മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

297 0

മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55 ധന്യവർഷങ്ങൾ" എന്ന പേരിൽ മധുവിനെ മുംബൈ മലയാളി  വെൽഫേർ അസോസിയേഷൻ ആദരിച്ചു. 

ഞായറാഴ്ച വൈകുന്നേരം 6 .30 നു പ്രമുഖ ഹോട്ടലായ ദ ലീലയിലാണ് പ്രൗഢഗംഭീരമായ ചടങ് സംഘടിപ്പിച്ചത്.

കലാ സാംസ്‌കാരിക വാണിജ്യ ഭരണ രംഗത്തെ നിരവധി വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് സമ്പന്നമായ ആഘോഷപരിപാടി മധു അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് സംഗീത സാന്ദ്രമായിരുന്നു.മുംബൈ മലയാളികളെ സംബന്ധിച്ച് തങ്ങൾ ഒരുകാലത്തു പാടി നടന്ന മലയാള ചലച്ചിത്ര ഗാനങ്ങൾ ഒരിക്കൽക്കൂടി ഒരുമിച്ചിരുന്നു പാടാനുള്ള ഒരു വേദിയായി മാറുകയും ചെയ്തു.

ചലച്ചിത്ര താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ എന്നിവർ ചേർന്ന് പദ്മശ്രീ മധുവിനെ വേദിയിലേക്കാനയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര സപര്യയിലെ പ്രശസ്തമായ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള സംഗീത സന്ധ്യ അവതരിപ്പിച്ചു.

സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ശിഷ്യനും ഗായകനുമായ എം എം ദിലീപ് കുമാർ നേതൃത്വം നൽകിയ സംഗീത പരിപാടി അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ നിത്യഹരിത ഗാനങ്ങളാൽ സമ്പന്നമായിരുന്നു.

അഭിനേതാക്കളായ ജഗദീഷ്, മനോജ് കെ ജയൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.

ജനറൽ ഇൻഷുറൻസ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആലീസ് വൈദ്യൻ ഉദ്‌ഘാടന പ്രഭാഷണം നടത്തി. ചെറുപ്പം മുതലേ സിനിമയിൽ കണ്ടു ആരാധിച്ചു വരുന്ന ഒരു മഹാനടന്റെ കൂടെ വേദി പങ്കിടാനായത് ഒരു ബഹുമതിയായി കാണുന്നുവെന്ന് അവർ പറഞ്ഞു. ജോലിയുടെ ഭാഗമായിട്ടാണ് മുംബയിൽ വന്നതെങ്കിലും ഇത്രയും വർഷം കഴിഞ്ഞിട്ടും ഒഴിവു വേളകളിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ പാടി സമയം ചിലവഴിക്കാറുണ്ടെന്നും ആലിസ് വൈദ്യൻ കൂട്ടിച്ചേർത്തു.

ജി എസ് ടി പ്രിൻസിപ്പൽ കമ്മിഷണർ ഡോ കെ എൻ രാഘവൻ, ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ജ്യോതിഷ് മോഹൻ, ജ്യോതി ലബോറട്ടറീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രൻ, ടൈംസ് നെറ്റ്‌വർക്ക് സി.ഇ.ഒ യും മാനേജിങ് ഡയറക്ടറുമായ എം കെ ആനന്ദ്, ഓസ്കാർ അവാർഡ് ജേതാവ് ഡോ റസൂൽ പൂക്കുട്ടി, അക്ബർ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസറിന്റെ മകളും നിർമാതാവുമായ ബേനസീർ അബ്ദുൽ നാസർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

മുംബൈ മലയാളികൾ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും പദ്മശ്രീ മധു നന്ദി പറഞ്ഞു.
"ഞാൻ ഇന്നിവിടെ നിൽക്കുന്നത് സ്നേഹത്തിന്റെ ബലത്തിലാണ്. ഇവിടെയുള്ള ഒരുപാടു പേരുടെ സ്നേഹമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്. ആ സ്നേഹത്തിന്റെ മുൻപിൽ ഞാൻ അലിഞ്ഞു പോവുകയാണ്", മധു കൂട്ടിച്ചേർത്തു.

വാക്ക് പറഞ്ഞാൽ വാക്ക് പാലിക്കുന്നവരാണ് മുംബൈ മലയാളികളെന്നു മനോജ് കെ ജയൻ അഭിപ്രായപ്പെട്ടു. ഏഴു മാസങ്ങൾക്കു മുൻപ് മുംബൈയിൽ വന്നപ്പോൾ മധുവിന്റെ അഭിനയ ജീവിതത്തിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു പരിപാടിയെക്കുറിച്ചുള്ള ചർച്ചയുടെ കാര്യം സദസിനോട് പങ്കുവെക്കുമ്പോളായിരുന്നു അദ്ദേഹം മുംബൈ മലയാളി അസ്സോസിയേഷനെയും അതിന്റെ പ്രവർത്തകരെയും പ്രകീർത്തിച്ചത്.

മധുവിന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്തു. ദീർഘകാലം മധ്യവിനോടൊപ്പം സഞ്ചരിച്ച പുഷ്പനാണ് ഡോക്യൂമെന്ററി നിർമിച്ചത്. ഭാനുപ്രകാശാണ് സ്മരണിക രചിച്ചത്.

Related Post

'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

Posted by - Apr 4, 2019, 12:00 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’…

മമ്മൂട്ടി വീണ്ടും പാടി

Posted by - Apr 28, 2018, 07:29 am IST 0
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്. "എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും…

പ്രമുഖ സംവിധായകന്റെ ലൈംഗിക പീഡനത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Posted by - Jul 12, 2018, 05:50 am IST 0
ഹൈദരാബാദ്: നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ…

ബിഗ്‌ ബോസ് കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി

Posted by - Sep 4, 2018, 09:25 am IST 0
മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വന്‍ ചര്‍ച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍…

പ്രമുഖ സിനിമ – സീരിയല്‍ നടന്‍ ഗീതാ സലാം അന്തരിച്ചു

Posted by - Dec 19, 2018, 07:51 pm IST 0
പ്രമുഖ സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. ഈ…

Leave a comment