കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയുള്‍പ്പെടെ അഞ്ചു പേരെ കാമുകന്‍ കൊലപ്പെടുത്തി: നാടിനെ നടുക്കിയ കൊലപാതകം നടന്നതിങ്ങനെ 

271 0

അബുദാബി: കാമുകിക്ക് മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ മനംനൊന്ത് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ് നാളെ ഹൈക്കോടതിയില്‍. ഈ വര്‍ഷം ആദ്യമാണ് നടുക്കിയ സംഭവം നടന്നത്. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയെ കത്തി ഉപയോഗിച്ച്‌ വധിച്ചശേഷം പാര്‍ലറില്‍ ഉണ്ടായിരുന്ന നാലു സ്ത്രീകളെയും പ്രതി കൊലപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴാണ് കോടതിയുടെ പരിഗണനയില്‍ എത്തിയത്. 

ഇന്തൊനീഷ്യന്‍ യുവാവുമായി യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് പ്രതി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ കൃത്യം നടത്തിയത്. സംഭവം അറിഞ്ഞിട്ടും സുഹൃത്തിനെ രക്ഷിക്കാന്‍ അധികാരികളെ വിവരം അറിയിക്കാതിരുന്ന എട്ട് ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെയും കേസുണ്ട്. സംഭവ ദിവസം ബംഗ്ലാദേശ് സ്വദേശി പാര്‍ലറില്‍ വന്നപ്പോള്‍ ഇന്തൊനീഷ്യന്‍ പൗരന്‍ അവിടെയുണ്ടായിരുന്നു. കാമുകിയും മറ്റു നാലു സ്ത്രീകളും തൊട്ടടുത്ത മുറിയിലും. യുവതിയുമായി പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് യുവാവ് ചോദിച്ചപ്പോള്‍ അതേ എന്ന് ഇന്തൊനീഷ്യന്‍ യുവാവ് മറുപടി നല്‍കി. ഈ സമയം അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ പ്രതി ഇയാളെ ആക്രമിച്ചു. 

മരണം ഉറപ്പാക്കുന്നതുവരെ വെട്ടിപരുക്കേല്‍പ്പിച്ചു. തുടര്‍ന്ന്, അകത്തുണ്ടായിരുന്ന സ്ത്രീകളെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്തുള്ള ജീവനക്കാരന്‍ പാര്‍ലറില്‍ നിന്നും മോശം ഗന്ധം വന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അഞ്ചു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കച്ചവട കുതിപ്പ് കാത്ത് വ്യാപാരികള്‍ മുസഫ ഇന്‍ട്രസ്റ്റിയല്‍ ഏരിയയിലെ ഈ പാര്‍ലര്‍ പെണ്‍വാണിഭ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും കോടതിയില്‍ നിഷേധിച്ചു. പ്രതിയെ കൂടാതെ ഇയാളുടെ കാമുകിയെയും വിവരം പുറത്തു പറയാതിരുന്ന എട്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികളായ സുഹൃത്തുക്കള്‍ നിരപരാധികള്‍ ആണെന്നും കൃത്യത്തെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു.
 

Related Post

തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു

Posted by - Jan 14, 2020, 05:11 pm IST 0
സിഡ്‌നി: കാട്ടുതീ ആളിക്കത്തുന്നതിനിടെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു. ഒട്ടകങ്ങളുടെ  വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരെത്തിയത്.  തെക്കന്‍…

പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ്എടിഎഫിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

Posted by - Jun 30, 2018, 09:12 pm IST 0
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുവാന്‍ പരാജയപ്പെട്ടതായി ആരോപിച്ച്‌ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ് എ ടി എഫി(ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത്…

ഒസാമ ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി

Posted by - Aug 7, 2018, 11:51 am IST 0
ലണ്ടന്‍: അമേരിക്കന്‍ സൈന്യം വധിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്…

യുഎസ് യാത്രവിമാനത്തിലുണ്ടായ എന്‍ജിന്‍ തകരാറ്: ഒരാൾ മരിച്ചു

Posted by - Apr 18, 2018, 07:14 am IST 0
ഫിലഡല്‍ഫിയ: പറക്കിലിനിടെ യുഎസ് യാത്രവിമാനത്തിലുണ്ടായ എന്‍ജിന്‍ തകരാറിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ന്യൂയോര്‍ക്കിലെ ലാ…

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

Posted by - Sep 29, 2018, 08:00 pm IST 0
ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ്…

Leave a comment