വീടുകളുടെ വൈദ്യുതി നിരക്ക് യൂണിറ്റിന് 80 പൈസ വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

230 0

തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് ഇക്കൊല്ലം യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെ വര്‍ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം. അടുത്തവര്‍ഷവും നിരക്ക് ഉയരും. അടുത്ത നാലുവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളും ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. 

വീടുകളുടെ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗില്‍ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാര്‍ജ്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.

ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവര്‍ഷം 90 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിക്കാന്‍ നിര്‍ദേശിക്കുന്നു. 150 യൂണിറ്റിനു മുകളിലുള്ളത് ഈ വര്‍ഷം 80-ല്‍ നിന്ന് 130 രൂപയായും അടുത്ത വര്‍ഷം 160 രൂപയായും ഉയര്‍ത്താനുമാണ് നിര്‍ദേശം. വ്യവസായ മേഖലയിലെ ഡിമാന്‍ഡ് ചാര്‍ജ് ഒരു കെവിഎ ലോഡിന് 300 രൂപയില്‍ നിന്ന് 600 രൂപയാക്കാനും അടുത്ത വര്‍ഷം 750 രൂപയാക്കാനുമാണ് നിര്‍ദേശം.

അതേസമയം 350 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കൊല്ലം യൂണിറ്റിന് അഞ്ചുപൈസ കുറയക്കാന്‍ നിര്‍ദേശിക്കുന്നു. 500 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ ഒരു യൂണിറ്റിന് ഏഴര രൂപയാണ് നല്‍കുന്നത്. ഇത് 6.90 രൂപയായി കുറയ്ക്കാനാണ് നിര്‍ദേശം. വ്യവസായങ്ങളുടെ നിരക്ക് യൂണിറ്റിന് ഇക്കൊല്ലം 5.50 രൂപയില്‍ നിന്ന് അഞ്ചു രൂപയായും അടുത്തവര്‍ഷം നാലര രൂപയായും കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നു. ഇക്കൊല്ലം 1101.72 കോടി രൂപയുടേയും അടുത്തവര്‍ഷം 700.44 കോടി രൂപയുടേയും നിരക്ക് വര്‍ധന നടപ്പാക്കാനാണ് വൈദ്യുതി ബോര്‍ഡ് നിര്‍ദേശിക്കുന്നത്.

Related Post

സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Nov 14, 2018, 10:46 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ സംഘര്‍ഷവുമായി…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 5, 2018, 06:44 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ്…

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം 

Posted by - Mar 17, 2018, 07:53 am IST 0
ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം  സ്രാവുകൾക്കൊപ്പം നീന്തുമ്പോൾഎന്ന പുസ്തകത്തിലൂടെ ബാർ കോഴ, പാറ്റൂർ, ബന്ധു നിയമനം, എന്നി കേസുകളെ കുറിച്ച് പ്രതികരിച്ചത് സർവീസ് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്…

ഓച്ചിറ സംഭവം: പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന രേഖ വ്യാജമെന്ന് പ്രതികളുടെ ബന്ധുക്കളുടെ പരാതി 

Posted by - Mar 28, 2019, 06:53 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കൾ. രേഖകൾ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസിൽ പരാതി നൽകി.…

Leave a comment