പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു പ്രണയം: കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടി കാമുകന്‍ 

253 0

ന്യൂഡല്‍ഹി: പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കാമുകന് 20 വര്‍ഷം തടവും 1.38 ലക്ഷം രൂപ പിഴയും. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ രാജീവ് രഞ്ജന്‍ എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനിടയില്‍ ഇരുവരും തമ്മില്‍ പല തവണ ശാരീരികമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിവാഹം തീരുമാനിക്കപ്പെട്ടതോടെയാണ് കാമുകി കാമുകന് വഴങ്ങിക്കൊടുത്തത്. എന്നാല്‍ യുവാവ്തങ്ങളുടെ സ്വകാര്യ രംഗങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തിയിരുന്നു. 

ഒരു ദിവസം യുവാവിനെ തേടി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നപ്പോള്‍ അയാളെ മറ്റൊരു യുവതിക്കൊപ്പം മോശമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് വിവാഹത്തില്‍ നിന്നും യുവതി പിന്മാറാന്‍ കാരണമായത്. എന്നാല്‍ ഇത് ചൊടിപ്പിച്ച യുവാവ് ദൃശ്യങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും പീഡിപ്പിക്കുകയും ആ രംഗം പകര്‍ത്തുകയുമായിരുന്നു. രാഹുല്‍ രഞ്ജന്‍ എന്ന പ്രതി വ്യാജ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമയാസമയങ്ങളില്‍ പണം സമ്പാദിച്ചെന്നും വാദിഭാഗത്തിന് സംശയമെന്യേ തെളിയിക്കാനായെന്ന് അതിവേഗ കോടതി ജഡ്ജി ഭൂപേഷ് കുമാര്‍ വ്യക്തമാക്കി. 

തൊഴിലന്വേഷണത്തിന്റെ കാലത്ത് ഒരു സ്വകാര്യ ജോബ് കണ്‍സെള്‍ട്ടന്‍സിയില്‍ ജോലിതേടി ഫോണ്‍ വിളിച്ചത് മുതലാണ് രാഹുല്‍ രഞ്ജനുമായി പെണ്‍കുട്ടി പരിചയപ്പെടുന്നത്. ഫോണ്‍വിളി പിന്നീട് പരിചയമാകുകയും പിന്നീട് പെണ്‍കുട്ടിയെ ഒരിക്കല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും പരിചരിക്കുകയും ചെയ്തതിലൂടെ ഇരുവരും പ്രണയത്തില്‍ ആകുകയും പിന്നീട് സ്വന്തം അമ്മമാരോട് സംസാരിച്ച്‌ വിവാഹത്തിലേക്ക് എത്തി നില്‍ക്കുകയുമായിരുന്നു. ഇതിനിടയിലാണ് രഞ്ജന്റെ വീട്ടില്‍ അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി മോശമായ നിലയില്‍ കാമുകി കണ്ടെത്തിയത്. തുടര്‍ന്ന് പലതവണ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തുകയും പണം ഉള്‍പ്പെടെ ആവശ്യമുള്ളവ പെണ്‍കുട്ടിയില്‍ നിന്നും നേടിയെടുക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഈ രീതി തുടര്‍ന്നതിനൊടുവില്‍ സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

യുവാവ് പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി വിചാരണവേളയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്‌പൈക്യാമിന്റെ മെമ്മറി കാര്‍ഡിലായിരുന്ന ദൃശ്യങ്ങളാണ് ഇയാള്‍ സിഡിയിലേക്ക് പകര്‍ത്തിയിരുന്നു. ഇതിനെതിരെ പല തരത്തിലുള്ള വഞ്ചനയും ക്രിമിനല്‍ ഗൂഡാലോചനയും നടപ്പിലാക്കലുമാണ് പ്രതിക്കെതിരേ ചുമത്തിയ കുറ്റം. അതേസമയം യുവതിയെ പ്രതി ഏതെങ്കിലും തരത്തില്‍ ബലാത്സംഗം ചെയ്തതായി കോടതി വിലയിരുത്തിയില്ല. ഏറ്റവും അവസാനം വരെ ആഴ്ചയില്‍ ഒന്ന് എന്ന ക്രമത്തില്‍ ഇരയും കുറ്റവാളിയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇര പരസ്പരധാരണയോടെയുള്ള ലൈംഗികത അംഗീകരിച്ചു എന്നു വ്യക്തമാണെന്നും കോടതി കണ്ടെത്തി ഇരയുടെ ബലാത്സംഗ ആരോപണം തള്ളി.

Related Post

ഞായറാഴ്ച ഭാരതബന്ദ് 

Posted by - Jun 6, 2018, 07:57 am IST 0
ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ് .  ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ ഭാരതബന്ദ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  സമരം ചൊവ്വാഴ്ച…

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

Posted by - Feb 13, 2019, 09:28 pm IST 0
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ 15 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം റൂറല്‍ എസ്പിയായ എ.അശോക്…

ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

Posted by - Jan 10, 2020, 08:14 pm IST 0
ബറേലി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പീഡനക്കേസിലെ പ്രതികളായ ഉമകാന്ത് (32), മുറായ് ലാല്‍ (24). 2016 ജനുവരി 26നാണ് നവാബ്ഗഞ്ചിലെ നാലു…

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് നിരാഹാരത്തില്‍  

Posted by - Feb 24, 2020, 10:48 am IST 0
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകിക്കുന്നതിൽ  പ്രതിഷേധിക്കാൻ  ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും…

പ്രജ്ഞാ സിംഗ് താക്കൂർ പ്രതിരോധ പാർലമെന്ററി സമിതിയിൽ   

Posted by - Nov 21, 2019, 04:11 pm IST 0
ന്യൂ ഡൽഹി : ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.  മാലേഗാവ് സ്‌ഫോടനക്കേസിലെ  പ്രധാന പ്രതിയാണ് പ്രജ്ഞാ…

Leave a comment