നിപ്പ: 4 പേര്‍ ചികിത്സയില്‍; തൃശൂരില്‍ 27പേരും കൊല്ലത്ത് മൂന്നുപേരും നിരീക്ഷണത്തില്‍  

146 0

കൊച്ചി: എറണാകുളത്തെസ്വകാര്യ ആശുപത്രിയില്‍ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനയിലെനാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക്‌നിപ്പ ബാധസ്ഥിരീകരിച്ചതെന്ന്ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. ഇതു കൂടാതെരോഗാധിതനായ വിദ്യാര്‍ഥിയുമായി നേരിട്ടു സമ്പര്‍ക്കംപുലര്‍ത്തിയ നാലു പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരും നീരീക്ഷണത്തിലാണ്. വിദ്യാര്‍ഥിസമ്പര്‍ക്കം നടത്തിയിട്ടുള്ള 86പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിരുന്നു. ഇതില്‍രോഗാധിതനായ വിദ്യാര്‍ഥിയുടെ സഹപാഠിയടക്കം നാലുപേര്‍ക്ക് പനിയും തൊണ്ടയില്‍അസ്വസ്ഥതയും ഉള്ളതായികണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളെ കളമശേരിയിലെ കൊച്ചിമെഡിക്കല്‍ കോളജില്‍ തയാറാക്കിയിട്ടുളള ഐസൊലേഷന്‍വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ അല്ല.പനിയും തൊണ്ടവേദനയുംഅനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റൊരാള്‍വീട്ടില്‍ തന്നെയാണ്. അദ്ദേ
ഹത്തിനും പനിയും തൊണ്ടവേദനയുമുണ്ട അദ്ദേഹവുംവീട്ടില്‍ നിരീക്ഷണത്തിലാണ്.ആവശ്യമെങ്കില്‍ അദ്ദേഹത്തെയും കളമശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിക്കും. മറ്റു രണ്ടു പേര്‍ രോഗ ബാധിതനെ ആശുപത്രിയില്‍ പരിചരിച്ച നേഴ്‌സുമാരാണ്. ഇവര്‍ക്കും തൊണ്ടയില്‍അസ്വസ്ഥതയും പനിയും അനുഭവപ്പെടുന്നുണ്ട് .ഇവരും നിരീക്ഷണത്തിലാണെന്നും ആവശ്യമായ മരുന്നുകള്‍ കൊടുത്തുതുടങ്ങുകയാണെന്നും മന്ത്രിപറഞ്ഞു. നിപ്പ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്ന 27 പേര്‍ തൃശൂരിലുംമൂന്ന്‌പേര്‍ കൊല്ലത്തും നിരീക്ഷണത്തിലാണ്. തൃശ്ശൂരിലെപരിശീലന കേന്ദ്ര-ത്തില്‍ നിപ്പബാധിതനായ വിദ്യാര്‍ത്ഥിക്കൊപ്പം പരിശീലനം നേടുകയുംഒപ്പം താമസിക്കുകയും ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് നിരീക്ഷണത്തിലുള്ളത്.ഇവരില്‍ രണ്ടു പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍കരുനാഗപ്പള്ളി തഴവ സ്വദേശിയുമാണ്. ഇവര്‍ക്ക് ആര്‍ക്കുംരോഗലക്ഷണങ്ങളില്ല. ഓരോമണിക്കൂര്‍ ഇടവിട്ട് ഇവരുടെആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ഇവര്‍ കാണിക്കുകയാണെങ്കില്‍പ്രവേശിപ്പിക്കാന്‍ കൊല്ലം ജില്ലാആശുപത്രിയിലും പാരിപ്പള്ളിമെഡിക്കല്‍ കോളേജിലുമടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സമീപത്തുള്ള മറ്റ ് ആശുപ്രതിക ൡുംഐസൊലേഷന്‍ വാര്‍ഡുകള്‍സജ്ജീകരിച്ചു. കൊല്ലത്തെവിവിധ ആശുപത്രികളിലെഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ളപരിശീലനം തുടങ്ങി. മരുന്നുകളും നിപ്പപ്രതിരോധ വസ്ത്രങ്ങളുംകൊല്ലത്തെ ആശുപത്രികളില്‍എത്തിച്ചിട്ടുണ്ട്. ആശുപത്രിയില്‍പ്രവേശിപ്പിക്കാത്തവരുംലിസ്റ്റിലുള്ളവരുമായവര്‍ അവരവരുടെ വീടുകളില്‍ തന്നെനിരീക്ഷണത്തിലാണ്. നിപ്പയ്ക്ക് പ്രത്യേക മരുന്നു കണ്ടുപിടിച്ചിട്ടില്ല. കഴിഞ്ഞ തവണകോഴിക്കോട് നിപ്പ വന്നപ്പോള്‍നല്‍കിയത് റി ാ റിന്‍ ഗുളികകളായിരുന്നു. അത് സ്റ്റോക്കുണ്ട്.ഇപ്പോള്‍ തന്നെ അത് നല്‍കിതുടങ്ങിയതായി മന്ത്രി പറഞ്ഞു.കോഴിക്കോട് ഫലപ്രദമായിരു
ന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇവിടെയും ആ
മരുന്നു തന്നെ നല്‍കി തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടുവന്നമരുന്ന് ഇപ്പോള്‍ എന്‍.ഐ.വിയില്‍ സ്‌റ്റോക്കുണ്ട്. കേന്ദ്രആരോഗ്യവകുപ്പ് മന്ത്രി രണ്ടുതവണ സംസ്ഥാന ആരോഗ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരാഞ്ഞു.ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും അദ്ദേഹം സംസാരിച്ചു.ആവശ്യമെങ്കില്‍ മരുന്നുകള്‍ വിമാനമാര്‍ഗം എത്തിക്കാമെന്നുംകേന്ദ്ര-മന്ത്രി ഉറപ്പ് നല്‍കി. നിപ്പരോഗം വായുവിലൂടെ പകരുന്നതല്ല. വവ്വാലുകളാണ് വൈറസ്‌വാഹകര്‍.ഇത് ജന്തുക്കളിലേക്ക് പകര്‍ന്ന് അവയില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന അനുഭവംഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെറ്റിനറി വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.സ്വകാര്യ ആശുപത്രിയില്‍ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് ഇടയക്ക് പനി വരുന്നുണ്ട്. എങ്കിലും ഭയപ്പെടേണ്ടസാഹചര്യമില്ലന്നു ഡോക്ടര്‍മാര്‍അറിയിച്ചു. വിദ്യാര്‍ഥിയ്ക്കുണ്ടണ്ടായ രോഗ ബാധയുടെ ഉറവിടം സംന്ധിച്ച് അന്വേഷണംആരംഭിച്ചിട്ടുണ്ട്. ഇതു വരെകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മെയ് 16വരെ ഈ വിദ്യാര്‍ഥി തൊടുപുഴയിലായിരുന്നു.അതിനു ശേഷം തൃശൂരിലെഹോസ്റ്റലില്‍ എത്തി സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു.എറണാകുളം പറവൂരിലാണ്‌വിദ്യാര്‍ഥിയുടെ വീട് ഈ കേന്ദ്ര-ങ്ങളിലെല്ലാം ആരോഗ്യവകുപ്പിന്റെപ്രത്യേക ടീം പരിശോധന നടത്തുന്നുണ്ട്.

