കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്: കൃഷ്ണന് സീരിയല്‍ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം

214 0

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അനീഷിന് ഒളിവില്‍ കഴിയാന്‍ ഈ സംഘം സഹായം നല്‍കുന്നതായാണ് വിവരം. കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്നവരാണ് കൊലയാളികള്‍ എന്ന് പോലീസ് ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. ഈ നിഗമനമാണ് അനീഷിലേക്ക് പോലീസിനെ എത്തിച്ചത്. അനീഷ് മൂന്ന് വര്‍ഷമായി കൃഷ്ണനൊപ്പം കൂടിയിട്ട്. കൃഷ്ണനെ എങ്ങനെ കീഴ്പ്പെടുത്തണമെന്നത് അതുകൊണ്ട് തന്നെ അനീഷിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. 

സീരിയല്‍ നടിയും ബന്ധുക്കളും അറസ്റ്റിലായ കള്ളനോട്ട് കേസുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ രവീന്ദ്രന് കൊല്ലപ്പെട്ട കൃഷ്ണനുമായും അനീഷുമായും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ ലിബീഷിനൊപ്പം എത്തിയ അനീഷ് ആദ്യം ചെയ്തത് വീട്ടിലെ ഫ്യൂസ് ഊരുകയായിരുന്നു. കൃഷ്മനെ വീടിന് വെളിയില്‍ എത്തിക്കാന്‍ കൃഷ്ണന്‍റെ അരുമകളായ ആടിുകളില്‍ ഒന്നിനെ ക്രൂരമായി ആക്രമിച്ചു. ശബ്ദം കേട്ട കൃഷ്ണന്‍ വീടിന് വെളിയിലേക്ക് വന്നു.ഇതോടെ അനീഷ് കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പികൊണ്ട് കൃഷ്ണനെ അടിച്ചുവീഴ്ത്തി. പുറകേ എത്തിയ ഭാര്യ സുശീലയേയും ഇമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ വീഴ്ത്തി.എന്നാല്‍ മകള്‍ ആര്‍ഷ അനീഷിനെ നേരിട്ടത് കമ്പിവടിയുമായിട്ടായിരുന്നു.

മല്‍പ്പിടിത്തതിനിടയില്‍ ആര്‍ഷ അനീഷിന്‍റെ നഖം കടിച്ചെടുത്തു. എന്നാല്‍ ഒടുവില്‍ ആര്‍ഷയേയും അനീഷ് തലയ്ക്ക് അടിച്ചു കൊന്നു. എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കിയതോടെ വീട്ടില്‍ നിന്ന് 3500 രൂപയുമായി അനീഷും ലിബീഷും ഇറങ്ങി. നേരെ കുളക്കടവില്‍ പോയി കുളിച്ചു. പിന്നീട് അടുത്ത ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ ഇരുവരും എത്തിയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അര്‍ജ്ജുനില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ കൈയ്യില്‍ കരുതിയ ചുറ്റികകൊണ്ട് അര്‍ജ്ജുന്‍റെ മരണവും ഉറപ്പാക്കി.

പിന്നീട് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി വീട്ടിലെ മുഴുവന്‍ സ്വര്‍ണവും പണവും എടുത്ത് സ്ഥലം വിട്ടു. കൃഷ്ണന്‍റെ കൊലയോടെ തന്നിലേക്ക് മന്ത്രസിദ്ധി കൈവന്നോയെന്ന് അനീഷിന് ഉറപ്പിക്കണമായിരുന്നു.അതോടെ തെളിവ് നശിപ്പിക്കേണ്ടെന്ന് അനീഷ് തിരുമാനിച്ചു. കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ അനീഷ് തന്‍റെ വീട്ടില്‍ കോഴിക്കുരുതി നടത്തുകയും ചെയ്തു. കൊലപാതകം കഴിഞ്ഞ് ആറ് ദിവസമായിട്ടും പോലീസ് അന്വേഷിച്ച്‌ വരാതിരുന്നതോടെ മന്ത്രവാദം ഫലിച്ചെന്ന് അനീഷ് ഉറപ്പിക്കുകയും ചെയ്തു.
 

Related Post

ലിഗകൊലക്കേസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും

Posted by - Apr 30, 2018, 08:17 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് ഉടൻതന്നെ ഉണ്ടാകുമെന്ന് സൂചന. ലിഗയുടെ രണവുമായി ബന്ധപ്പെട്ട് ഇതുവരെ നൂറ്റിഎഴുപതോളം പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. 5 പേർ…

കണ്ണൂരില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

Posted by - Jun 3, 2018, 10:00 am IST 0
കണ്ണൂര്‍: ചതുരമ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. 

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST 0
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

Posted by - Dec 12, 2018, 02:12 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി…

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അന്ത്യശാസനം  

Posted by - Nov 18, 2019, 10:34 am IST 0
ചെന്നൈ  : മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആല്മഹത്യ ചെയ്ത  സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ഥി കൂട്ടായ്മ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി…

Leave a comment