മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

189 0

മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55 ധന്യവർഷങ്ങൾ" എന്ന പേരിൽ മധുവിനെ മുംബൈ മലയാളി  വെൽഫേർ അസോസിയേഷൻ ആദരിച്ചു. 

ഞായറാഴ്ച വൈകുന്നേരം 6 .30 നു പ്രമുഖ ഹോട്ടലായ ദ ലീലയിലാണ് പ്രൗഢഗംഭീരമായ ചടങ് സംഘടിപ്പിച്ചത്.

കലാ സാംസ്‌കാരിക വാണിജ്യ ഭരണ രംഗത്തെ നിരവധി വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് സമ്പന്നമായ ആഘോഷപരിപാടി മധു അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് സംഗീത സാന്ദ്രമായിരുന്നു.മുംബൈ മലയാളികളെ സംബന്ധിച്ച് തങ്ങൾ ഒരുകാലത്തു പാടി നടന്ന മലയാള ചലച്ചിത്ര ഗാനങ്ങൾ ഒരിക്കൽക്കൂടി ഒരുമിച്ചിരുന്നു പാടാനുള്ള ഒരു വേദിയായി മാറുകയും ചെയ്തു.

ചലച്ചിത്ര താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ എന്നിവർ ചേർന്ന് പദ്മശ്രീ മധുവിനെ വേദിയിലേക്കാനയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര സപര്യയിലെ പ്രശസ്തമായ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള സംഗീത സന്ധ്യ അവതരിപ്പിച്ചു.

സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ശിഷ്യനും ഗായകനുമായ എം എം ദിലീപ് കുമാർ നേതൃത്വം നൽകിയ സംഗീത പരിപാടി അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ നിത്യഹരിത ഗാനങ്ങളാൽ സമ്പന്നമായിരുന്നു.

അഭിനേതാക്കളായ ജഗദീഷ്, മനോജ് കെ ജയൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.

ജനറൽ ഇൻഷുറൻസ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആലീസ് വൈദ്യൻ ഉദ്‌ഘാടന പ്രഭാഷണം നടത്തി. ചെറുപ്പം മുതലേ സിനിമയിൽ കണ്ടു ആരാധിച്ചു വരുന്ന ഒരു മഹാനടന്റെ കൂടെ വേദി പങ്കിടാനായത് ഒരു ബഹുമതിയായി കാണുന്നുവെന്ന് അവർ പറഞ്ഞു. ജോലിയുടെ ഭാഗമായിട്ടാണ് മുംബയിൽ വന്നതെങ്കിലും ഇത്രയും വർഷം കഴിഞ്ഞിട്ടും ഒഴിവു വേളകളിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ പാടി സമയം ചിലവഴിക്കാറുണ്ടെന്നും ആലിസ് വൈദ്യൻ കൂട്ടിച്ചേർത്തു.

ജി എസ് ടി പ്രിൻസിപ്പൽ കമ്മിഷണർ ഡോ കെ എൻ രാഘവൻ, ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ജ്യോതിഷ് മോഹൻ, ജ്യോതി ലബോറട്ടറീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രൻ, ടൈംസ് നെറ്റ്‌വർക്ക് സി.ഇ.ഒ യും മാനേജിങ് ഡയറക്ടറുമായ എം കെ ആനന്ദ്, ഓസ്കാർ അവാർഡ് ജേതാവ് ഡോ റസൂൽ പൂക്കുട്ടി, അക്ബർ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസറിന്റെ മകളും നിർമാതാവുമായ ബേനസീർ അബ്ദുൽ നാസർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

മുംബൈ മലയാളികൾ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും പദ്മശ്രീ മധു നന്ദി പറഞ്ഞു.
"ഞാൻ ഇന്നിവിടെ നിൽക്കുന്നത് സ്നേഹത്തിന്റെ ബലത്തിലാണ്. ഇവിടെയുള്ള ഒരുപാടു പേരുടെ സ്നേഹമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്. ആ സ്നേഹത്തിന്റെ മുൻപിൽ ഞാൻ അലിഞ്ഞു പോവുകയാണ്", മധു കൂട്ടിച്ചേർത്തു.

വാക്ക് പറഞ്ഞാൽ വാക്ക് പാലിക്കുന്നവരാണ് മുംബൈ മലയാളികളെന്നു മനോജ് കെ ജയൻ അഭിപ്രായപ്പെട്ടു. ഏഴു മാസങ്ങൾക്കു മുൻപ് മുംബൈയിൽ വന്നപ്പോൾ മധുവിന്റെ അഭിനയ ജീവിതത്തിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു പരിപാടിയെക്കുറിച്ചുള്ള ചർച്ചയുടെ കാര്യം സദസിനോട് പങ്കുവെക്കുമ്പോളായിരുന്നു അദ്ദേഹം മുംബൈ മലയാളി അസ്സോസിയേഷനെയും അതിന്റെ പ്രവർത്തകരെയും പ്രകീർത്തിച്ചത്.

മധുവിന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്തു. ദീർഘകാലം മധ്യവിനോടൊപ്പം സഞ്ചരിച്ച പുഷ്പനാണ് ഡോക്യൂമെന്ററി നിർമിച്ചത്. ഭാനുപ്രകാശാണ് സ്മരണിക രചിച്ചത്.

Related Post

ഹോളിവുഡ് നടന്‍ അന്തരിച്ചു

Posted by - Sep 7, 2018, 08:07 am IST 0
ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് മരണ വിവരം അറിയിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്…

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

താരരാജാവിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍: സിനിമാപ്രേമികളെ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകള്‍

Posted by - May 21, 2018, 08:39 am IST 0
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി…

താൻ ഒരിക്കലും മതപരിവർത്തനം നടത്തുകയില്ല: പ്രിയാമണി

Posted by - Apr 30, 2018, 09:50 am IST 0
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മലയാളത്തിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ നടി പ്രിയാമണിയുടെ വിവാഹം. ബിസിനസുകാരനായ മുസ്തഫാ രാജായിരുന്നു വരൻ. ഇരുവരും രണ്ടു മതങ്ങളിൽപെട്ടവരായിരുന്നു എന്നത് കൊണ്ട് തന്നെ അന്ന്…

പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Posted by - Jan 17, 2019, 02:00 pm IST 0
മുംബൈ: പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സിനിമാ നിര്‍മാതാവും മുന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദിനെ (51) ആണ്…

Leave a comment