വെടിവയ്പില്‍ നടുങ്ങി അമേരിക്ക; 24 മണിക്കൂറിനിടെ രണ്ടിടത്ത് ആക്രമണം  

104 0

വാഷിങ്ടണ്‍: അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ട്‌വെടിവയ്പ്. ടെക്‌സാസിലും ഒഹായോവിലുമാണ് വെടിവയ്പനടന്നത്. യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാല്‍ കണ്മുന്നില്‍പ്പെട്ടവര്‍ക്കെല്ലാം നേരേ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ കൊല്ലെപ്പട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ട് സ്‌റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലായിരുന്നു. വെടിവെപ്പില്‍ നിരവധിപേര്‍കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ടെക്‌സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഓറിഗനിലെ ഒഹായോവില്‍ വെടിവയ്പുണ്ടായത്.പ്രാദേശിക സമയം പുലര്‍ച്ചെഒന്നിനു നടന്ന വെടിവയ്പില്‍9 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.16 പേര്‍ക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന്ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍പറയുന്നു. ഓറിഗനിലേക്കുള്ളയാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍സ്ഥിതിഗതികള്‍ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.

സംഭവം നടക്കുമ്പോള്‍ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും ഡേടന്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത്‌സ്ട്രീറ്റിലെ നെഡ് പെപ്പേഴ്‌സ്ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാല്‍ ഇവിടത്തെജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാര്‍ ഔദ്യോഗികഫെയ്‌സ്ബുക് അക്കൗണ്ടില്‍കുറിച്ചു.

Related Post

യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി

Posted by - May 1, 2018, 08:45 am IST 0
സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. വിലക്ക് അവഗണിച്ച്‌ യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും…

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST 0
ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍…

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്; അക്രമങ്ങളില്‍ 5 പേര്‍ കൊല്ലപ്പെട്ടു

Posted by - Dec 30, 2018, 04:26 pm IST 0
ധാക്ക: ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ പോലീസ് വെടിവയ്പിലും മൂന്ന് പേര്‍ വിവിധ ആക്രമണങ്ങളിലുമാണ് കൊല്ലപ്പെട്ടത്. എന്നാലും, കനത്ത സുരക്ഷയില്‍…

യൂറോപ്യൻ യൂണിയൻ അതിർത്തി അടച്ചു; ന്യൂയോർക്കിലും വാഷിങ്ടനിലും തെരുവുകൾ വിജനം

Posted by - Mar 19, 2020, 02:36 pm IST 0
പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു.  കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി…

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ…

Leave a comment