ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

334 0

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. എന്നാല്‍ തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. ഇതാണ് ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ടായതായി സംശയിക്കാന്‍ കാരണം. ഇത് വ്യക്തമാക്കുന്ന കുറിപ്പുകള്‍ വലിയ ബാഗില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ കുറിപ്പുകളില്‍ എല്ലാവരോടും കൈ കെട്ടി ക്രിയകള്‍ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവര്‍ പരസ്പര സഹായത്താല്‍ കൈകള്‍ കെട്ടിയെന്നും കണക്കാക്കുന്നു. 

തുടക്കത്തില്‍ കൂട്ട ആത്മഹത്യയാണെന്നും പിന്നീട് കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പൊലീസിെന്‍റ നിഗമനം. കുടുംബത്തില്‍ ഒരു കല്യാണം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിക്കുന്നത്. തേലന്ന് രാത്രി വരെ സന്തോഷത്തോടെ കാണപ്പെട്ട കുടംബത്തെ പിറ്റേന്ന് കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നു.11 പേരില്‍ പത്തുപേരും തൂങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ഒരാളെ മറ്റൊരു മുറിയില്‍ കഴുത്ത് ഞെരിച്ച്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. കൊല്ലപ്പെട്ട നാരായണ്‍ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണുകിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. 

മരണത്തിന്‍റെ തലേദിവസം ഇവര്‍ 20 റൊട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവര്‍ക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്. മരിച്ച 11 പേരില്‍ രണ്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. നാരായണ്‍ ദേവി (77) മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിെന്‍റ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിെന്‍റ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. 

ഇതില്‍ 77 വയസ്സുള്ള നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു. നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. മരിക്കേണ്ട വിധത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. 2015 മുതല്‍ ഇയാള്‍ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയെന്നാണ് കരുതുന്നത്. അധികം സംസാരിക്കാത്ത വ്യക്തിയാണ് ലളിത് എന്നാല്‍ ഈയിടെയായി തന്‍റെ മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. 10 വര്‍ഷം മുമ്ബ് മരിച്ചുപോയ പിതാവിന്‍റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കാണുന്നത്. തന്‍റെ പിതാവിന്‍റെ നിര്‍ദേശം പാലിക്കണമെന്ന് ഇയാള്‍ വീട്ടുകാരോട് പറയുമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Post

മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും

Posted by - Dec 29, 2018, 08:38 pm IST 0
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന…

ഇന്നത്തെ തൊഴിൽ ലോകത്ത് നിയമ ബിരുദത്തിന്റെ പ്രാധാന്യം ഉയരുന്നു

Posted by - Nov 10, 2025, 02:54 pm IST 0
എൽ.എൽ.ബി (LLB) എന്ന നിയമ ബിരുദം മുമ്പ് അഭിഭാഷകനാകുകയോ ജഡ്ജിയാകുകയോ നിയമ പണ്ഡിതനാകുകയോ ചെയ്യുവാനാണ് കൂടുതലും ആളുകൾ തെരെഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ തൊഴിൽ വിപണിയിൽ ഈ ബിരുദത്തിന്റെ…

എൻസിപിയുടെ രാഷ്ട്രീയ മാറ്റം അപ്രതീക്ഷിതം: കോൺഗ്രസ്സ് 

Posted by - Nov 23, 2019, 11:44 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ.  മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ എൻസിപിയുടെ പിന്തുണയോടെ സർക്കാർ അധികാരമേറ്റതിനെ പരാമർശിച്ചാണ്  വേണുഗോപാൽ സംസാരിച്ചത്.…

ഹിന്ദു-മുസ്ലിം കമിതാക്കതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 7, 2018, 11:37 am IST 0
മുംബൈ: ഹിന്ദു-മുസ്ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന് പുറത്തുള്ള മുലുന്ദ് എന്ന സ്ഥലത്താണ് അഫ്രോസ് ഖാന്‍(26),…

ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണം; കമല്‍ഹാസന്‍

Posted by - Dec 4, 2018, 07:55 am IST 0
കൊച്ചി: 2019ല്‍ ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. എന്നാല്‍ ബിജെപി മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണ് എന്നും കമല്‍ഹാസന്‍…

Leave a comment