ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

332 0

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. എന്നാല്‍ തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. ഇതാണ് ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ടായതായി സംശയിക്കാന്‍ കാരണം. ഇത് വ്യക്തമാക്കുന്ന കുറിപ്പുകള്‍ വലിയ ബാഗില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ കുറിപ്പുകളില്‍ എല്ലാവരോടും കൈ കെട്ടി ക്രിയകള്‍ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവര്‍ പരസ്പര സഹായത്താല്‍ കൈകള്‍ കെട്ടിയെന്നും കണക്കാക്കുന്നു. 

തുടക്കത്തില്‍ കൂട്ട ആത്മഹത്യയാണെന്നും പിന്നീട് കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പൊലീസിെന്‍റ നിഗമനം. കുടുംബത്തില്‍ ഒരു കല്യാണം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിക്കുന്നത്. തേലന്ന് രാത്രി വരെ സന്തോഷത്തോടെ കാണപ്പെട്ട കുടംബത്തെ പിറ്റേന്ന് കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നു.11 പേരില്‍ പത്തുപേരും തൂങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ഒരാളെ മറ്റൊരു മുറിയില്‍ കഴുത്ത് ഞെരിച്ച്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. കൊല്ലപ്പെട്ട നാരായണ്‍ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണുകിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. 

മരണത്തിന്‍റെ തലേദിവസം ഇവര്‍ 20 റൊട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവര്‍ക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്. മരിച്ച 11 പേരില്‍ രണ്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. നാരായണ്‍ ദേവി (77) മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിെന്‍റ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിെന്‍റ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. 

ഇതില്‍ 77 വയസ്സുള്ള നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു. നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. മരിക്കേണ്ട വിധത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. 2015 മുതല്‍ ഇയാള്‍ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയെന്നാണ് കരുതുന്നത്. അധികം സംസാരിക്കാത്ത വ്യക്തിയാണ് ലളിത് എന്നാല്‍ ഈയിടെയായി തന്‍റെ മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. 10 വര്‍ഷം മുമ്ബ് മരിച്ചുപോയ പിതാവിന്‍റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കാണുന്നത്. തന്‍റെ പിതാവിന്‍റെ നിര്‍ദേശം പാലിക്കണമെന്ന് ഇയാള്‍ വീട്ടുകാരോട് പറയുമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Post

മുമ്പ് റാഫേൽ ഉണ്ടായിരുന്നെങ്കിൽ ബലാക്കോട്ട് ആക്രമണം ഇന്ത്യയിൽ നിന്ന് തന്നെ നടത്താമായിരുന്നു: രാജ്നാഥ് സിംഗ്  

Posted by - Oct 15, 2019, 02:50 pm IST 0
മുംബയ്: ഇന്ത്യൻ വ്യോമസേനയ്ക്ക് റാഫേൽ യുദ്ധവിമാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്നുതന്നെ ബലാക്കോട്ട് ഭീകരക്യാമ്പുകൾ ആക്രമിക്കാമായിരുന്നുവെന്ന്  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനെ…

തെലങ്കാന ഡോക്ടറുടെ കൊലപാതകം: മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു   

Posted by - Dec 1, 2019, 10:17 am IST 0
ഹൈദരാബാദ് : ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വനിതാ ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍…

ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി 

Posted by - Apr 5, 2018, 01:22 pm IST 0
ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി  അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതികളുടെ ഓഡിറ്റിങ് എത്രയും വേഗം നടത്തണമെന്ന് ഹൈക്കോടതി.അട്ടപ്പാടിലെ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കേസിലാണ്…

വര്‍ഗീയ സംഘര്‍ഷങ്ങളല്ല  നല്ല വിദ്യാഭ്യാസമാണ് രാജ്യപുരോഗതിയുണ്ടാക്കുക: കെജ്‌രിവാള്‍

Posted by - Feb 5, 2020, 03:54 pm IST 0
ന്യൂഡല്‍ഹി:  വര്‍ഗീയ സംഘര്‍ഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ പുരോഗതി മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഷഹീന്‍ ബാഗ് വെടിവെപ്പ് ഉപയോഗിച്ച്…

നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു

Posted by - Apr 22, 2018, 08:31 am IST 0
നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു പശ്ചിമ ബംഗാളിലെ രാജ്‌ഗഞ്ചലെ പ്രൈമറി സ്കൂളിൽ വെച്ച് രണ്ട് നാലാം ക്ലാസ് വിദ്യാർത്ഥിനികളെ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചു.…

Leave a comment