കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്: കൃഷ്ണന് സീരിയല്‍ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം

213 0

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അനീഷിന് ഒളിവില്‍ കഴിയാന്‍ ഈ സംഘം സഹായം നല്‍കുന്നതായാണ് വിവരം. കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്നവരാണ് കൊലയാളികള്‍ എന്ന് പോലീസ് ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. ഈ നിഗമനമാണ് അനീഷിലേക്ക് പോലീസിനെ എത്തിച്ചത്. അനീഷ് മൂന്ന് വര്‍ഷമായി കൃഷ്ണനൊപ്പം കൂടിയിട്ട്. കൃഷ്ണനെ എങ്ങനെ കീഴ്പ്പെടുത്തണമെന്നത് അതുകൊണ്ട് തന്നെ അനീഷിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. 

സീരിയല്‍ നടിയും ബന്ധുക്കളും അറസ്റ്റിലായ കള്ളനോട്ട് കേസുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ രവീന്ദ്രന് കൊല്ലപ്പെട്ട കൃഷ്ണനുമായും അനീഷുമായും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ ലിബീഷിനൊപ്പം എത്തിയ അനീഷ് ആദ്യം ചെയ്തത് വീട്ടിലെ ഫ്യൂസ് ഊരുകയായിരുന്നു. കൃഷ്മനെ വീടിന് വെളിയില്‍ എത്തിക്കാന്‍ കൃഷ്ണന്‍റെ അരുമകളായ ആടിുകളില്‍ ഒന്നിനെ ക്രൂരമായി ആക്രമിച്ചു. ശബ്ദം കേട്ട കൃഷ്ണന്‍ വീടിന് വെളിയിലേക്ക് വന്നു.ഇതോടെ അനീഷ് കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പികൊണ്ട് കൃഷ്ണനെ അടിച്ചുവീഴ്ത്തി. പുറകേ എത്തിയ ഭാര്യ സുശീലയേയും ഇമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ വീഴ്ത്തി.എന്നാല്‍ മകള്‍ ആര്‍ഷ അനീഷിനെ നേരിട്ടത് കമ്പിവടിയുമായിട്ടായിരുന്നു.

മല്‍പ്പിടിത്തതിനിടയില്‍ ആര്‍ഷ അനീഷിന്‍റെ നഖം കടിച്ചെടുത്തു. എന്നാല്‍ ഒടുവില്‍ ആര്‍ഷയേയും അനീഷ് തലയ്ക്ക് അടിച്ചു കൊന്നു. എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കിയതോടെ വീട്ടില്‍ നിന്ന് 3500 രൂപയുമായി അനീഷും ലിബീഷും ഇറങ്ങി. നേരെ കുളക്കടവില്‍ പോയി കുളിച്ചു. പിന്നീട് അടുത്ത ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ ഇരുവരും എത്തിയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അര്‍ജ്ജുനില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ കൈയ്യില്‍ കരുതിയ ചുറ്റികകൊണ്ട് അര്‍ജ്ജുന്‍റെ മരണവും ഉറപ്പാക്കി.

പിന്നീട് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി വീട്ടിലെ മുഴുവന്‍ സ്വര്‍ണവും പണവും എടുത്ത് സ്ഥലം വിട്ടു. കൃഷ്ണന്‍റെ കൊലയോടെ തന്നിലേക്ക് മന്ത്രസിദ്ധി കൈവന്നോയെന്ന് അനീഷിന് ഉറപ്പിക്കണമായിരുന്നു.അതോടെ തെളിവ് നശിപ്പിക്കേണ്ടെന്ന് അനീഷ് തിരുമാനിച്ചു. കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ അനീഷ് തന്‍റെ വീട്ടില്‍ കോഴിക്കുരുതി നടത്തുകയും ചെയ്തു. കൊലപാതകം കഴിഞ്ഞ് ആറ് ദിവസമായിട്ടും പോലീസ് അന്വേഷിച്ച്‌ വരാതിരുന്നതോടെ മന്ത്രവാദം ഫലിച്ചെന്ന് അനീഷ് ഉറപ്പിക്കുകയും ചെയ്തു.
 

Related Post

പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

Posted by - Dec 26, 2018, 11:17 am IST 0
തിരുവനന്തപുരം: പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍ രംഗത്ത്. ശബരിമലയിലേയ്ക്ക് യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്ഥാവനയെ കുറ്റം പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം…

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യും: കെമാല്‍ പാഷ

Posted by - Oct 11, 2018, 08:54 pm IST 0
പരവൂര്‍: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തില്‍ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം…

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Posted by - Nov 22, 2018, 09:43 pm IST 0
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അര്‍ദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

Posted by - Dec 28, 2018, 12:22 pm IST 0
കൊച്ചി: കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സ്വദേശികളായ പത്ത് പേര്‍…

കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍

Posted by - Jan 19, 2019, 09:19 am IST 0
മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍ ഭരത്ഭൂഷണും ബി.ജെ.പി നേതാക്കളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കനകദുര്‍ഗ വിശ്വാസിയല്ലെന്നും…

Leave a comment