മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത സിജിക്ക് ഭാര്യമാര്‍ നാല്; സംശയരോഗം കൂട്ടക്കൊലയില്‍ കലാശിച്ചു  

464 0

കൊച്ചി: കളമശേരിയില്‍ മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത ചേര്‍ത്തല സ്വദേശി സിജി (41) യ്ക്ക് മരിച്ച സ്ത്രീയടക്കം സിജിക്ക് നാലു ഭാര്യമാരുണ്ടെന്നും ചന്ദ്രലേഖയുമായി ഇയാള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. കൊച്ചി സര്‍വകലാശാലാ ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുക്കുകയായിരുന്നു. ഹോട്ടല്‍ ജോലിക്കാരനാണു സിജി. ഡയറിയില്‍നിന്നു ലഭിച്ച ഫോണ്‍ നമ്പറില്‍നിന്നാണ് സിജിയുടെ ബന്ധുക്കളെ കണ്ടെത്താനായത്.

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാരനാട് തോപ്പുവെളി പ്രകാശന്റെയും പങ്കജവല്ലിയുടെയും മകനായ സിജിയെ കാണാനില്ലെന്ന് കാട്ടി ഭാര്യ ചന്ദ്രലേഖ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ സിജി കണ്ണൂരില്‍ ജോലിക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്.

ചെങ്ങര പട്ടിമറ്റം പീച്ചേരി പറമ്പില്‍ ബിന്ദു(29), മകന്‍ ശ്രീഹരി(ഒന്നര), ബിന്ദുവിന്റെ അമ്മ ആനന്ദവല്ലി(54) എന്നിവരാണു മരിച്ചത്. ബിന്ദുവും ശ്രീഹരിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലി(54 )യെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ മൂന്നുപേരുടെയും ശരീരത്തില്‍ ഒഴിച്ചശേഷം സിജി തീ കൊളുത്തുകയായിരുന്നുവെന്ന് ആനന്ദവല്ലി പോലീസിനും ഡോക്ടര്‍മാര്‍ക്കും മൊഴി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പ്രവര്‍ത്തികളിലുള്ള സംശയമാണ് സിജിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നു കരുതുന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. നിലത്തു പായയില്‍ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിനെയും മകനെയും ബിന്ദുവിന്റെ അമ്മയെയും തീകൊളുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ വീടിനു പുറത്തിറങ്ങിയ ആനന്ദവല്ലിയുടെ നിലവിളി കേട്ടാണു നാട്ടുകാര്‍ സംഭവം അറിയുന്നത്. വീടിനകത്ത് ആളുണ്ടെന്നും സിജിയാണു തീ കൊളുത്തിയതെന്നും ആനന്ദവല്ലി പറഞ്ഞു. നാട്ടുകാര്‍ വീടിനുള്ളില്‍ കയറിയപ്പോഴേക്കും ബിന്ദുവും ശ്രീഹരിയും മരിച്ചിരുന്നു. തെരച്ചിലിനൊടുവിലാണ് സജിയെ വീടിനു പുറത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ആനന്ദവല്ലിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ മരിച്ചു.

സിജിയും ബിന്ദുവും തമ്മില്‍ നിത്യവും വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ഞായറാഴ്ച രാത്രി വീടിനു പുറത്തിരുന്ന് സിജി മദ്യപിച്ചിരുന്നായും ആനന്ദവല്ലിയുടെ മൊഴിയിലുണ്ട്. രാത്രി ഏറെവൈകിയും ആനന്ദവല്ലി പൈപ്പില്‍നിന്നു ബക്കറ്റുകളില്‍ വെള്ളം നിറയ്ക്കുകയും തുണി അലക്കുകയും ചെയ്യുന്നതു കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്.

Related Post

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് മുഖ്യപ്രതികളും പിടിയില്‍  

Posted by - Feb 26, 2021, 05:12 pm IST 0
മലപ്പുറം: തിരുവല്ല മാന്നാറില്‍ നിന്ന് യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി ഫഹദും കൂട്ടാളികളുമാണ് അറസ്റ്റിലായത്. യുവതിയെ കടത്തിക്കൊണ്ട്…

ആലുവ സ്വര്‍ണകവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയില്‍; നാലുപേരെ പിടിച്ചത് മൂന്നാറില്‍ വനത്തില്‍ നിന്നും  

Posted by - May 25, 2019, 04:41 pm IST 0
കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. നാല് പേരെ വെള്ളിയാഴ്ച മൂന്നാറിലെ വനത്തില്‍ നിന്നും പിടികൂടിയതോടെയാണ് മുഴുവന്‍…

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്‌തു 

Posted by - Sep 20, 2019, 02:50 pm IST 0
ന്യൂ ഡൽഹി : നിയമവിദ്യാർഥിനിയുടെ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്തു.. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചു മരിച്ചു  

Posted by - May 1, 2019, 03:19 pm IST 0
തിരുവനന്തപുരം: കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചു മരിച്ചു. എഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) മരിച്ചത്. ഭാര്യ നിര്‍മ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം…

Leave a comment