പാലായുടെ പര്യായമായ മാണിസാർ

462 0

കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാത്ത അംഗീകാരത്തിന്‍റെ ആമുഖവാക്കാണ്.

വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എതിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി.

അഭിഭാഷകനായിട്ടാണ് മാണി പൊതുജീവിതം ആരംഭിച്ചത്.അധികം വൈകാതെ മാണി കോൺഗ്രസിൽ സജീവമായി. 1964ൽ കെ.എം.ജോർജിന്റെ നേതൃത്തിൽ കോൺഗ്രസ് വിട്ട് പുതുതായി രൂപീകരിച്ച കേരള കോൺഗ്രസിലേക്ക് അധികം വൈകാതെ മാണിയുമെത്തി. 

 ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 1965 ലെ തിരഞ്ഞെടുപ്പിലാണ് മാണി പാലായിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് തുടർച്ചയായി മാണി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്. 

തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ പ്രതിരോധ നിരയിലെ പ്രധാനിയെന്നും വിലയിരുത്തപ്പെട്ടു. കണക്കും കാര്യങ്ങളും ലോ പോയിന്‍റുകളും നിരത്തി മാണി സഭയിലും സമൂഹത്തിലും ഒരു ഇതിഹാസമായി മാറുകയാണുണ്ടായത്.

 54 വർഷമായി റെക്കോർഡോടെ നിയമസഭാംഗമായിത്തുടരുന്ന മാണി ഈ കാലയളവിൽ ഇടതു വലത് ചേരികൾ മാറുകയും ഇരു പക്ഷത്തും മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ മാണി ആഭ്യന്തരം ,ധനകാര്യം,റവന്യു,നിയമം,നഗരവികസനം,ഭവന നിർമ്മാണം,ജലസേചനം,ഇൻഫർമേഷൻ എന്നീ  വകുപ്പുകൾ വിവിധ ഘട്ടങ്ങളിലായി കൈകാര്യം ചെയ്തു.മന്ത്രിയെന്ന നിലയിൽ മാണിയുടെ സംഭാവനകൾ വിപുലമാണ്.

അധ്വാനവർഗ സിദ്ധാന്തവും ആലുവ സാമ്പത്തിക പ്രമേയവും കേരള വികസന മാസ്റ്റർപ്ലാനും കേരളത്തിനു സമ്മാനിച്ച നേതാവുമാണ്. 

കർഷക ക്ഷേമത്തിലൂന്നിയ പലപദ്ധതികൾക്കും പ്രാരംഭം കുറിച്ച മാണിക്ക് കർഷകത്തൊഴിലാളി പെൻഷൻ നടപ്പിലാക്കാനും അവസരം ലഭിച്ചു. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യലോട്ടറി മാണിയുടെ എന്നെന്നും ഓർമ്മിക്കുന്ന സംഭാവനയാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന കീർത്തിയും മാണിക്കവകാശപ്പെട്ടതാണ്. 13 തവണ.ഇതിൽ തുടർച്ചയായി ഏഴു ബഡ്ജറ്റ് അവതരിപ്പിച്ചുവെന്ന ഖ്യാതിയും നേടി. തന്റെ പതിമൂന്നാമത്തെ ബഡ്ജറ്റ് മാണി അവതരിപ്പിച്ചത് കേരള നിയമസഭ കണ്ട ഏറ്റവും നിർഭാഗ്യകരമായ പ്രതിഷേധങ്ങൾക്കു നടുവിലായിരുന്നു.

പാലാ കെ.എം.മാണിയുടെ ഹൃദയമായിരുന്നു. എന്നും വികാരവായ്പ്പോടെ മാത്രമേ മാണി സ്വന്തം മണ്ഡലത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളു. പാലാക്കാർ എല്ലാ പ്രതിസന്ധികളിലും മാണിക്കൊപ്പം നിന്നു. മാണിസാർ എന്ന് സ്നേഹത്തോടെ വിളിച്ചു. ഭാര്യ കുട്ടിയമ്മയുമൊത്തുള്ള മാണിയുടെ സ്നേഹപൂർണ്ണമായ ദാമ്പത്യജീവിതം ആറുപതിറ്റാണ്ട് പിന്നിട്ടു. എന്നും അദ്ദേഹത്തിന്റെ നിഴലായി കുട്ടിയമ്മ നിലകൊണ്ടു.

പൊതുജീവിതത്തിൽ മാണിയുടെ വെള്ളവേഷത്തിൽ ബാർ കോഴയുടെ പേരിൽ അഴിമതിയാരോപണ കറപുരണ്ടപ്പോൾ എതിരാളികളെ നിശ്ചബ്ദമാക്കുന്ന അദ്ദേഹത്തിന്‍റെ ചാണക്യതന്ത്രങ്ങൾ വിജയം കാണാതെ പോയതുമാത്രമാണ് രാഷ്ട്രീയത്തിലെ വീഴ്ച.

Related Post

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ

Posted by - Nov 9, 2018, 02:33 pm IST 0
കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കോടതി ചെലവായ…

പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം: പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

Posted by - Sep 5, 2018, 07:21 am IST 0
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎം സ്വീകരിച്ച സമീപനത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ,…

കോൺഗ്രസിനോടും എൻ സിപിയോടും  കൂട്ടുകൂടുന്നതിൽ ശിവസേനയിൽ അതൃപ്തി 

Posted by - Nov 20, 2019, 06:20 pm IST 0
മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി ചേർന്ന് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി. ബിജെപിയെ ഒഴിവാക്കി കോണ്‍ഗ്രസിനോടും എന്‍സിപിയോടും കൂട്ടുകൂടാനുള്ള നീക്കത്തില്‍ ശിവസേനയിലെ 17 എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ട്. ഇവര്‍…

കല്‍പറ്റയില്‍ സിദ്ധിഖ്, വട്ടിയൂര്‍ക്കാവില്‍ വീണ; ആറ് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍; ധര്‍മടം പ്രഖ്യാപനം നാളെ  

Posted by - Mar 16, 2021, 04:20 pm IST 0
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. കല്‍പ്പറ്റയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ്…

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST 0
ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി…

Leave a comment