ്യാജരേഖ വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ പക്ഷത്തിന് വലിയ മേല്‍ക്കൈ ഉണ്ടാകും. അതേസമയം, സഭയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് വത്തിക്കാന്‍ നിര്‍ദേശിക്കുന്നതെങ്കിലും പ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയും ചില വൈദികര്‍ നല്‍കുന്നു.

Related Post

തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും

Posted by - Nov 26, 2019, 04:30 pm IST 0
കൊച്ചി: ശബരിമലയിൽ ദർശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദർശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതോടെയാണ്…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  ശീതകാല സമയക്രമം നാളെ മുതല്‍  

Posted by - Oct 27, 2019, 12:04 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തണുപ്പുകാല  സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല…

കൂത്താട്ടുകുളത്തും മലപ്പുറത്തും വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു  

Posted by - May 1, 2019, 12:12 pm IST 0
കൊച്ചി: കൂത്താട്ടുകുളത്തും മലപ്പുറത്തുമുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. മലപ്പുറത്ത് മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രിക്കാരനാണ് മരിച്ചത്. എടവണ്ണയിലാണ് സംംഭവം. എടവണ്ണ പത്തപ്പിരിയം സ്വദേശി…

പോള്‍ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി എട്ട് പ്രതികളെ വെറുതെ വിട്ടു

Posted by - Sep 5, 2019, 02:06 pm IST 0
കൊച്ചി :പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച…

വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല  

Posted by - Mar 17, 2021, 10:02 am IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍…

Leave a comment