ചീഫ് ജസ്റ്റീസിനെതിരെ കോര്‍പ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി  

314 0

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. കേസ്പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിനെതിരേ പരാതിഉന്നയിക്കാന്‍ ഒന്നരക്കോടി രൂപവാഗ്ദാനം ലഭിച്ചെന്നു പറഞ്ഞഅഭിഭാഷകന്‍ ഉത്സവ് സിങ്ബയന്‍സ് ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാകുകയുംസത്യവാങ്മൂലം സമര്‍പ്പിക്കുകയുംചെയ്തു.

ജസ്റ്റിസ് ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ്സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതേതുടര്‍ന്നാണ് സുപ്രീം കോടതികേസില്‍ ചില നടപടികളിലേക്ക് കടന്നത്.ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക പീഡനപരാതിയും ഗൂഢാലോചനഅന്വേഷിക്കുന്നതും പരസ്പരംബന്ധപ്പെടുത്തരുതെന്നായിരുന്നു ഇന്ദിര ജെയ്സിങിന്റെ വാദം. അതേസമയം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്റെവിശ്വാസത്യ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇന്ദിരജയ്സിങ് വ്യക്തമാക്കി.കൂടുതല്‍ തെളിവുകളുമായിപുതിയൊരു സത്യവാങ്മൂലംഇന്ന് സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് മാറ്റി വെക്കുകയായിരുന്നു.

കോടതിക്ക് കണ്ണുംപൂട്ടിഇരിക്കാനാവില്ലെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് അഭിഭാഷകഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.എന്നാല്‍ അക്കാര്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്ന്ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണുപരിഗണിക്കുന്നതെന്നും ജസ്റ്റിസ്നരിമാന്‍ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ ലൈംഗികപീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചനനടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതിനിരീക്ഷിച്ചു.കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സി.ബി.ഐജോയിന്റ് ഡയറക്ടര്‍, ഐ.ബി ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹിപൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി. ജസ്റ്റിസ്അരുണ്‍ മിശ്ര അധ്യക്ഷനായബെഞ്ച് ഇവരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ഉത്സവസിങ് ബൈന്‍സ് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി. ഉത്സവ്ബൈന്‍സ് പാതി കാര്യങ്ങള്‍ മാത്രമാണു പറയുന്നതെന്ന് എ.ജിനിരീക്ഷിച്ചു. കുറച്ചു രേഖകള്‍കൈമാറുന്നു.മറ്റുള്ളവ നല്‍കുന്നില്ലെന്നുംഎ.ജി വ്യക്തമാക്കി. എന്നാല്‍താന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകന്‍പറഞ്ഞു. അഭിഭാഷകനെ കോടതി തിരികെവിളിച്ചു സമാധാനിപ്പിക്കുകയായിരുന്നു.

Related Post

പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം

Posted by - Apr 27, 2018, 07:38 am IST 0
ജമ്മു : ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം. കുല്‍ഗാമിലെ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. ആക്രമണത്തില്‍…

ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍; ആത്മഹത്യ ഭീഷണി മുഴക്കി കുടുംബം

Posted by - Apr 30, 2018, 01:49 pm IST 0
പട്ന: ഉത്തര്‍പ്രദേശില്‍ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടംബത്തിന്‍റെ പരാതിയില്‍ കുടുംബം. കുറ്റവാളികളെ തൂക്കികൊന്നില്ലെങ്കില്‍ കുടുംബം…

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്  

Posted by - Dec 10, 2019, 10:34 am IST 0
ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം.  ആസ്സാമിൽ 12  മണിക്കൂർ ബന്ദ്  ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട്…

സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു

Posted by - Jan 5, 2019, 11:50 am IST 0
ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ബസ്…

328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു

Posted by - Sep 13, 2018, 07:35 pm IST 0
ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്.  ആറ് മരുന്നുകള്‍ക്ക്…

Leave a comment