വിമതവൈദികര്‍ക്ക് തിരിച്ചടി; മാര്‍ ആലഞ്ചേരി വീണ്ടും അതിരൂപത മെത്രാപ്പോലീത്ത; അഡ്മിനിസ്‌ട്രേറ്റര്‍ മനത്തോടത്ത് ചുമതല ഒഴിയണം  

133 0

കൊച്ചി: വിമത വൈദികര്‍ക്ക് തിരിച്ചടിയായി വത്തിക്കാന്റെ പുതിയ ഉത്തരവ്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയാക്കി വത്തിക്കാന്റെ ഉത്തരവ്. നേരത്തെ ഭൂമിയിടപാടിലെ വിവാദത്തെ തുടര്‍ന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിന്നും നീക്കി. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെ അര്‍ദ്ധരാത്രിയാണ് വത്തിക്കാനില്‍ നിന്നും നിര്‍ദേശം വന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തുവരും.

ഉത്തരവ് പ്രകാരം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ അര്‍ദ്ധരാത്രി തന്നെ അതിരൂപത ആസ്ഥാനത്ത് തിരിച്ചെത്തി. തനിക്ക് വത്തിക്കാനില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരം ചുമതലയില്‍ തിരികെ പ്രവേശിക്കുന്നുവെന്നാണ് അദ്ദേഹം ബിഷപ് ഹൗസില്‍ അറിയിച്ചത്. ഇന്നു രാവിലെ കൂരിയ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ചുമതല ഒഴിഞ്ഞ ബിഷപ് മനത്തോടത്ത് പാലക്കാട് രൂപതയുടെ മെത്രാനായി തിരികെ പോകും.

ആര്‍ച്ച്ബിഷപ് സ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിച്ചെത്തിയതോടെ സഹായ മെത്രാന്മാരുടെ അധികാരത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. നിലവിലെ ചുമതലകള്‍ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനോടും മാര്‍ ജോസ് പുത്തന്‍വീട്ടിലിനോടും ഒഴിയാന്‍ കര്‍ദ്ദിനാള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും വലിയ തിരിച്ചടിയാണ് വത്തിക്കാന്റെ നടപടി. നിലവില്‍ മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും വത്തിക്കാനില്‍ നിന്നുള്ള ഒരു നിര്‍ദേശവും അതിരുപത ആസ്ഥാനത്ത് വന്നതായി അറിയില്ലെന്നും വൈദികര്‍ പറയുന്നു.

കര്‍ദ്ദിനാള്‍ പൂര്‍വ്വാധികം ശക്തനായി തിരിച്ചെത്തുന്നതോടെ അതിരൂപതയില്‍ വിമത കലാപം ഉയര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും എതിരെ നടപടി വന്നേക്കും. സഹായ മെത്രാന്മാരുടെ ചുമതലകളും അപ്രസക്തമാകും. വൈദിക സമിതികള്‍ എല്ലാം പിരിച്ചുവിടുകയും പുതിയ സമിതികളെ നിയമിക്കുകയും ചെയ്യും. ഭൂമി ഇടപാട് കേസില്‍ വത്തിക്കാന്‍ കര്‍ദ്ദിനാളിനൊപ്പം നില്‍ക്കുന്നതോടെ വ്യാജരേഖ വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ പക്ഷത്തിന് വലിയ മേല്‍ക്കൈ ഉണ്ടാകും. അതേസമയം, സഭയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് വത്തിക്കാന്‍ നിര്‍ദേശിക്കുന്നതെങ്കിലും പ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയും ചില വൈദികര്‍ നല്‍കുന്നു.

Related Post

കേരളം നിപ ഭീതിയില്‍; മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത; 86പേര്‍ നിരീക്ഷണത്തില്‍  

Posted by - Jun 3, 2019, 10:27 pm IST 0
കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗ ലക്ഷണങ്ങള്‍സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പൂനെവൈറോളജി ലാബിലെ പരിശോധനയിലും യുവാവിന് നിപയാണെന്ന്…

നിലപാടില്‍ മാറ്റമില്ല; വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ഇനിയും തുടരും: പിണറായി  

Posted by - May 30, 2019, 05:05 am IST 0
തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. സ്ത്രീകളുടെ സംരക്ഷണത്തിനും നവോത്ഥാനസംരക്ഷണത്തിനും വേണ്ടിനിലകൊള്ളുമെന്നും വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയില്‍ ധനാഭ്യര്‍ഥനചര്‍ച്ചയ്ക്ക് മറുപടി…

മരട് ഫ്ലാറ്റ് വിഷയത്തിൽ  സർക്കാർ ഉടനടി  സർവകക്ഷി യോഗം വിളിക്കണമെന്ന് പി.എസ്.ശ്രീധരൻപിള്ള

Posted by - Sep 13, 2019, 04:40 pm IST 0
കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്ത്. ഈ വിഷയത്തിൽ  സർക്കാർ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, വി മിഥുൻ ക്യാപ്റ്റൻ 

Posted by - Oct 30, 2019, 03:05 pm IST 0
കൊച്ചി : സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി.മിഥുനാണ് ക്യാപ്റ്റന്‍. കൊ്ച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ടീം അംഗങ്ങള്‍: സച്ചിന്‍…

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാജന്റെ ഭാര്യ; അപവാദപ്രചരണം തുടര്‍ന്നാല്‍ ആത്മഹത്യചെയ്യുമെന്ന് മുന്നറിയിപ്പ്  

Posted by - Jul 13, 2019, 09:00 pm IST 0
കണ്ണൂര്‍: അപവാദപ്രചരണം അഴിച്ചുവിടുന്ന സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും മക്കളും. കേസ് വഴി തിരിച്ചുവിടുന്നതിനായി പാര്‍ട്ടി…

Leave a comment