അമ്മയും മകളും തീകൊളുത്തി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍  

210 0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍.
മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. കഴിഞ്ഞദിവസം മഞ്ചവിളാകം ഓമൈലയിക്കട, വൈഷ്ണവിഭവനില്‍ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ദേഹത്തു തീകൊളുത്തി ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ (50), ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ സഹോദരി ശാന്ത (63), ശാന്തയുടെ ഭര്‍ത്താവ് കാശി (67) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭവനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനേത്തുടര്‍ന്ന് കിടപ്പാടം ജപ്തി ചെയ്യാന്‍ കനറാ ബാങ്ക് നടപടി ആരംഭിച്ചതാണ് ഇരുവരുടേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യ നിഗമനം. ബാങ്ക് നടപടിക്കെതിരേ വന്‍പ്രതിഷേധമുയരുകയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ രംഗത്തുവരുകയും ചെയ്തു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് കേസിന്റെ ഗതിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയുള്ള കുറിപ്പ് കണ്ടെത്തിയത്.

വിദേശത്തായിരുന്ന തനിക്കു ജോലി നഷ്ടപ്പെട്ടതിനാല്‍ വായ്പാതിരിച്ചടവ് മുടങ്ങിയെന്നും ഇന്നലെ പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നുമായിരുന്നു ചന്ദ്രന്റെ മൊഴി. എന്നാല്‍, വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നെന്നു ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വീട്ടില്‍ മന്ത്രവാദമുള്‍പ്പെടെ നടത്തിയിരുന്നു.

മന്ത്രവാദി പറയുന്നതനുസരിച്ചാണു ചന്ദ്രനും വീട്ടുകാരും പ്രവര്‍ത്തിക്കുന്നത്. പണം ചെലവാക്കുന്നതു സംബന്ധിച്ച് പഴിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് അയച്ച പണം എങ്ങനെ ചെലവാക്കിയെന്നു ചന്ദ്രനറിയാം. ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് വന്നിട്ടും അനങ്ങിയില്ല. ജപ്തി നോട്ടീസ് മന്ത്രവാദത്തറയില്‍ പൂജിച്ചതായും ലേഖയുടെ കുറിപ്പില്‍ പറയുന്നു. ബാങ്കിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ മറ്റു പരാമര്‍ശങ്ങളില്ല.

ചുവരില്‍ എഴുതിയ നിലയിലും കടലാസില്‍ എഴുതി ഒട്ടിച്ച നിലയിലുമായിരുന്നു ആത്മഹത്യാക്കുറിപ്പ്. സംഭവം നടന്നയുടന്‍ പോലീസ് വീട് പൂട്ടി മുദ്രവച്ചിരുന്നു. ഇന്നലെ ഫോറന്‍സിക് വിദഗ്ധര്‍ക്കൊപ്പം നടത്തിയ പരിശോധനയിലാണു ചുവരിലെ കുറിപ്പ് കണ്ടെത്തിയത്. ഉടന്‍ ചന്ദ്രനെയും കൃഷ്ണമ്മയേയും രണ്ടു ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. മൃതദേഹങ്ങള്‍ കാണിക്കാന്‍ ചന്ദ്രനെ അഞ്ചുമിനിട്ട് വീട്ടിലെത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍സുരക്ഷ ഒരുക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Post

ശക്തമായ വേനല്‍മഴ; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Apr 13, 2021, 03:36 pm IST 0
പത്തനംതിട്ട : കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ…

വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

Posted by - May 13, 2019, 10:28 pm IST 0
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി…

മനുഷ്യച്ചങ്ങലക്കിടെ യുവാവിന്റെ ആല്മഹത്യ ശ്രമം 

Posted by - Jan 26, 2020, 05:14 pm IST 0
കൊല്ലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് തീർത്ത മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മന്ത്രിമാരുടെ വേദിക്ക് സമീപത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു.…

കുത്തിയത് ശിവരഞ്ജിത്ത്; നസീം പിടിച്ചുവെച്ചു; അഖിലിന്റെ നിര്‍ണായക മൊഴി  

Posted by - Jul 17, 2019, 06:01 pm IST 0
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ നിര്‍ണ്ണായക മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്.…

പിഎസ്‌സി പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു; ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു  

Posted by - Feb 19, 2021, 03:06 pm IST 0
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് പ്രധാന ആവശ്യം ഉയര്‍ത്തി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ച നടത്തി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്…

Leave a comment