വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

291 0

തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.തിരുവനന്തപുരത്ത് നെയ്യാറ്റിൻകര അയിര പെരിക്കാവിള ആവണിയിൽ കരുണാകരൻ (43),കണ്ണൂരിൽ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ (67),കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാരനായ ഷാജഹാൻ (55) എന്നിവരാണ് മരിച്ചത്. എന്നാൽ സൂര്യാഘാതമാണ് മരണകാരണമെന്ന്  സ്ഥിതീകരിച്ചിട്ടില്ല.

പാടത്ത് പണിയെടുക്കുന്നതിനിടെയാണ് കരുണാകാരന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കാടൻവീട്ടിൽ നാരായണനെ (67) വീടിനുസമീപത്തെ പാറപ്രദേശത്ത് മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കാലുൾപ്പെടെ ശരീരത്ത്‌ പലഭാഗത്തും പൊള്ളിയ നിലയിലായിരുന്നു മൃതദേഹം. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ ഷാജഹാനെ അവശനായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഷാജഹാനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റ പിറകിൽ പൊള്ളിയ പാടുകളുണ്ടെന്ന് ആറൻമുള പോലീസ് പറഞ്ഞു. 

കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 5 ജില്ലകളില്‍ താപനില 4 ഡിഗ്രിവരെ ഉയരാം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എസ്പി നേതാവിന് സൂര്യാതപമേറ്റു. പൊള്ളലേറ്റ പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്നുവയസുകാരിക്ക് സൂര്യാതപമേറ്റു. കുമ്പള സ്വദേശി അബ്ദുള്‍ ബഷീറിന്റെ മകള്‍ മര്‍വയ്ക്കാണ് കയ്യിൽ പൊള്ളലേറ്റത്. പുനലൂരിൽ ഇന്നലെ രണ്ടു പേർക്ക് കൂടി സൂര്യാഘാതമേറ്റു. കറവൂർ സ്വദേശി ബിനു(44), കാര്യറ സ്വദേശിനി രേഷ്‌മ (24) എന്നിവർക്കാണ് പൊള്ളലേറ്റത്. മുഖത്തും, ദേഹത്തും പൊള്ളലേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സ തേടി.

ഈ വർഷം ഇതുവരെ 118 പേർക്ക് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് 26 വരെ പത്ത് ജില്ലകളിൽ കൊടും ചൂടുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിട്ടിയും മറ്റും ആവർത്തിച്ച് നൽകിയ മുന്നറിയിപ്പുകൾ ജനങ്ങൾ അവഗണിക്കുന്നതാണ് സൂര്യാഘാതമേറ്റുള്ള അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.

Related Post

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം

Posted by - Nov 11, 2018, 10:57 am IST 0
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി…

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്ക്

Posted by - Mar 30, 2019, 05:14 pm IST 0
ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…

ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്

Posted by - Dec 6, 2018, 02:08 pm IST 0
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ് കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്.

ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ല; പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 2, 2018, 03:12 pm IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും…

പന്തളത്ത് നാളെ സിപിഎം ഹര്‍ത്താല്‍

Posted by - Dec 8, 2018, 09:36 pm IST 0
പത്തനംതിട്ട: പന്തളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി മണിക്കുട്ടനു നേരെയാണ് ആക്രമണം നടന്നത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മണിക്കുട്ടനെ ആശുപത്രിയില്‍…

Leave a comment