അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി  

363 0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ചമുന്‍ എം.പിയും എം.എല്‍.എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നുപുറത്താക്കി. പാര്‍ട്ടിയുടേയുംപ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചുംവരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെവാര്‍ത്താക്കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോടു വിശദീകരണം തേടിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ്അബ്ദുള്ളക്കുട്ടി നല്‍കിയത്.പാര്‍ട്ടിയുടെ അന്തസിനെയും
അച്ചടക്കത്തെയും ബാധിക്കുന്നതരത്തില്‍ മാധ്യമങ്ങളിലൂടെ
അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയാണെന്നുംകെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയകുറിപ്പില്‍ പറയുന്നു.മോദിയുടെ വികസന നയെത്ത പുകഴ്ത്തിയുള്ള ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കെ.പി.സി.സിപ്രസിഡന്റിന് അബ്ദുള്ളക്കുട്ടിവിശദീകരണം നല്‍കിയത്.ആരുടെയും കാലു പിടിച്ചോ ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോഅല്ല കണ്ണൂരിലും തലശ്ശേരിയിലുംമല്‍സരിക്കാന്‍ അവസരംകിട്ടിയത്.ഗുജറാത്ത് വികസന മാതൃക
സംബന്ധിച്ച തന്റെ മുന്‍ പ്രസ്താവന തിരുത്താന്‍ 2009ലെകണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തു കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നു. അന്നും തിരുത്തിയിട്ടില്ല.വന്‍ ഭൂരിപക്ഷത്തോടെയാണ്ആ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ളനിലപാടാണ് തന്റേതെന്നും
മറുപടിയായി അബ്ദുള്ളക്കുട്ടിപറഞ്ഞിരുന്നു.മോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജന്‍ഡയുടേയും അംഗീകാരമാണ്തിരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്. മോദിയുടെനേട്ടങ്ങളെ അക്കമിട്ട് നിരത്തിയഅദ്ദേഹം, വിമര്‍ശിക്കുന്നവര്‍ഇക്കാര്യങ്ങള്‍ മറക്കരുതെന്നുംകുറിച്ചു.അറിയാവുന്ന ഏക മേഖലരാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഭാവികാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു.വികസനം, വിശ്വാസം, അക്രമരാഷ്ട്രീയം, ഹര്‍ത്താല്‍ എന്നീ വിഷയങ്ങളില്‍ എക്കാലവും ഉറച്ചനിലപാടാണ് സ്വീകരിച്ചത്. അതില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കും.ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ചു പറഞ്ഞതിനുപണ്ടു സി.പി.എം പുറത്താക്കി.അതേ സി.പി.എമ്മിന്റെ സര്‍ക്കാര്‍ പിന്നീട് വികസനകാര്യത്തില്‍എടുത്ത സമീപനം കേരളംകണ്ടതാണ്. ഇന്നു പറഞ്ഞ കാര്യങ്ങള്‍ നാളെ കോണ്‍ഗ്രസിനുംബോധ്യപ്പെടും. മോദിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചിട്ടില്ല, വികസനം ഒഴികെയുള്ള ഒരു കാര്യത്തിലും മോദിയെ അനുകൂലിച്ചിട്ടുമില്ല. പിന്നെന്തിനാണുമോദി സ്തുതിയെന്ന് ആരോപിക്കുന്നതെന്നു മനസിലാകുന്നില്ല. ഇത്രയും വലിയ പരാജയംദേശീയതലത്തില്‍ സംഭവിച്ചിട്ടും പ്രവര്‍ത്തകരുടെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നേതൃത്വംതയാറാകാത്തതില്‍ ദുഃഖവുംനിരാശയുമുണ്ട്. പുറത്താക്കിയകോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Related Post

അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ  പ്രസ്താവന അപകീർത്തികരമെന്ന് അൽഫോൻസ് കണ്ണന്താനം

Posted by - Oct 29, 2018, 08:25 pm IST 0
ഡല്‍ഹി ; അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന അപകീർത്തികരമാണെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ പരിഹസിക്കുന്നത്…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം

Posted by - May 31, 2018, 01:35 pm IST 0
ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303…

മോദിയുടെ ശബരിമല പരാമർശത്തിൽ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകി

Posted by - Apr 17, 2019, 04:05 pm IST 0
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്.…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

Posted by - Nov 15, 2019, 02:52 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം…

Leave a comment