വ്യാജരേഖകേസ്: തേലക്കാട്ടിന് രേഖകള്‍ അയച്ച യുവാവ് കസ്റ്റഡിയില്‍; മാര്‍ ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയെ ചോദ്യംചെയ്തു  

240 0

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. റവ. ഡോ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യ എന്ന യുവാവിനെയാണ് ആലുവ ഡിവൈഎസ്പി കസ്റ്റഡിയില്‍ എടുത്തത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്‍ ഓഫീസ് സെക്രട്ടറി ടോണി കല്ലൂക്കാരനെയും പോലീസ് ചോദ്യം ചെയ്തു. ഈ വൈദികനെ വിട്ടയച്ചുവെന്നാണ് സൂചന. ആദിത്യനെ അറസ്റ്റ് ചെയ്തതില്‍ ആലുവ എസ്പി ഓഫീസിനു മുന്നില്‍ വൈദികരും നാട്ടുകാരും പ്രതിഷേധിച്ചു.

അതേസമയം, ഫാ. പോള്‍ തേലക്കാട്ടിന് ഇമെയില്‍ വഴി ഫാ. തേലക്കാട്ടിന് അയച്ചു കൊടുത്തത് വ്യാജരേഖ അല്ലെന്നും ഒറിജിനല്‍ ആണെന്നും ആദിത്യന്‍ മൊഴി നല്‍കിയതായി സൂചന ഉണ്ട്. ഫാ. തേലക്കാട്ടില്‍ നിന്ന് പിടിച്ചെടുത്ത ഇമെയില്‍ രേഖകള്‍ താനയച്ചതാണെന്ന് ആദിത്യ സമ്മതിച്ചതായാണ് അറിയുന്നത്. ആരോപിക്കപ്പെടുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ ആദിത്യന്‍ ജോലി ചെയ്തിരുന്നു. ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ഔദാ്യേഗിക ഡേറ്റാബേസില്‍ നിന്ന് ലഭിച്ച രേഖകള്‍ തന്നെയാണെന്നും കര്‍ദ്ദിനാളിനെതിരായ രേഖകള്‍ വ്യാജമല്ലെന്നും ആദിത്യ അവകാശപ്പെട്ടതായി അറിയുന്നു. എന്നാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ഇത് സംബന്ധമായ വിവരങ്ങള്‍ നീക്കിക്കളഞ്ഞതായാണ് അറിയുന്നത്. ഇങ്ങിനെയാണെങ്കില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ വേണ്ടി വന്നേക്കാം.

എന്നാല്‍ വ്യാഴാഴ്ച രാവിലെ 9.30ന് ചില സംശയങ്ങള്‍ ചോദിക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയ പൊലീസ് ആദിത്യയെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് എ എം ടി ആരോപിച്ചു. രാത്രി വൈകിയും ആദിത്യയെ റിലീസ് ചെയ്യാനോ അറസ്റ്റു ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല എന്നത് ദുരൂഹമാണ്. ഇത് നിയമ ലംഘനമാണെന്നും ആദിത്യയെ ബലിയാടാക്കി യഥാര്‍ത്ഥ വസ്തുത മറച്ചു വക്കാനുള്ള പൊലീസിന്റെ ഗൂഢശ്രമമാണെന്നും എഎംടി ആരോപിച്ചു.

സഭയ്ക്കകത്തു തന്നെ ആഭ്യന്തര കലഹത്തിനു വഴി തെളിച്ചതാണ് വ്യാജരേഖ കേസ്. സഭ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോള്‍ തേലക്കാട്ടിനെ ചോദ്യം ചെയ്യുകയും ഇമെയില്‍ സംബന്ധിച്ച രേഖകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വൈദികനേയും ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. വ്യാജ രേഖയുടെ ഉറവിടം സംബന്ധിച്ച് അറിവുണ്ട് എന്ന് കരുതുന്നവരേയാണ് ചോദ്യം ചെയ്യലിനു വിധേയമാക്കുന്നത്.

വ്യാജ രേഖ എന്ന തരത്തില്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകളാണ് കര്‍ദ്ദിനാളിനെതിരായി കേസില്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാമ്പത്തിക ഇടപാടുകള്‍ കര്‍ദ്ദിനാള്‍ വിവിധ ബാങ്കുകള്‍ വഴി നടത്തി എന്ന ആരോപണമായിരുന്നു. എന്നാല്‍ ഇത് വ്യാജ രേഖയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Related Post

മല കയറാൻ വരുന്ന  സ്ത്രീകൾക്ക് സർക്കാർ സംരക്ഷണമില്ല : കടകംപള്ളി സുരേന്ദ്രൻ

Posted by - Nov 15, 2019, 06:20 pm IST 0
തിരുവനന്തപുരം : മണ്ഡലകാലം തുടങ്ങാനിരിക്കെ  ശബരിമല കയറാൻ വരുന്ന വനിതകൾക്ക് മുന്നറിയിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മല കയറാനെത്തുന്ന സ്ത്രീകൾക്ക് സർക്കാർ വക സംരക്ഷണം നൽകില്ലെന്ന്…

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Dec 29, 2019, 10:16 am IST 0
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയിൽ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി…

കനത്തമഴ തുടരുന്നു; മരണം 57; കവളപ്പാറയില്‍ വീണ്ടും മണ്ണിടിഞ്ഞു; 54പേര്‍ ഇനിയും മണ്ണിനടിയില്‍  

Posted by - Aug 11, 2019, 07:06 am IST 0
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴതുടരുന്നു. തോരാമഴയില്‍ 57പേരാണ് ഇതേവരെ മരിച്ചത്.കഴിഞ്ഞ ദിവസത്തെ കനത്തമണ്ണിടിച്ചിലില്‍ വിറങ്ങലിച്ചനിലമ്പൂര്‍ കവളപ്പാറയില്‍രക്ഷാപ്രവര്‍ത്തനത്തിനിടെവീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി.ഇന്നലെ മാത്രം ആറ് മൃതദേഹങ്ങളാണ് ഇവിടെ നിന്ന്കണ്ടുകിട്ടിയത്.…

ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും

Posted by - Dec 4, 2019, 10:00 am IST 0
ന്യൂ ഡൽഹി : ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച ചെന്നൈ എൻഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.  പ്രധാനമന്ത്രിയെ കാണാനായി കുടുംബം ന്യൂ…

പ്രതിരോഗ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ ക്ഷണിക്കുന്നു മുഖ്യമന്ത്രി.

Posted by - Mar 27, 2020, 04:11 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 22 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി…

Leave a comment