പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു പ്രണയം: കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടി കാമുകന്‍ 

231 0

ന്യൂഡല്‍ഹി: പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കാമുകന് 20 വര്‍ഷം തടവും 1.38 ലക്ഷം രൂപ പിഴയും. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ രാജീവ് രഞ്ജന്‍ എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനിടയില്‍ ഇരുവരും തമ്മില്‍ പല തവണ ശാരീരികമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിവാഹം തീരുമാനിക്കപ്പെട്ടതോടെയാണ് കാമുകി കാമുകന് വഴങ്ങിക്കൊടുത്തത്. എന്നാല്‍ യുവാവ്തങ്ങളുടെ സ്വകാര്യ രംഗങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തിയിരുന്നു. 

ഒരു ദിവസം യുവാവിനെ തേടി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നപ്പോള്‍ അയാളെ മറ്റൊരു യുവതിക്കൊപ്പം മോശമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് വിവാഹത്തില്‍ നിന്നും യുവതി പിന്മാറാന്‍ കാരണമായത്. എന്നാല്‍ ഇത് ചൊടിപ്പിച്ച യുവാവ് ദൃശ്യങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും പീഡിപ്പിക്കുകയും ആ രംഗം പകര്‍ത്തുകയുമായിരുന്നു. രാഹുല്‍ രഞ്ജന്‍ എന്ന പ്രതി വ്യാജ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമയാസമയങ്ങളില്‍ പണം സമ്പാദിച്ചെന്നും വാദിഭാഗത്തിന് സംശയമെന്യേ തെളിയിക്കാനായെന്ന് അതിവേഗ കോടതി ജഡ്ജി ഭൂപേഷ് കുമാര്‍ വ്യക്തമാക്കി. 

തൊഴിലന്വേഷണത്തിന്റെ കാലത്ത് ഒരു സ്വകാര്യ ജോബ് കണ്‍സെള്‍ട്ടന്‍സിയില്‍ ജോലിതേടി ഫോണ്‍ വിളിച്ചത് മുതലാണ് രാഹുല്‍ രഞ്ജനുമായി പെണ്‍കുട്ടി പരിചയപ്പെടുന്നത്. ഫോണ്‍വിളി പിന്നീട് പരിചയമാകുകയും പിന്നീട് പെണ്‍കുട്ടിയെ ഒരിക്കല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും പരിചരിക്കുകയും ചെയ്തതിലൂടെ ഇരുവരും പ്രണയത്തില്‍ ആകുകയും പിന്നീട് സ്വന്തം അമ്മമാരോട് സംസാരിച്ച്‌ വിവാഹത്തിലേക്ക് എത്തി നില്‍ക്കുകയുമായിരുന്നു. ഇതിനിടയിലാണ് രഞ്ജന്റെ വീട്ടില്‍ അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി മോശമായ നിലയില്‍ കാമുകി കണ്ടെത്തിയത്. തുടര്‍ന്ന് പലതവണ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തുകയും പണം ഉള്‍പ്പെടെ ആവശ്യമുള്ളവ പെണ്‍കുട്ടിയില്‍ നിന്നും നേടിയെടുക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഈ രീതി തുടര്‍ന്നതിനൊടുവില്‍ സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

യുവാവ് പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി വിചാരണവേളയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്‌പൈക്യാമിന്റെ മെമ്മറി കാര്‍ഡിലായിരുന്ന ദൃശ്യങ്ങളാണ് ഇയാള്‍ സിഡിയിലേക്ക് പകര്‍ത്തിയിരുന്നു. ഇതിനെതിരെ പല തരത്തിലുള്ള വഞ്ചനയും ക്രിമിനല്‍ ഗൂഡാലോചനയും നടപ്പിലാക്കലുമാണ് പ്രതിക്കെതിരേ ചുമത്തിയ കുറ്റം. അതേസമയം യുവതിയെ പ്രതി ഏതെങ്കിലും തരത്തില്‍ ബലാത്സംഗം ചെയ്തതായി കോടതി വിലയിരുത്തിയില്ല. ഏറ്റവും അവസാനം വരെ ആഴ്ചയില്‍ ഒന്ന് എന്ന ക്രമത്തില്‍ ഇരയും കുറ്റവാളിയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇര പരസ്പരധാരണയോടെയുള്ള ലൈംഗികത അംഗീകരിച്ചു എന്നു വ്യക്തമാണെന്നും കോടതി കണ്ടെത്തി ഇരയുടെ ബലാത്സംഗ ആരോപണം തള്ളി.

Related Post

ഫൊനി ബംഗ്ലാദേശിലേക്ക് കയറി; 15 മരണം; കാര്യമായ ആള്‍നാശമില്ലാതെ ചുഴലിക്കാറ്റിനെ നേരിട്ട ഒഡീഷയെ അഭിനന്ദിച്ച് യുഎന്‍  

Posted by - May 4, 2019, 08:23 pm IST 0
ധാക്ക: ഒഡീഷയിലും ബംഗാളിലും കനത്തനാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് കയറി. വെള്ളിയാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് ബംഗ്ലാദേശിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15 …

വാക്‌സീന്‍ നയം മാറ്റി ഇന്ത്യ; വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകള്‍ ഉപയോഗിക്കാം  

Posted by - Apr 13, 2021, 01:03 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഇവിടെ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ ആദ്യം…

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച്  സുപ്രീം കോടതി

Posted by - Apr 15, 2019, 06:55 pm IST 0
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ചീഫ് ജസ്റ്രിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.  ഉത്തർപ്രദേശ് മുഖ്യമന്ത്രി…

ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനർജീ കത്തയച്ചു

Posted by - Dec 24, 2019, 10:03 am IST 0
കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായിയെന്നും ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗാള്‍…

നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: പുതിയ മാനദണ്ഡങ്ങൾ

Posted by - Oct 8, 2019, 03:56 pm IST 0
ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും…

Leave a comment