കെവിന്‍ കേസ്: എസ്. ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

327 0

തിരുവനന്തപുരം: കെവിന്‍വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ്. ഷിബുവിനെ സര്‍വ്വീസിലേക്കു തിരിച്ചെടുത്ത ഉത്തരവ്മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന്‌വഴിവെച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌കെവിന്റെ മാതാപിതാക്കള്‍മനുഷ്യാവകാശ കമ്മീഷനില്‍പരാതി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നഷിബുവിനെ തിരിച്ചെടുക്കാന്‍ഐ.ജി 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായേത്താടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍എസ.്‌ഐയായി തരംതാഴ്ത്തി എറണാകുളംറെയ്ഞ്ച്‌ഐ. ജിഉത്തരവിട്ടിരുന്നു.കെവിന്റെമരണമുണ്ടായത്ഷിബുവിന്റെകൃത്യവിലോപംമൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരുനടപടിയുമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെവിന്റെഅച്ഛന്‍ രാജന്‍ ജോസഫ്പറഞ്ഞിരുന്നു. അതേസമയം,എസ.്‌ഐയെ തിരിച്ചെടുത്തസംഭവം താന്‍ അറിഞ്ഞില്ലെന്ന്ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റപറഞ്ഞു. കോട്ടയം എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ.്‌ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുംബെഹ്‌റ പ്രതികരിച്ചിരുന്നു.നട്ടാശ്ശേരി സ്വദേശി കെവിന്‍ജോസഫിനെ കാണാനില്ലെന്ന്കാട്ടി അച്ഛന്‍ രാജന്‍ ജോസഫുംഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ്.ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയനീനുവിനോട് വി.ഐ.പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്.ഐ കയര്‍ത്തെന്നും പരാതിഉയര്‍ന്നു. കൊച്ചി റേഞ്ച് ഐ.ജിവിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതലഅന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ്.ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നത്.കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും,പ്രതികളെ കുറിച്ച് വിവരംനല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത്ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തിയിരുന്നു. ഉച്ചക്ക്‌നാല് മണിയോട് എസ്.പി നേരിട്ട് നിര്‍ദ്ദേശിച്ചിട്ടും തെന്മലയിലേക്ക് സംഘത്തെ വിട്ടിരുന്നുമില്ല.മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്നെന്ന് ഷിബുവിശദീകരണം നല്‍കിയിരുന്നു.കേസിലെ മുഖ്യ പ്രതി സാനുചാക്കോയില്‍ നിന്ന് കൈക്കൂലിവാങ്ങി പ്രതികളെ സഹായിച്ചഎ.എസ്. ഐ ബിജുവിനെയും പിരിച്ചു വിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ അജയകുമാറിന്റെമൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റുംറദ്ദാക്കി സസ്‌പെന്‍ഡ്‌ചെയ്തിരുന്നു. മുഖ്യമന്ത്രിയെവ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് എസ് പി മുഹമ്മദ്‌റഫീഖിനെയും അന്ന് സ്ഥലംമാറ്റിയിരുന്നു.

Related Post

രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു  

Posted by - Apr 29, 2019, 07:17 pm IST 0
കോഴിക്കോട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത്…

നാസിൽ അബ്ദുല്ലക്കെതിരെ തിരെ നിയമ നടപടിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

Posted by - Sep 11, 2019, 05:26 pm IST 0
തിരുവനന്തപുരം: അജ്മാന്‍ കോടതിയില്‍ തനിക്കെതിരായി പരാതി നല്‍കിയിരുന്ന  നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടികൈകൊള്ളുവാൻ  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു.. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍…

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്നു : കെ സുരേന്ദ്രൻ 

Posted by - Jan 14, 2020, 12:51 pm IST 0
സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  കെ സുരേന്ദ്രന്‍റെ വിമര്‍ശനം.…

ഏറ്റുമാനൂരില്‍ സ്വതന്ത്രയായി ലതികാ സുഭാഷ്; പ്രചാരണത്തിന് തുടക്കമിട്ടു  

Posted by - Mar 15, 2021, 01:16 pm IST 0
കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍…

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച  കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

Posted by - Feb 15, 2020, 10:21 am IST 0
സീതത്തോട്: നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക്  തീർഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് വനത്തിനുള്ളിൽവെച്ച് കത്തിനശിച്ചു. രക്ഷപ്പെടുന്നതിനിടയിൽ കർണാടക സ്വദേശികളായ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാർ…

Leave a comment