വീടുകളുടെ വൈദ്യുതി നിരക്ക് യൂണിറ്റിന് 80 പൈസ വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

229 0

തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് ഇക്കൊല്ലം യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെ വര്‍ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം. അടുത്തവര്‍ഷവും നിരക്ക് ഉയരും. അടുത്ത നാലുവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളും ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. 

വീടുകളുടെ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗില്‍ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാര്‍ജ്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.

ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവര്‍ഷം 90 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിക്കാന്‍ നിര്‍ദേശിക്കുന്നു. 150 യൂണിറ്റിനു മുകളിലുള്ളത് ഈ വര്‍ഷം 80-ല്‍ നിന്ന് 130 രൂപയായും അടുത്ത വര്‍ഷം 160 രൂപയായും ഉയര്‍ത്താനുമാണ് നിര്‍ദേശം. വ്യവസായ മേഖലയിലെ ഡിമാന്‍ഡ് ചാര്‍ജ് ഒരു കെവിഎ ലോഡിന് 300 രൂപയില്‍ നിന്ന് 600 രൂപയാക്കാനും അടുത്ത വര്‍ഷം 750 രൂപയാക്കാനുമാണ് നിര്‍ദേശം.

അതേസമയം 350 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കൊല്ലം യൂണിറ്റിന് അഞ്ചുപൈസ കുറയക്കാന്‍ നിര്‍ദേശിക്കുന്നു. 500 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ ഒരു യൂണിറ്റിന് ഏഴര രൂപയാണ് നല്‍കുന്നത്. ഇത് 6.90 രൂപയായി കുറയ്ക്കാനാണ് നിര്‍ദേശം. വ്യവസായങ്ങളുടെ നിരക്ക് യൂണിറ്റിന് ഇക്കൊല്ലം 5.50 രൂപയില്‍ നിന്ന് അഞ്ചു രൂപയായും അടുത്തവര്‍ഷം നാലര രൂപയായും കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നു. ഇക്കൊല്ലം 1101.72 കോടി രൂപയുടേയും അടുത്തവര്‍ഷം 700.44 കോടി രൂപയുടേയും നിരക്ക് വര്‍ധന നടപ്പാക്കാനാണ് വൈദ്യുതി ബോര്‍ഡ് നിര്‍ദേശിക്കുന്നത്.

Related Post

മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി

Posted by - Apr 9, 2018, 08:32 am IST 0
മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങിക്കുന്ന വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണ്.…

രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ

Posted by - Sep 24, 2018, 07:29 pm IST 0
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. 64.4 മുതല്‍ 124.4 മി. മീ വരെ ശക്തമായ…

സുഹൃത്തുക്കളുടെ പരിഹാസം ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിറ്റോ 

Posted by - Jun 3, 2018, 11:43 am IST 0
വടക്കാഞ്ചേരി: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തില്‍ ബിറ്റോയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സുഹൃത്തുക്കളുടെ പരിഹാസം ഭയന്നാണ് നാലാമത്തെ കുട്ടിയെ ഉപേക്ഷിച്ചതെന്നാണ്…

ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Mar 12, 2018, 12:39 pm IST 0
ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി…

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്; കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനം  

Posted by - Nov 28, 2019, 10:36 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനവും നല്കാൻ ധാരണയായി. ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും…

Leave a comment