Related Post

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

കനത്തമഴ തുടരുന്നു; മരണം 57; കവളപ്പാറയില്‍ വീണ്ടും മണ്ണിടിഞ്ഞു; 54പേര്‍ ഇനിയും മണ്ണിനടിയില്‍  

Posted by - Aug 11, 2019, 07:06 am IST 0
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴതുടരുന്നു. തോരാമഴയില്‍ 57പേരാണ് ഇതേവരെ മരിച്ചത്.കഴിഞ്ഞ ദിവസത്തെ കനത്തമണ്ണിടിച്ചിലില്‍ വിറങ്ങലിച്ചനിലമ്പൂര്‍ കവളപ്പാറയില്‍രക്ഷാപ്രവര്‍ത്തനത്തിനിടെവീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി.ഇന്നലെ മാത്രം ആറ് മൃതദേഹങ്ങളാണ് ഇവിടെ നിന്ന്കണ്ടുകിട്ടിയത്.…

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, വി മിഥുൻ ക്യാപ്റ്റൻ 

Posted by - Oct 30, 2019, 03:05 pm IST 0
കൊച്ചി : സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി.മിഥുനാണ് ക്യാപ്റ്റന്‍. കൊ്ച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ടീം അംഗങ്ങള്‍: സച്ചിന്‍…

വ്യാജരേഖക്കേസ്: ആദിത്യയെ പിന്തുണച്ച് അതിരൂപത; സിബിഐ അന്വേഷിക്കണമെന്ന് മനത്തോടത്ത്; ആദിത്യയെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് വൈദികസമിതി  

Posted by - May 20, 2019, 10:00 pm IST 0
കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത് വ്യാജരേഖയല്ലെന്ന ശക്തമായ നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത.രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണെന്ന് അതിരൂപത വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍…

മുഖ്യമന്ത്രി യൂറോപ്പിലേക്ക്; ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റിംഗ് ചടങ്ങിലും ജനീവ ലോകപുനര്‍നിര്‍മാണ സമ്മേളനത്തിലും പങ്കെടുക്കും  

Posted by - May 5, 2019, 07:25 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക്. ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിലും…

Leave a comment