ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയം രൂക്ഷമാക്കി ;അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

210 0

കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അടിയന്തര കർമ്മ പദ്ധതിയിലെ (എമർജൻസി ആക്‌ഷൻ പ്ളാൻ) മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദുരന്ത കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്‌ജി അദ്ധ്യക്ഷനായ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി അഡ്വ. ജേക്കബ്. പി. അല‌ക്‌സിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

വിദഗ്ദ്ധ സമിതിയിൽ ഹൈഡ്രോളജിസ്റ്റ്, ഡാം മാനേജ്മെന്റ് വിദഗ്ദ്ധൻ, എൻജിനീയർമാർ തുടങ്ങിയവരെയും ഉൾപ്പെടുത്തണം. ഡാം മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ഭാവിയിൽ പ്രളയത്തെ നേരിടാനും ശുപാർശകൾ നൽകാൻ സമിതിക്ക് നിർദേശം നൽകണം.

പ്രളയ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് ഇ. ശ്രീധരൻ പ്രസിഡന്റായ ഫൗണ്ടേഷൻ ഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.  ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

റിപ്പോർട്ടിൽ പറയുന്നത്:

പ്രളയ ദുരന്തത്തിൽ 433 പേർ മരിച്ചു. 26,720 കോടി രൂപയുടെ നഷ്‌ടമുണ്ടായി. ഇത് നികത്താൻ 31,000 കോടി രൂപ വേണം

ആഗസ്റ്റിൽ 40 ശതമാനം അധികമഴ ലഭിച്ചു.

79 ഡാമുകളിൽ ഒന്നു പോലും പ്രളയം നിയന്ത്രിക്കാൻ ഉപയോഗിച്ചില്ല.

കേരളത്തിൽ ഡാമുകൾ പ്രളയ കാരണമായില്ലെന്ന് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ടുണ്ടെന്ന് കാണിച്ച് ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഡാമുകളുമായി ബന്ധപ്പെട്ട പല വസ്തുതകളും സെൻട്രൽ വാട്ടർ കമ്മിഷൻ പരിഗണിച്ചിട്ടില്ല.

പ്രളയത്തെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചശേഷം അപകട സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വീഴ്ച വന്നെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യുന്നവർ ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനായി മാത്രം കാത്തിരിക്കരുതായിരുന്നു. 

ജലം തുറന്നു വിടാൻ വൈകിയത് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ആണെന്ന വാദം ന്യായീകരിക്കാനാവില്ല. ചെളിയും അഴുക്കുമടിഞ്ഞുകൂടി ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞു പോയിട്ടുണ്ട്. നദിയോരങ്ങളിലെ കൈയേറ്റവും പ്രശ്നങ്ങൾക്ക് കാരണമായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രളയ ഭൂപടം നിർമ്മിക്കുന്നതടക്കം സമയബന്ധിതമായി ചെയ്യണം.

Related Post

ശബരിമലയില്‍ മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

Posted by - Dec 14, 2018, 08:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി…

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം

Posted by - Nov 11, 2018, 10:57 am IST 0
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

Posted by - Dec 11, 2018, 09:39 pm IST 0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളാണ്…

നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല

Posted by - Dec 10, 2018, 05:52 pm IST 0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ്…

Leave a comment