മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം; സ്വാഗതം ചെയ്ത് ജനം

190 0

 

എന്‍ ടി പിള്ള ( npillai74@gmail.com ) –

                   8108318692

പ്ലാസ്റ്റിക് നിരോധനം അനിവാര്യം തന്നെ. ജൂണ്‍ 23 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ  ഉത്തരവിനെ ജനം ഒറ്റക്കെട്ടായി സ്വാഗതം ചെയ്തു കഴിഞ്ഞു. മാര്‍ച്ച് 23-നായിരുന്നു നിരോധനം നിലവില്‍ വരേണ്ടിയിരുന്നത്. നിരോധനം നീട്ടണമെന്ന് പ്ലാസ്റ്റിക് ഉല്‍പാദനം നടത്തുന്ന വ്യവസായികളും വ്യാപാരികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂണ്‍ 23-ലേക്ക് തീരുമാനം മാറ്റിയത്.

എന്നാല്‍ 23 മുതല്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദ്യമായി നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 10000 രൂപ പിഴയും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 25000 രൂപ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. ഇതിനായി 250 സിവിക് ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്ന സംഘത്തെ ബി.എം.സി നിയോഗിച്ചു കഴിഞ്ഞു. 

പ്ലാസ്റ്റിക് നിരോധനത്തിന് മുഖ്യമായും ബോധവല്‍ക്കരണമാണ് ആവശ്യം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബി.എം.സി സംഘടിപ്പിക്കു മൂന്നു ദിവസത്തെ പ്രദര്‍ശനം വര്‍ളി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പരിസ്ഥിതി മന്ത്രി രാംദാസ് കദം 22-ന് ഉദ്ഘാടനം ചെയ്തു. 

പ്ലാസ്റ്റിക് ബാഗുകള്‍, ഷീറ്റുകള്‍, പ്ലാസ്റ്റിക്/തെര്‍മോകോള്‍ എന്നിവ കൊണ്ടു നിര്‍മിച്ച ഡിസ്‌പോസബിള്‍ പാത്രങ്ങള്‍, കപ്പുകള്‍, സ്പൂണുകള്‍, അര ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയ്ക്കാണ് നിരോധനം. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നത് കാരണം മൂന്നു ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് ലളിത് ഗാന്ധി പറഞ്ഞു. 

പ്ലാസ്റ്റിക് നിര്‍മാണയൂണിറ്റുകള്‍ക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും ബദലായി മറ്റു മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ കവുങ്ങിന്‍ പാള, പേപ്പര്‍, ഇല എന്നിവ കൊണ്ടുണ്ടാക്കുന്ന  പ്ലേറ്റുകളും മറ്റും വിപണിയിലെത്തിക്കഴിഞ്ഞു. അതുപോലെ തുണിസഞ്ചികളും വിപണിയിലെത്തിക്കഴിഞ്ഞു.

ജനങ്ങള്‍ക്കു താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെങ്കിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുവാനുള്ള തീരുമാനമെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പ്ലാസ്റ്റിക് സഞ്ചികളും ഒറ്റപ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസിറ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി മണ്ണും ജലവും കരയും കടലും നാശത്തിന്റെ വക്കിലാണ്. നിയമം കൊണ്ടു മാത്രമല്ല മതിയായ ബോധവല്‍ക്കരണവും പ്ലാസിറ്റിക് നിരോധനത്തിന് ആവശ്യമാണ്. പ്ലാസ്റ്റിക് നിരോധിക്കാന്‍ മദ്ധ്യ, പശ്ചിമ റെയില്‍വേകളും തയാറെടുത്തു കഴിഞ്ഞു. റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി ബദല്‍ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. 

തിരക്കേറിയ റയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അരയ്ക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഴുക്കുചാലുകളില്‍ ഒഴുക്കിന്റെ ഗതിയെ തടസപ്പെടുത്തുതിനാല്‍ പ്രളയത്തിന് കാരണമാകുന്നു. 2005-ലെ മുംബൈ നഗരത്തിലെ പ്രളയത്തിന് പ്രധാന കാരണം ഇതു തന്നെയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുമെന്ന് മന്ത്രി രാംദാസ് കദം പറഞ്ഞു. മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗസില്‍, കലക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ്, ജില്ലാ പരിഷത്തുകള്‍ എന്നിവയോട് ഇത് നടപ്പാക്കാനും നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കച്ചവടക്കാര്‍, ചെറിയ വാണിഭക്കാര്‍ എന്നിവരെ ബോധവല്‍ക്കരിക്കുവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തൊക്കെയാണെങ്കിലും നിരോധനം എത്ര കണ്ട് ഗുണം ചെയ്യുമെന്ന് കണ്ടറിയാം.   

Related Post

ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനം 

Posted by - Nov 29, 2018, 12:40 pm IST 0
തിരുവനന്തപുരം: ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന് ഐഎഎസുകാരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാക്കുന്നത് അടക്കം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികക്കും മന്ത്രിസഭായോഗം…

50 യുവ സംഗീതജ്ഞർക്ക് “എം‌എസ്” ഫെലോഷിപ്പ്

Posted by - Sep 17, 2019, 07:41 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ: ഇതിഹാസ സംഗീതജ്ഞ അന്തരിച്ച ഡോ.എം.എസ്.സുബുലക്ഷ്മിയുടെ 103-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള 50 പ്രമുഖ യുവ സംഗീതജ്ഞർക്ക് സെപ്റ്റംബർ 14 ന് "ശ്രീ ഷൺമുഖാനന്ദ ഭാരത് രത്‌ന…

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

Posted by - Dec 5, 2018, 04:00 pm IST 0
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം…

ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു

Posted by - Dec 11, 2018, 09:31 pm IST 0
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍…

തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും 

Posted by - Apr 7, 2018, 07:25 am IST 0
തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും  തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി. ദലിത്‌…

Leave a comment