മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

272 0

കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു. ഇത് കൂടിചേര്‍ത്ത് ഈ സീസണില്‍എവറസ്റ്റ് യാത്രയ്ക്കിടെമരണമടഞ്ഞവരുടെ എണ്ണംപത്ത് തികഞ്ഞു.

4 ഇന്ത്യക്കാരും,യുഎസ്, ആസ്‌ട്രേലിയ,നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ഒരുഐറിഷ് പര്‍വതാരോഹകനുമാണ് മുമ്പ് മരണപ്പെട്ടത്.ബ്രിട്ടീഷ് പര്‍വതാരോഹകനായ റോിന്‍ ഫിഷര്‍ (44)കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്ന വഴി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.താഴേക്കുള്ള ഇറക്കത്തിന്150 മീറ്റര്‍ മാത്രം അകകെുഴഞ്ഞുവീണ ഫിഷറിനെസഹായിക്കാന്‍ ഗൈഡുകള്‍ശ്രമിച്ചെങ്കിലും മരണപ്പെട്ടു.എവറസ്റ്റിന്റെ ഉത്തരടിറ്റന്‍ഭാഗത്താണ് 56 കാരനായഐറിഷ് യാത്രികന്‍ മരണമടഞ്ഞത്. കൊടുമുടിയുടെഏറ്റവും മുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ തിരികെമടങ്ങിയ അയാള്‍ 22965 അടിഉയരത്തിലായുള്ള ടെന്റില്‍വച്ചാണ് മരണപ്പെട്ടത്.കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നതിനാല്‍ഈ അടുത്ത കാലങ്ങളിലെഏറ്റവും അപകടകരമായസീസണാണ് ഇതെന്നാണ്‌പൊതുവെ വിലയിരുത്തല്‍.പര്‍വതാരോഹകരുടെ നീണ്ടനിരയാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ്ആക്ഷേപം. അനുകൂലമായകാലാവസ്ഥ വളരെ വേഗംതന്നെ അവസാനിക്കും എന്നതിനാല്‍ എത്രയും വേഗംലക്ഷ്യസ്ഥാനത്തെത്തി തിരിച്ചു വരാനുള്ള ശ്രമം വഴിയിലുടനീളം പര്‍വതാരോഹകരുടെട്രാഫിക് ജാം സൃഷ്ടിച്ചിരിക്കുകയാണ്.മുകളിലെത്തുന്നതിനായിദീര്‍ഘനേരമാണ് ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നത്. തണുത്തുറഞ്ഞകാലാവസ്ഥയിലുള്ള ഈകാത്തിരിപ്പ് അപകടസാധ്യത ഇരട്ടിയാക്കുന്നു. യാത്രമതിയാക്കി തിരികെ വരാന്‍ശ്രമിച്ചാലും ഈ ട്രാഫിക്ജാമിലൂടെയുള്ള മടക്ക യാത്ര അത്യന്തം ദുഷ്‌കരമാണ്ആളുകള്‍ക്ക്. വിദേശികളായ 381 പേര്‍ക്കാണ് പര്‍വതാരോഹണത്തിനായി നേപ്പാള്‍ ഇത്തവണപെര്‍മിറ്റ് നല്‍കിയത്. ഏപ്രില്‍ അവസാന വാരം മുതല്‍മെയ് തീരുന്നത് വരെയാണ്എവറസ്റ്റ് കയറാന്‍ പറ്റിയകാലാവസ്ഥ. പെര്‍മിറ്റ് ലഭിച്ചഓരോ ആള്‍ക്കുമൊപ്പം ഒരുഗൈഡും കൂടെയുണ്ടാകുംഇതും തിരക്ക് ഇരട്ടിയാക്കും.ഇക്കഴിഞ്ഞ വെള്ളിയാഴ്ചനേപ്പാള്‍ വഴി മാത്രം 600 പേര്‍ എവറസ്റ്റ് കൊടുമുടിയിലെത്തിയെന്നാണ് കണക്ക്.

Related Post

സിറിയയില്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം: നിഷേധിച്ച്‌ അമേരിക്ക

Posted by - Apr 17, 2018, 01:23 pm IST 0
ദമാസ്‌കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രമണം. ഹോംസ്സിലേയും ദമാസ്‌കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. രാസാക്രണങ്ങളുണ്ടായ മേഖലയില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട ഏജന്‍സിയെ അനുവദിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം…

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

Posted by - Apr 29, 2018, 06:20 am IST 0
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തന്നെയുമല്ല സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി

Posted by - May 1, 2018, 11:21 am IST 0
ജെറുസലേം: ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് പുതിയ നെതന്യാഹുവിന്‍റെ…

കനത്ത മഴയും വെള്ളപ്പൊക്കവും: 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Posted by - Jul 9, 2018, 12:25 pm IST 0
ടോക്ക്യോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 50 ഓളം പേരെ കാണാതായെന്നു ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ…

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

Posted by - Dec 17, 2018, 09:16 am IST 0
കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല…

Leave a comment