ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

427 0

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. എന്നാല്‍ തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. ഇതാണ് ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ടായതായി സംശയിക്കാന്‍ കാരണം. ഇത് വ്യക്തമാക്കുന്ന കുറിപ്പുകള്‍ വലിയ ബാഗില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ കുറിപ്പുകളില്‍ എല്ലാവരോടും കൈ കെട്ടി ക്രിയകള്‍ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവര്‍ പരസ്പര സഹായത്താല്‍ കൈകള്‍ കെട്ടിയെന്നും കണക്കാക്കുന്നു. 

തുടക്കത്തില്‍ കൂട്ട ആത്മഹത്യയാണെന്നും പിന്നീട് കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പൊലീസിെന്‍റ നിഗമനം. കുടുംബത്തില്‍ ഒരു കല്യാണം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിക്കുന്നത്. തേലന്ന് രാത്രി വരെ സന്തോഷത്തോടെ കാണപ്പെട്ട കുടംബത്തെ പിറ്റേന്ന് കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നു.11 പേരില്‍ പത്തുപേരും തൂങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ഒരാളെ മറ്റൊരു മുറിയില്‍ കഴുത്ത് ഞെരിച്ച്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. കൊല്ലപ്പെട്ട നാരായണ്‍ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണുകിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. 

മരണത്തിന്‍റെ തലേദിവസം ഇവര്‍ 20 റൊട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവര്‍ക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്. മരിച്ച 11 പേരില്‍ രണ്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. നാരായണ്‍ ദേവി (77) മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിെന്‍റ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിെന്‍റ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. 

ഇതില്‍ 77 വയസ്സുള്ള നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു. നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. മരിക്കേണ്ട വിധത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. 2015 മുതല്‍ ഇയാള്‍ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയെന്നാണ് കരുതുന്നത്. അധികം സംസാരിക്കാത്ത വ്യക്തിയാണ് ലളിത് എന്നാല്‍ ഈയിടെയായി തന്‍റെ മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. 10 വര്‍ഷം മുമ്ബ് മരിച്ചുപോയ പിതാവിന്‍റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കാണുന്നത്. തന്‍റെ പിതാവിന്‍റെ നിര്‍ദേശം പാലിക്കണമെന്ന് ഇയാള്‍ വീട്ടുകാരോട് പറയുമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Post

രാജ്യത്ത് മാര്‍ച്ച്‌ 31 വരെ ട്രെയിന്‍ ഓടില്ല

Posted by - Mar 22, 2020, 02:38 pm IST 0
ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധയെ തുടര്‍ന്ന് മരണം ആറായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു.…

യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി

Posted by - Apr 22, 2018, 08:04 am IST 0
യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് താൻ പാർട്ടിവിടുകയാണെന്ന സിൻഹയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. സിൻഹ ഒരു കോൺഗ്രസ്പ്രവർത്തകനെ പോലെയാണ് പെരുമാറുന്നതെന്ന്…

വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും 

Posted by - Apr 3, 2018, 01:28 pm IST 0
വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും  വ്യാജ വാർത്ത പ്രസിദ്ധികരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്താൽ വാർത്തയുടെ സ്വാഭാവം അനുസരിച്ച് മാധ്യമപ്രവർത്തകർക്ക്  താൽക്കാലികമായോ സ്ഥിരമായോ അവരുടെ അക്രഡിറ്റേഷൻ അംഗികാരം…

പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ കേസ്  അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു

Posted by - Feb 23, 2020, 03:45 pm IST 0
കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാൻ  നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തി. വിശദമായ അന്വേഷണത്തിനായി എന്‍ഐഎയുടെ പുതിയ സംഘം ഇന്നു കൊല്ലത്തെത്തും. അതേസമയം സംഭവത്തില്‍…

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് 

Posted by - Dec 14, 2018, 09:38 pm IST 0
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത…

Leave a comment