ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയം രൂക്ഷമാക്കി ;അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

186 0

കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അടിയന്തര കർമ്മ പദ്ധതിയിലെ (എമർജൻസി ആക്‌ഷൻ പ്ളാൻ) മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദുരന്ത കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്‌ജി അദ്ധ്യക്ഷനായ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി അഡ്വ. ജേക്കബ്. പി. അല‌ക്‌സിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

വിദഗ്ദ്ധ സമിതിയിൽ ഹൈഡ്രോളജിസ്റ്റ്, ഡാം മാനേജ്മെന്റ് വിദഗ്ദ്ധൻ, എൻജിനീയർമാർ തുടങ്ങിയവരെയും ഉൾപ്പെടുത്തണം. ഡാം മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ഭാവിയിൽ പ്രളയത്തെ നേരിടാനും ശുപാർശകൾ നൽകാൻ സമിതിക്ക് നിർദേശം നൽകണം.

പ്രളയ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് ഇ. ശ്രീധരൻ പ്രസിഡന്റായ ഫൗണ്ടേഷൻ ഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.  ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

റിപ്പോർട്ടിൽ പറയുന്നത്:

പ്രളയ ദുരന്തത്തിൽ 433 പേർ മരിച്ചു. 26,720 കോടി രൂപയുടെ നഷ്‌ടമുണ്ടായി. ഇത് നികത്താൻ 31,000 കോടി രൂപ വേണം

ആഗസ്റ്റിൽ 40 ശതമാനം അധികമഴ ലഭിച്ചു.

79 ഡാമുകളിൽ ഒന്നു പോലും പ്രളയം നിയന്ത്രിക്കാൻ ഉപയോഗിച്ചില്ല.

കേരളത്തിൽ ഡാമുകൾ പ്രളയ കാരണമായില്ലെന്ന് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ടുണ്ടെന്ന് കാണിച്ച് ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഡാമുകളുമായി ബന്ധപ്പെട്ട പല വസ്തുതകളും സെൻട്രൽ വാട്ടർ കമ്മിഷൻ പരിഗണിച്ചിട്ടില്ല.

പ്രളയത്തെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചശേഷം അപകട സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വീഴ്ച വന്നെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യുന്നവർ ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനായി മാത്രം കാത്തിരിക്കരുതായിരുന്നു. 

ജലം തുറന്നു വിടാൻ വൈകിയത് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ആണെന്ന വാദം ന്യായീകരിക്കാനാവില്ല. ചെളിയും അഴുക്കുമടിഞ്ഞുകൂടി ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞു പോയിട്ടുണ്ട്. നദിയോരങ്ങളിലെ കൈയേറ്റവും പ്രശ്നങ്ങൾക്ക് കാരണമായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രളയ ഭൂപടം നിർമ്മിക്കുന്നതടക്കം സമയബന്ധിതമായി ചെയ്യണം.

Related Post

കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST 0
കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ്…

വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

Posted by - Apr 24, 2018, 08:29 am IST 0
മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42)…

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST 0
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…

കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ

Posted by - Mar 8, 2018, 07:42 am IST 0
കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ 1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ…

സനലിന്റെ കൊലപാതകം; പ്രതിയെ ഉടന്‍ പിടികൂടുമെന്ന് കടകംപള്ളി

Posted by - Nov 11, 2018, 12:17 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിന്റെ കൊലയാളിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതി എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍…

Leave a comment