ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി; ഉടന്‍ പിന്‍വലിച്ച് ട്രംപ്  

191 0

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്.   എന്നാല്‍  നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന്  മുമ്പ് ആക്രമണ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇറാനിലെ ജനങ്ങള്‍ക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്.

വൈറ്റ്ഹൗസില്‍ പ്രസിഡന്റിന്റെ ഉയര്‍ന്ന ദേശീയ സുരക്ഷ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് നേതാക്കള്‍, ഭരണരംഗത്തെ വിവധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈറ്റ് ഹൗസില്‍ ഹൃസ്വ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി സൈന്യവും നയതന്ത്ര ഉദ്യോഗസ്ഥരും ആക്രമണം പ്രതീക്ഷിച്ചിരിക്കെ നിര്‍ദേശം പിന്‍വലിക്കപ്പെട്ടു.

മിസൈല്‍ ഉപയോഗിച്ച് ഇറാന്റെ റഡാര്‍ സംവിധാനങ്ങളും, മിസൈല്‍ കേന്ദ്രങ്ങളും തകര്‍ക്കാനുമാണ് ട്രംപ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 ലും 2018ലും ഇത്തരം ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. അന്ന് സിറിയയിലെ ചില ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം അത് നടപ്പിലാക്കിയത്. അതേസമയം തീരുമാനം മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസോ പെന്റഗണോ തയ്യാറായിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഡ്രോണ്‍ തകര്‍ക്കപ്പെട്ട മിസൈലുകള്‍ പുറപ്പെട്ട ലൊക്കേഷന്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗള്‍ഫ് ഓഫ് ഒമാന് സമീപത്തെ ഇറാനിയന്‍ തീരത്തു നിന്നാണ് മിസൈല്‍ പറന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഡ്രോണുകള്‍ തങ്ങളുടെ തീരത്തെ എട്ടു മൈലോളം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ഇറാന്‍ പറയുന്നു.

ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്റെ ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഡ്രോണ്‍ തകര്‍ക്കപ്പെട്ട സംഭവത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി വഷളായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗള്‍ഫ് കടലിടുക്കില്‍ ജപ്പാന്‍ ഇന്ധനക്കപ്പലിന് നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

Related Post

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു 

Posted by - Mar 13, 2018, 10:44 am IST 0
പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു  2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധം പുറംലോകമറിയാതിരിക്കാൻ സ്‌റ്റോമി ഡാനിയേലുമായി 1.3 കോടി ഡോളർനൽകി കരാറുണ്ടാക്കിരുന്നു…

യാത്രക്കാരി പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞു: ഉഗ്രസ്ഫോടനത്തില്‍ നിന്ന് ദുരന്തമൊഴിഞ്ഞത് തലനാരിഴയക്ക്: വീഡിയോ കാണാം 

Posted by - Jun 30, 2018, 02:46 pm IST 0
യാത്രക്കാരി പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞു. ഉഗ്രസ്ഫോടനത്തില്‍ നിന്ന് ദുരന്തമൊഴിഞ്ഞത് തലനാരിഴയക്ക്. ബസ് യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ പോര്‍ട്ടബിള്‍ ചാര്‍ജറുമായി കയറിയ യുവതിയുടെ ബാഗില്‍ നിന്നും പോര്‍ട്ടബിള്‍ മൊബൈല്‍ഫോണ്‍…

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

Posted by - Apr 26, 2018, 07:29 am IST 0
ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും…

Leave a comment