ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

467 0

പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു നടന്ന ഏഴാം ഘട്ടത്തിലേതും അവസാനത്തേതുമായ തെരഞ്ഞെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോളുകൾ എല്ലാം ത്തന്നെ ബിജെപി ക്കും എൻഡിഎ ക്കും മികച്ച വിജയമാണ് പ്രവചിക്കുന്നത്.

ഒന്നരമാസത്തോളം നീണ്ട തെരഞെടുപ്പ് പ്രചാരണത്തിലുടനീളം ആവേശപൂർവം പോരാടിയ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ചെറുതായെങ്കിലും നെഞ്ചിടിപ്പേറ്റുന്നതാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 

എന്നാൽ അത്രമാത്രം വിശ്വാസത്തിലെടുക്കേണ്ടതുണ്ടോ എക്സിറ് പോളുകൾ? എത്രത്തോളം യാഥാർഥ്യത്തോട് ചേർന്ന് കിടക്കുന്നതാണ് ഇത്തരം പ്രവചനങ്ങൾ? 

തെരഞ്ഞെടുപ്പു ഫലപ്രവചനം ശാസ്ത്രമാണെന്നാണ് വയ്പ് .ഒരു പരിധി വരെ ശാസ്ത്രീയമായി ചെയ്യാന്‍ കഴിയും എന്നതാണ് ശരി .പാശ്ചാത്യ രാജ്യങ്ങളില്‍ അങ്ങിനെ ചെയ്യുന്നുമുണ്ട്  .അഭിപ്രായ സര്‍വേകളുടേയും എക്‌സിറ്റ് പോളുകളുടെയും ഫല സൂചനകള്‍ അവിടെ പലപ്പോഴും ഫലിക്കാറുമുണ്ട്. ഭയരഹിതമായ സാമൂഹിക സാഹചര്യവും ഉന്നതമായ രാഷ്ട്രീയ ബോധവും സത്യം പറയാന്‍ വോട്ടര്‍മാര്‍ക്ക് സാഹചര്യമൊരുക്കുന്നതും  വോട്ടര്‍മാരുടെ എണ്ണം താരതമ്യേന കുറവായിരിക്കുന്നത് വിശകലനങ്ങളെ കുറെക്കൂടി കൃത്യമാക്കുന്നതും അതിനു കാരണമാകുന്നു .എന്നിട്ടും കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും തെറ്റി .ഹിലരി ക്‌ളിന്റനു മേല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ആരും പ്രവചിച്ചിരുന്നില്ല .

അപ്പോള്‍ പിന്നെ ഇന്ത്യയിലോ ? കിട്ടിയ സ്ഥിതി വിവരക്കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള ഫലപ്രവചനത്തിന് പരിമിതികളുണ്ട് .ഒപ്പം വലുപ്പത്താലും വൈവിധ്യത്താലും സങ്കീര്‍ണമായ ഇന്ത്യ എന്ന രാജ്യത്തെ എണ്‍പതു കോടി വോട്ടര്‍മാരുടെ മനസറിയുക എന്ന വലിയൊരു കടമ്പയും.

അപ്പോള്‍ പിന്നെ എന്‍ ഡി എ യുടെ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്നോ ? അല്ല. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്കുപരിയായി ഭരണമുന്നണിക്കു അനുകൂലമായ നിരവധി ഘടകങ്ങൾ പ്രകടമായും അദൃശ്യമായും കാണാവുന്നതാണ്. അതിനു പ്രധാന കാരണം ഭിന്നിച്ചു നില്‍ക്കുന്ന എന്‍ ഡി എ ഇതരകക്ഷികളാണ് താനും. ബിജെപിയെ ഏതുവിധേനയും അധികാരത്തിൽനിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ധ്രുവങ്ങളിലുള്ള പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിൻറെ മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ ആയുസ് പ്രവചിക്കുക പ്രയാസമാണ്. 

അതുകൊണ്ട് തന്നെ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്ര സീറ്റുകള്‍ കിട്ടിയില്ലെങ്കിലും കടുത്ത അടിയൊഴുക്കള്‍ ഉണ്ടായില്ലെങ്കില്‍എന്‍ ഡി എ ഏറ്റവും വലിയ സഖ്യമാകാനും  അങ്ങിനെ വന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ ഡി എ മന്ത്രി സഭ രൂപീകരിക്കാനും സാധ്യത ഏറെയാണ്. കൂട്ടലുകൾക്കും കിഴിക്കലുകൾക്കും ഇനി മണിക്കൂറുകളുടെ ആയുസ് മാത്രം.

Related Post

നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

Posted by - Apr 29, 2018, 12:58 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കടന്നാക്രമിച്ചാണ് സോണിയ ഗാന്ധി മോദി രൂക്ഷഭാഷയിൽ വിമർശിച്ചത്.  സര്‍ക്കാരിന്‍റെ…

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Posted by - May 15, 2018, 11:23 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പിടിച്ചു നിന്നത് ബംഗളുരു നഗരത്തില്‍ മാത്രം. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക…

കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Posted by - Dec 30, 2018, 10:57 am IST 0
കൊല്ലം: കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് എഴുകോണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം…

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന  

Posted by - Oct 27, 2019, 11:29 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം  വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന. ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ വെച്ച്…

വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ്

Posted by - Dec 9, 2018, 04:54 pm IST 0
തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ തീരുമാനം ആന മണ്ടത്തരമാണ്. സര്‍ക്കാരിന്‍റേത്…

Leave a comment