ആഭ്യന്തര കലഹം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

318 0

കൊച്ചി: ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം, തോമസ് പ്രഥമന്‍ ബാവാ കാതോലിക്കാ പദവിയില്‍ തുടരും.

സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍. സഭയിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടര്‍ന്നാണ് ശ്രേഷ്ഠ ബാവ രാജിക്കത്ത് നല്‍കിയത്.

സ്ഥാനത്യാഗത്തിനു തയാറെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ നേരത്തെ പാത്രിയര്‍ക്കീസിനെ അറിയിച്ചിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി തുടരാമെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച കത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരുന്നു.
ഡമാസ്‌കസിലേക്ക് അയച്ച കത്തില്‍ തനിക്കെതിരെ സഭയ്ക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബാവാ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനക്ക് പിന്നില്‍ പുതിയ ഭരണ സമിതിയാണെന്നും താന്‍ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നുമാണ് കത്തില്‍ ബാവ പറയുന്നത്. എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഒന്നും തന്റെ പേരിലല്ലെന്നും കത്തില്‍ പറയുന്നു. യാക്കോബായ സഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ബാവാ അംഗീകരിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച് മാനേജിങ് കമ്മറ്റി അംഗങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകള്‍ പ്രചരിപ്പിക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയില്‍ എന്നിവര്‍ ഏപ്രില്‍ 26നു പുറത്തുവിട്ട കത്തുതന്നെ അതിനു തെളിവാണ്. അങ്ങേയറ്റം പ്രതികാരേച്ഛയില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചള്ള കത്ത് തീവ്രമായ വേദനയുളവാക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സഭയില്‍ അധികാരത്തിലെത്തിയ പുതിയ ഭരണസമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം.  

സഭ അധ്യക്ഷനായ കാതോലിക ബാവയുടെ തീരുമാനങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലിലുണ്ടാകുന്നുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സഭ വൈദിക-അല്‍മായ ട്രസ്റ്റികള്‍ ഉന്നയിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മറ്റി അംഗങ്ങളോട് ആലോചിക്കാതെയാണ് സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മാനേജിങ് കമ്മറ്റി യോഗങ്ങളുടെ പോലും അജണ്ട നിശ്ചയിക്കുന്നതെന്നാണ് ആരോപണം. വൈദിക ട്രസ്റ്റിയും അല്‍മായ ട്രസ്റ്റിയുമടക്കമുള്ളവരാണ് ഇത്തരം ഇടപെടലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ ഭരണസമിതിയുമായി തോമസ് പ്രഥമന് ബാവ സ്വരചേര്‍ച്ചയിലായിരുന്നില്ല എന്നാണ് ആദ്യം സൂചനകള്‍ പുറത്ത് വന്നത്.

അടുത്ത മാസം പാത്രീയാര്‍ക്കീസ് ബാവ കേരളത്തില്‍ എത്താനിരിക്കേയാണ് സഭാധ്യക്ഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം സഭാ മാനേജ്‌മെന്റ് സമിതി ചേരാന്‍ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ സഭാ മാനേജ്‌മെന്റ് കമ്മിറ്റി യോഗം മാറ്റിവെച്ചതായാണ് വിവരം. അതിനിടെയാണ് പുതിയ നീക്കങ്ങള്‍ ഉണ്ടാകുന്നത്.

Related Post

തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും

Posted by - Nov 26, 2019, 04:30 pm IST 0
കൊച്ചി: ശബരിമലയിൽ ദർശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദർശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതോടെയാണ്…

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു  

Posted by - May 17, 2019, 01:02 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊല്ലം ഡിസിസിയിലും തുടര്‍ന്ന്…

യുവനടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രീംകോടതി സ്റ്റേ  

Posted by - May 3, 2019, 05:01 pm IST 0
ന്യൂഡല്‍ഹി : യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍…

എൻ.ആർ.സിയിൽ അദ്യംഅംഗമാകുവാൻ അദ്യം വരുന്നത് പിണറായി വിജയന്റെ കെട്ട്യോളും കുട്ട്യോളുമായിരിക്കും":  എ.പി അബ്ദുള്ളക്കുട്ടി

Posted by - Jan 27, 2020, 12:59 pm IST 0
ആലപ്പുഴ: എൻ.ആർ.സിയിൽ അംഗമാകുവാൻ അദ്യം വരുന്നത് പിണറായി വിജയന്റെ കെട്ട്യോളും കുട്ട്യോളുമായിരിക്കുമെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി യുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ജനജാഗ്രത…

കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 7515പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു  

Posted by - Apr 13, 2021, 12:49 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 7,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 10.23 ആയി ഉയര്‍ന്നിരിക്കുകയാണ്…

Leave a comment