കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ  

242 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പമില്ല. ആരാണ് അതിന് ഉത്തരവാദി? കശ്മീരിലെ വെടിനിര്‍ത്തല്‍ ആരുടെ തീരുമാനമായിരുന്നു? ജവഹര്‍ലാല്‍ നെഹ്റുവാണ് വെടിനിര്‍ത്താനും ആ ഭാഗം പാകിസ്ഥാനു നല്‍കാനും തീരുമാനിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വിശ്വാസത്തിലെടുക്കാതെയായിരുന്നു നെഹ്റുവിന്റെ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയെ ചരിത്രം പഠിപ്പിക്കേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു.

1931ല്‍ ഷെയ്ഖ് അബ്ദുല്ല മുസ്ലിം കോണ്‍ഫറന്‍സ് രൂപീകരിച്ചു. അതുകൊണ്ട് ദീര്‍ഘകാലം കോണ്‍ഗ്രസിന് അവിടെ യൂണിറ്റ് ഇല്ലായിരുന്നു. അവര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ പിന്തുണച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ മുട്ടകളും അബ്ദുല്ലയുടെ കുട്ടയിലായിരുന്നു, അവസാനം അബ്ദുല്ല ആ കുട്ടയുമായി കടന്നുകളഞ്ഞു. ഒടുവില്‍ എന്തു സംഭവിച്ചു, ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയായി.

ഒരു രാജ്യത്ത് രണ്ടു പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നതില്‍ പ്രതിഷേധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി 1953ല്‍ കശ്മീരിലെത്തി. അന്ന് അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം പോലും നടന്നില്ല. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവായിരുന്നില്ലേ അദ്ദേഹം? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കാതിരുന്നത്? – അമിത് ഷാ ചോദിച്ചു.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുമ്പോള്‍ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു നടത്തും. കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് താത്കാലിക സ്വഭാവത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കുറച്ചു നേരം സഭ തടസപ്പെട്ടു.

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടാനുള്ള ബില്ലിന് സഭ അംഗീകാരം നല്‍കി. ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ പാസാക്കി.

Related Post

ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ.ശ്രീധരൻ  പിൻമാറി

Posted by - Mar 8, 2018, 04:29 pm IST 0
ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ.ശ്രീധരൻ  പിൻമാറി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മമൂലമാണ് പദ്ധതിയിൽനിന്നും പിൻമാറുന്നതെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 15 മാസമിട്ടും തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുമാത്രമല്ല…

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം

Posted by - Apr 29, 2018, 01:45 pm IST 0
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍…

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുംമെന്ന വാഗ്ദാനവുമായി ഡിഎംകെ  

Posted by - Mar 13, 2021, 10:47 am IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക…

ബലാകോട്ടിൽ വീണ്ടും ജെയ്ഷെ ക്യാമ്പുകൾ സജീവം:കരസേന മേധാവി

Posted by - Sep 23, 2019, 04:29 pm IST 0
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ  തകർത്ത പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത്…

Leave a comment