മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

354 0

കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു. ഇത് കൂടിചേര്‍ത്ത് ഈ സീസണില്‍എവറസ്റ്റ് യാത്രയ്ക്കിടെമരണമടഞ്ഞവരുടെ എണ്ണംപത്ത് തികഞ്ഞു.

4 ഇന്ത്യക്കാരും,യുഎസ്, ആസ്‌ട്രേലിയ,നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ഒരുഐറിഷ് പര്‍വതാരോഹകനുമാണ് മുമ്പ് മരണപ്പെട്ടത്.ബ്രിട്ടീഷ് പര്‍വതാരോഹകനായ റോിന്‍ ഫിഷര്‍ (44)കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്ന വഴി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.താഴേക്കുള്ള ഇറക്കത്തിന്150 മീറ്റര്‍ മാത്രം അകകെുഴഞ്ഞുവീണ ഫിഷറിനെസഹായിക്കാന്‍ ഗൈഡുകള്‍ശ്രമിച്ചെങ്കിലും മരണപ്പെട്ടു.എവറസ്റ്റിന്റെ ഉത്തരടിറ്റന്‍ഭാഗത്താണ് 56 കാരനായഐറിഷ് യാത്രികന്‍ മരണമടഞ്ഞത്. കൊടുമുടിയുടെഏറ്റവും മുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ തിരികെമടങ്ങിയ അയാള്‍ 22965 അടിഉയരത്തിലായുള്ള ടെന്റില്‍വച്ചാണ് മരണപ്പെട്ടത്.കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നതിനാല്‍ഈ അടുത്ത കാലങ്ങളിലെഏറ്റവും അപകടകരമായസീസണാണ് ഇതെന്നാണ്‌പൊതുവെ വിലയിരുത്തല്‍.പര്‍വതാരോഹകരുടെ നീണ്ടനിരയാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ്ആക്ഷേപം. അനുകൂലമായകാലാവസ്ഥ വളരെ വേഗംതന്നെ അവസാനിക്കും എന്നതിനാല്‍ എത്രയും വേഗംലക്ഷ്യസ്ഥാനത്തെത്തി തിരിച്ചു വരാനുള്ള ശ്രമം വഴിയിലുടനീളം പര്‍വതാരോഹകരുടെട്രാഫിക് ജാം സൃഷ്ടിച്ചിരിക്കുകയാണ്.മുകളിലെത്തുന്നതിനായിദീര്‍ഘനേരമാണ് ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നത്. തണുത്തുറഞ്ഞകാലാവസ്ഥയിലുള്ള ഈകാത്തിരിപ്പ് അപകടസാധ്യത ഇരട്ടിയാക്കുന്നു. യാത്രമതിയാക്കി തിരികെ വരാന്‍ശ്രമിച്ചാലും ഈ ട്രാഫിക്ജാമിലൂടെയുള്ള മടക്ക യാത്ര അത്യന്തം ദുഷ്‌കരമാണ്ആളുകള്‍ക്ക്. വിദേശികളായ 381 പേര്‍ക്കാണ് പര്‍വതാരോഹണത്തിനായി നേപ്പാള്‍ ഇത്തവണപെര്‍മിറ്റ് നല്‍കിയത്. ഏപ്രില്‍ അവസാന വാരം മുതല്‍മെയ് തീരുന്നത് വരെയാണ്എവറസ്റ്റ് കയറാന്‍ പറ്റിയകാലാവസ്ഥ. പെര്‍മിറ്റ് ലഭിച്ചഓരോ ആള്‍ക്കുമൊപ്പം ഒരുഗൈഡും കൂടെയുണ്ടാകുംഇതും തിരക്ക് ഇരട്ടിയാക്കും.ഇക്കഴിഞ്ഞ വെള്ളിയാഴ്ചനേപ്പാള്‍ വഴി മാത്രം 600 പേര്‍ എവറസ്റ്റ് കൊടുമുടിയിലെത്തിയെന്നാണ് കണക്ക്.

Related Post

തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു

Posted by - Jan 14, 2020, 05:11 pm IST 0
സിഡ്‌നി: കാട്ടുതീ ആളിക്കത്തുന്നതിനിടെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു. ഒട്ടകങ്ങളുടെ  വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരെത്തിയത്.  തെക്കന്‍…

താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Posted by - Jun 11, 2018, 01:59 pm IST 0
കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസമണ് താ​ലി​ബാ​​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പിച്ചത്. എന്നാല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ലംഘിച്ചാണ് അര്‍ഗന്ദബ്  ജില്ലയിലെ സെക്യൂരിറ്റി…

വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം

Posted by - Apr 16, 2018, 04:16 pm IST 0
ഷാര്‍ജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍…

യുഎസില്‍ സിനഗോഗിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി പിടിയില്‍  

Posted by - Apr 28, 2019, 11:21 am IST 0
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ സിനഗോഗില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാന്‍ മാര്‍കോസിലെ കാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ…

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted by - Apr 17, 2018, 08:01 am IST 0
ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 

Leave a comment