പാലായുടെ പര്യായമായ മാണിസാർ

487 0

കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാത്ത അംഗീകാരത്തിന്‍റെ ആമുഖവാക്കാണ്.

വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എതിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി.

അഭിഭാഷകനായിട്ടാണ് മാണി പൊതുജീവിതം ആരംഭിച്ചത്.അധികം വൈകാതെ മാണി കോൺഗ്രസിൽ സജീവമായി. 1964ൽ കെ.എം.ജോർജിന്റെ നേതൃത്തിൽ കോൺഗ്രസ് വിട്ട് പുതുതായി രൂപീകരിച്ച കേരള കോൺഗ്രസിലേക്ക് അധികം വൈകാതെ മാണിയുമെത്തി. 

 ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 1965 ലെ തിരഞ്ഞെടുപ്പിലാണ് മാണി പാലായിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് തുടർച്ചയായി മാണി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്. 

തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ പ്രതിരോധ നിരയിലെ പ്രധാനിയെന്നും വിലയിരുത്തപ്പെട്ടു. കണക്കും കാര്യങ്ങളും ലോ പോയിന്‍റുകളും നിരത്തി മാണി സഭയിലും സമൂഹത്തിലും ഒരു ഇതിഹാസമായി മാറുകയാണുണ്ടായത്.

 54 വർഷമായി റെക്കോർഡോടെ നിയമസഭാംഗമായിത്തുടരുന്ന മാണി ഈ കാലയളവിൽ ഇടതു വലത് ചേരികൾ മാറുകയും ഇരു പക്ഷത്തും മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ മാണി ആഭ്യന്തരം ,ധനകാര്യം,റവന്യു,നിയമം,നഗരവികസനം,ഭവന നിർമ്മാണം,ജലസേചനം,ഇൻഫർമേഷൻ എന്നീ  വകുപ്പുകൾ വിവിധ ഘട്ടങ്ങളിലായി കൈകാര്യം ചെയ്തു.മന്ത്രിയെന്ന നിലയിൽ മാണിയുടെ സംഭാവനകൾ വിപുലമാണ്.

അധ്വാനവർഗ സിദ്ധാന്തവും ആലുവ സാമ്പത്തിക പ്രമേയവും കേരള വികസന മാസ്റ്റർപ്ലാനും കേരളത്തിനു സമ്മാനിച്ച നേതാവുമാണ്. 

കർഷക ക്ഷേമത്തിലൂന്നിയ പലപദ്ധതികൾക്കും പ്രാരംഭം കുറിച്ച മാണിക്ക് കർഷകത്തൊഴിലാളി പെൻഷൻ നടപ്പിലാക്കാനും അവസരം ലഭിച്ചു. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യലോട്ടറി മാണിയുടെ എന്നെന്നും ഓർമ്മിക്കുന്ന സംഭാവനയാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന കീർത്തിയും മാണിക്കവകാശപ്പെട്ടതാണ്. 13 തവണ.ഇതിൽ തുടർച്ചയായി ഏഴു ബഡ്ജറ്റ് അവതരിപ്പിച്ചുവെന്ന ഖ്യാതിയും നേടി. തന്റെ പതിമൂന്നാമത്തെ ബഡ്ജറ്റ് മാണി അവതരിപ്പിച്ചത് കേരള നിയമസഭ കണ്ട ഏറ്റവും നിർഭാഗ്യകരമായ പ്രതിഷേധങ്ങൾക്കു നടുവിലായിരുന്നു.

പാലാ കെ.എം.മാണിയുടെ ഹൃദയമായിരുന്നു. എന്നും വികാരവായ്പ്പോടെ മാത്രമേ മാണി സ്വന്തം മണ്ഡലത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളു. പാലാക്കാർ എല്ലാ പ്രതിസന്ധികളിലും മാണിക്കൊപ്പം നിന്നു. മാണിസാർ എന്ന് സ്നേഹത്തോടെ വിളിച്ചു. ഭാര്യ കുട്ടിയമ്മയുമൊത്തുള്ള മാണിയുടെ സ്നേഹപൂർണ്ണമായ ദാമ്പത്യജീവിതം ആറുപതിറ്റാണ്ട് പിന്നിട്ടു. എന്നും അദ്ദേഹത്തിന്റെ നിഴലായി കുട്ടിയമ്മ നിലകൊണ്ടു.

പൊതുജീവിതത്തിൽ മാണിയുടെ വെള്ളവേഷത്തിൽ ബാർ കോഴയുടെ പേരിൽ അഴിമതിയാരോപണ കറപുരണ്ടപ്പോൾ എതിരാളികളെ നിശ്ചബ്ദമാക്കുന്ന അദ്ദേഹത്തിന്‍റെ ചാണക്യതന്ത്രങ്ങൾ വിജയം കാണാതെ പോയതുമാത്രമാണ് രാഷ്ട്രീയത്തിലെ വീഴ്ച.

Related Post

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവെക്കില്ല: അമിത് ഷാ 

Posted by - Nov 14, 2019, 03:49 pm IST 0
ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനില്ലെന്ന് അമിത് ഷാ. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുന്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദേഹം തന്നെയായിരിക്കും  മുഖ്യമന്ത്രിയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിപദം…

രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; വയനാട്ടിൽ റോഡ് ഷോ തുടങ്ങി

Posted by - Apr 4, 2019, 12:16 pm IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലെത്തിയത്. നാല്…

സീറ്റ് നിഷേധം: മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്തു  

Posted by - Mar 14, 2021, 12:40 pm IST 0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ…

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Posted by - May 15, 2018, 11:23 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പിടിച്ചു നിന്നത് ബംഗളുരു നഗരത്തില്‍ മാത്രം. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക…

Leave a comment