രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു  

559 0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുഭ തിവാരിയെന്ന് പോലീസ്. കൊലപാതകകേസില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വീട്ടില്‍ നിന്ന് അപൂര്‍വയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പോലീസ് വ്യക്തമാക്കി.

അഭിഭാഷകയായ അപൂര്‍വയെ മൂന്നു ദിവസമായി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. രോഹിത് ശേഖറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുന്നത്. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, തന്റെ സ്വപ്നവും പ്രതീക്ഷയും എല്ലാം തകര്‍ന്നടിഞ്ഞുവെന്നും അപൂര്‍വ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. അവര്‍ തമ്മിലുള്ള കലഹം അക്രമാസക്തമാകുകയായിരുന്നു. എന്നാല്‍ രോഹിത് മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ തിരിച്ച് പ്രതിരോധിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. ഏകദേശം ഒരു മണിയോടെയാണ് രോഹിത് ശേഖര്‍ കൊല്ലപ്പെട്ടത്. പിന്നാലെ അപൂര്‍വ തെളിവുകള്‍ എല്ലാം നശിപ്പിച്ചു. എല്ലാം ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 15 ന് രോഹിത് ശേഖര്‍ അമ്മ ഉജ്ജ്വലയ്ക്കും ഒരു ബന്ധുവിനുമൊപ്പം കാത് ഗോഡത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരികെ വരുന്നതിനിടെ രോഹിത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 16 നു വൈകുന്നേരം നാലു മണിയോടെയാണ് രോഹിത് മൂക്കിലൂടെ രക്തം ഒലിച്ച് ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തുന്നത്. ഈ സമയം രോഹിതിന്റെ അമ്മ ചികിത്സയ്ക്കായ് ആശുപത്രിയിലായിരുന്നു. ഇതേ സമയം രോഹിതിന്റെ വീട്ടില്‍ നിന്ന് മകനു സുഖമില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ഡി തിവാരിയുടെ മകനാണെന്ന് ആറ് വര്‍ഷം നിയമയുദ്ധം നടത്തി സ്ഥാപിച്ചെടുത്ത രോഹിത് ശേഖര്‍ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 16 നാണ് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ രോഹിതിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംശയത്തെതുടര്‍ന്നാണ് അപൂര്‍വയെയും വീട്ടിലെ രണ്ട് ജോലിക്കാരെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂര്‍വയെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Post

 പി വി സിന്ധുവിന്  നാഗാർജുന ബിഎംഡബ്ള്യു കാർ സമ്മാനിച്ചു 

Posted by - Sep 19, 2019, 10:11 am IST 0
ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് തെലുങ്ക് സൂപ്പർ  താരം നാഗാർജു ബി എംഡബ്ള്യു കാർ സമ്മാനിച്ചു .  ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിലാണ്…

ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍; ആത്മഹത്യ ഭീഷണി മുഴക്കി കുടുംബം

Posted by - Apr 30, 2018, 01:49 pm IST 0
പട്ന: ഉത്തര്‍പ്രദേശില്‍ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടംബത്തിന്‍റെ പരാതിയില്‍ കുടുംബം. കുറ്റവാളികളെ തൂക്കികൊന്നില്ലെങ്കില്‍ കുടുംബം…

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്, സോണിയാ ഗാന്ധി പങ്കെടുക്കും  

Posted by - May 30, 2019, 05:07 am IST 0
ന്യൂഡല്‍ഹി: ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര-മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധിപങ്കെടുക്കും. കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ബംഗാള്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുംകേരള മുഖ്യമന്ത്രി…

ആംബുലന്‍സിന് തീപിടിച്ച്‌ രണ്ടു പേര്‍ വെന്തുമരിച്ചു

Posted by - May 8, 2018, 06:47 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംബുലന്‍സിനു തീപിടിച്ച്‌ രണ്ടു പേര്‍ വെന്തുമരിച്ചു. ശക്തമായ പൊടക്കാറ്റ് ഉണ്ടായ സമയത്താണ് ആംബുലന്‍സിനു തീപിടിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ ഉറങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശിയായ…

Leave a comment