നിപയെ നേരിടാന്‍ ഒപ്പമുണ്ട്; ആയുഷ്മാന്‍ ഭാരതുമായി ഇടതു സര്‍ക്കാര്‍ സഹകരിക്കുന്നില്ല: മോദി  

531 0

ഗുരുവായൂര്‍: നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ഈ സമയത്ത് രോഗബാധ പടരുന്നത് ഒഴിവാക്കാന്‍ കൃത്യമായി പരിസരശുചിത്വം പാലിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അത് കൃത്യമായി അനുസരിക്കുകയും പാലിക്കുകയും വേണം. കേരളത്തില്‍ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കൃത്യമായി പാലിക്കുന്നതില്‍ പിന്നോട്ടല്ലെന്നുറപ്പാണ്.

''രാജ്യത്തെ ദരിദ്രര്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ 'ആയുഷ്മാന്‍ ഭാരത്' പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വര്‍ണമോ വില്‍ക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല, സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'', മോദി പറഞ്ഞു.

വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാത്തവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് നരേന്ദ്ര മോദി പറഞ്ഞു. തെരഞ്ഞെടുപ്പു വിജയം മാത്രമല്ല, ജനസേവനവും രാഷ്ട്ര നിര്‍മാണവുമാണ് ബിജെപിയുടെ ലക്ഷ്യം. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളമെന്നും ഗുരുവായൂരില്‍ ബിജെപിയുടെ അഭിനന്ദന്‍ സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പണ്ഡിതര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത ജനവിധിയായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഈശ്വര രൂപത്തില്‍ എത്തിയ ഈ ജനങ്ങളുടെ മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍നിന്ന് ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. എന്നിട്ടും ഇവിടത്തെ ജനങ്ങള്‍ക്ക് മോദി എന്തിനു നന്ദി അര്‍പ്പിക്കുന്നു എന്ന് രാഷ്ട്രീയ പണ്ഡിതര്‍ കരുതുന്നുണ്ടാവും. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാതിരുന്നവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളം.

തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവരല്ല ബിജെപി പ്രവര്‍ത്തകര്‍. അവര്‍ നാടിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനസേവനം ഈശ്വര ആരാധനയായി കരുതുന്നവരാണ് അവര്‍. സര്‍ക്കാര്‍ രൂപീകരണമല്ല, രാഷ്ട്ര നിര്‍മാണമാണ് നമ്മുടെ ലക്ഷ്യം. വിജയവും പരാജയവും അവരെ അതില്‍നിന്നു വ്യതിചലിപ്പിക്കില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവര്‍ത്തകരെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. അതിന് അനുഗുണമായി, നിഷേധാത്മകതയെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഉണ്ടായത്. പുതിയ ഒരിന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ജനവിധിയാണിത്. ഭൂമിയിലെ സ്വര്‍ഗമായ ഗുരുവായൂരിന്റെ മണ്ണില്‍നിന്ന് ആ പ്രതിജ്ഞ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Post

അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Feb 12, 2020, 01:16 pm IST 0
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 70ൽ  62 സീറ്റുംനേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടിഅധികാരത്തിലേറുന്നത്. ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക്…

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

Posted by - Jul 31, 2018, 01:31 pm IST 0
ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.ആല്‍വാര്‍പേട്ടിലെ…

കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

Posted by - Jun 30, 2018, 02:25 pm IST 0
ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.…

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം: സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍ 

Posted by - Jul 9, 2018, 11:50 am IST 0
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍…

പ്രജ്ഞാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

Posted by - Nov 28, 2019, 02:03 pm IST 0
ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി വീണ്ടും ലോക്സഭയില്‍…

Leave a comment