പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

258 0

എൻ.ടി. പിള്ള 

കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്.

മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും കുടത്തിൽനിന്നും ഭൂതത്തെ തുറന്നുവിട്ടതുപോലെ ഒന്നിച്ചു ഡാമുകൾ തുറന്നുവിട്ടതും പ്രളയ ദുരന്തത്തിന്റെ തോത് വർധിപ്പിച്ചു.എല്ലായിടത്തും കനത്തമഴയുടെ സാധ്യത വർധിക്കുകയാണ്. വര്ഷം തോറും അതിന്റെ മുഖ്യകാരണം ആഗോള താപനമാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 

കേരളത്തിൽ ചെറിയ നദികളാണ്. വെള്ളം പെട്ടെന്ന് ഈ നദികളിലെത്തും. ആഗോളതാപനം കൂടാതെ പ്രാദേശികമായ കാരണങ്ങളും ഉണ്ടാകാം. നഗരവൽകരണം മൂലമുള്ള മാറ്റങ്ങളുണ്ടാകാം. പടിഞ്ഞാറു കടലും കിഴക്കു മലയും അതിനിടയിലുള്ള സ്ഥലമേ കേരളത്തിലുള്ളൂ. 

രണ്ടു റഡാർ കേരളത്തിലുണ്ട്. ഒന്ന് കൊല്ലം ജില്ലയിലും ഒന്ന് തിരുവനന്തപുരത്തും. അതനുസരിച്ചു അടുത്ത രണ്ടോ മൂന്നോ മണിക്കൂറിലെ മഴയെക്കുറിച്ചു വിവരങ്ങൾ നൽകാനാകും. അതിനെ "നൗ കാസ്‌റ് " എന്നാണ് പറയുന്നത്. ആ രണ്ടു റഡാറുകളിൽനിന്നുള്ള വിവരങ്ങളും ഇത്തവണ നൽകിയിരുന്നു. 

പ്രളയബാധിതരുടെ ആരോഗ്യത്തെക്കുറിച്ചു പറയുമ്പോൾ പകർച്ചവ്യാധി നിയന്ത്രണത്തിനാണ് കൂടുതൽ പ്രാധാന്യം.അത് അനിവാര്യവുമാണ്‌.പക്ഷെ ജീവിത ശൈലീ രോഗങ്ങളെ അവഗണിക്കരുത്. പ്രത്യേകിച്ച് കേരളം പോലെ ഇത്തരം രോഗങ്ങൾ വളരെ കൂടുതലായ സംസ്ഥാനത്തു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിലും വീടുകളിലേക്ക് മടങ്ങിയവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ഒട്ടേറെ പേരുണ്ട്. ഇവർ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ പലതാണ്.

ഇപ്പോൾ എലിപ്പനി ഭീതി പരത്തുന്നു. എലിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. പ്രളയക്കെടുതിയിൽ ആകെ 488 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലെ തകർന്നടിഞ്ഞ പല പ്രദേശങ്ങളും ദത്തെടുത്ത് അറ്റകുറ്റപണി നടത്താൻ ചില കോർപ്പറേറ്റ് സ്ഥാപനങ്ങളും ബാങ്കുകളും അതുപോലെതന്നെ മഹാരാഷ്ട്ര സർക്കാർ സെക്രട്ടേറിയറ്റ് കേരള ദുരിത്വാശാസ ഓഫീസു തന്നെ തുറന്നു പ്രവർത്തിക്കുന്നു. കേരളത്തിലെ പ്രളയ ദുരന്തത്തിൽ തകർന്ന പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു. മഹാരാഷ്ട്ര പി ഡബ്ള്യു ഡി മന്ത്രി  ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന എം.പി രാഹുൽ വിചാരെ, ഡോ . ശ്രീകാന്ത് ഷിൻഡെ എം.എൽ.എ, കല്യാൺ ശിവസേന പ്രമുഖ് ഗോപാൽ ലാങ്കേ , വസായി ശിവസേന ജില്ലാ പ്രമുഖ്  പ്രഭാകർ മാത്രേ എന്നിവർ ചേർന്ന് 60 ടൺ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ഔഷധങ്ങളും 50 -ഇൽ പരം ഡോക്ടർമാരുമായി ആലപ്പുഴയിലെത്തി ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും സാധന സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. 

ഓഗസ്റ്റ് 26നു ആലപ്പുഴ കണിച്ചുകുളങ്ങരയിൽ മെഡിക്കൽ ക്യാമ്പ് മന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്‌ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സ്ഥാപകനും എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രെട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ, കേരള ശിവസേന പ്രമുഖ് ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വീയപുരം, ചെങ്ങന്നൂർ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കൽ ക്യാമ്പുകളും ഭക്ഷ്യധാന്യ , വസ്ത്രവിതരണവും നടന്നു.

മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷുമായി മഹാരാഷ്ട്രയിൽ നിന്നുള്ള എം.പിമാർ ചർച്ച നടത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു ഒരു ട്രക്ക് ഭക്ഷ്യധാന്യവും വസ്ത്രങ്ങളും നൽകി. ബോട്ടുകളിൽ സഞ്ചരിച്ച മന്ത്രിയും എം.പിമാരും മറ്റു ശിവസേന പ്രവർത്തകരും കുട്ടനാട്ടിലെ ദുരിതപ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്നും കേരളത്തിനു സഹായമെത്തിക്കുമെന്നു  മന്ത്രിയും എം.പിമാരും പറഞ്ഞു.    

Related Post

വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Posted by - Dec 3, 2018, 05:34 pm IST 0
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന…

ബിഗിലിന്റെ സ്‌പെഷ്യൽ സ്ക്രീനിങ് വൈകിയതിൽ പ്രധിഷേധിച്  ആരാധകരുടെ പ്രതിഷേധം

Posted by - Oct 25, 2019, 02:55 pm IST 0
ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ  അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.…

ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി

Posted by - Apr 5, 2018, 06:03 am IST 0
ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി ചലച്ചിത്ര നടൻ ജയസൂര്യ കായൽ കയ്യേറി എന്നാരോപിച്ച് കൊച്ചി നഗരസഭ നടപടി സ്വികരിച്ചു. ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ജെട്ടി…

സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Posted by - Apr 12, 2019, 05:04 pm IST 0
കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ്…

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

Leave a comment