രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു  

237 0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുഭ തിവാരിയെന്ന് പോലീസ്. കൊലപാതകകേസില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വീട്ടില്‍ നിന്ന് അപൂര്‍വയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പോലീസ് വ്യക്തമാക്കി.

അഭിഭാഷകയായ അപൂര്‍വയെ മൂന്നു ദിവസമായി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. രോഹിത് ശേഖറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുന്നത്. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, തന്റെ സ്വപ്നവും പ്രതീക്ഷയും എല്ലാം തകര്‍ന്നടിഞ്ഞുവെന്നും അപൂര്‍വ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. അവര്‍ തമ്മിലുള്ള കലഹം അക്രമാസക്തമാകുകയായിരുന്നു. എന്നാല്‍ രോഹിത് മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ തിരിച്ച് പ്രതിരോധിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. ഏകദേശം ഒരു മണിയോടെയാണ് രോഹിത് ശേഖര്‍ കൊല്ലപ്പെട്ടത്. പിന്നാലെ അപൂര്‍വ തെളിവുകള്‍ എല്ലാം നശിപ്പിച്ചു. എല്ലാം ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 15 ന് രോഹിത് ശേഖര്‍ അമ്മ ഉജ്ജ്വലയ്ക്കും ഒരു ബന്ധുവിനുമൊപ്പം കാത് ഗോഡത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരികെ വരുന്നതിനിടെ രോഹിത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 16 നു വൈകുന്നേരം നാലു മണിയോടെയാണ് രോഹിത് മൂക്കിലൂടെ രക്തം ഒലിച്ച് ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തുന്നത്. ഈ സമയം രോഹിതിന്റെ അമ്മ ചികിത്സയ്ക്കായ് ആശുപത്രിയിലായിരുന്നു. ഇതേ സമയം രോഹിതിന്റെ വീട്ടില്‍ നിന്ന് മകനു സുഖമില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ഡി തിവാരിയുടെ മകനാണെന്ന് ആറ് വര്‍ഷം നിയമയുദ്ധം നടത്തി സ്ഥാപിച്ചെടുത്ത രോഹിത് ശേഖര്‍ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 16 നാണ് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ രോഹിതിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംശയത്തെതുടര്‍ന്നാണ് അപൂര്‍വയെയും വീട്ടിലെ രണ്ട് ജോലിക്കാരെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂര്‍വയെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Post

ശ്രീലങ്കൻ തമിഴരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

Posted by - Feb 8, 2020, 10:20 pm IST 0
ന്യൂഡല്‍ഹി:  ശ്രീലങ്കയിലെ തമിഴ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക്…

ആഗസ്റ്റ് 15 മുതല്‍ നടത്തുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം

Posted by - Apr 17, 2018, 10:16 am IST 0
തിരുവനന്തപുരം: അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം (കണ്‍ഫര്‍മേഷന്‍) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 15 മുതല്‍ നടത്തുന്ന പരീക്ഷകള്‍ക്ക് പുതിയ സംവിധാനം…

ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Posted by - Nov 18, 2018, 11:56 am IST 0
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ്…

ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറച്ചു

Posted by - Sep 21, 2019, 09:22 am IST 0
പനാജി: ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചു . എന്നാൽ  വാഹന നികുതിയിൽ മാറ്റമുണ്ടാകില്ല. 1000 രൂപ ദിവസ വാടകയുള്ള…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

Posted by - Jun 15, 2018, 09:58 am IST 0
കാശ്മീര്‍: ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയിലെ ബുഖാരിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ഇദ്ദേഹത്തിന് നേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തത്. അക്രമി സംഘം…

Leave a comment