മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം; സ്വാഗതം ചെയ്ത് ജനം

342 0

 

എന്‍ ടി പിള്ള ( npillai74@gmail.com ) –

                   8108318692

പ്ലാസ്റ്റിക് നിരോധനം അനിവാര്യം തന്നെ. ജൂണ്‍ 23 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ  ഉത്തരവിനെ ജനം ഒറ്റക്കെട്ടായി സ്വാഗതം ചെയ്തു കഴിഞ്ഞു. മാര്‍ച്ച് 23-നായിരുന്നു നിരോധനം നിലവില്‍ വരേണ്ടിയിരുന്നത്. നിരോധനം നീട്ടണമെന്ന് പ്ലാസ്റ്റിക് ഉല്‍പാദനം നടത്തുന്ന വ്യവസായികളും വ്യാപാരികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂണ്‍ 23-ലേക്ക് തീരുമാനം മാറ്റിയത്.

എന്നാല്‍ 23 മുതല്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദ്യമായി നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 10000 രൂപ പിഴയും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 25000 രൂപ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. ഇതിനായി 250 സിവിക് ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്ന സംഘത്തെ ബി.എം.സി നിയോഗിച്ചു കഴിഞ്ഞു. 

പ്ലാസ്റ്റിക് നിരോധനത്തിന് മുഖ്യമായും ബോധവല്‍ക്കരണമാണ് ആവശ്യം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബി.എം.സി സംഘടിപ്പിക്കു മൂന്നു ദിവസത്തെ പ്രദര്‍ശനം വര്‍ളി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പരിസ്ഥിതി മന്ത്രി രാംദാസ് കദം 22-ന് ഉദ്ഘാടനം ചെയ്തു. 

പ്ലാസ്റ്റിക് ബാഗുകള്‍, ഷീറ്റുകള്‍, പ്ലാസ്റ്റിക്/തെര്‍മോകോള്‍ എന്നിവ കൊണ്ടു നിര്‍മിച്ച ഡിസ്‌പോസബിള്‍ പാത്രങ്ങള്‍, കപ്പുകള്‍, സ്പൂണുകള്‍, അര ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയ്ക്കാണ് നിരോധനം. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നത് കാരണം മൂന്നു ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് ലളിത് ഗാന്ധി പറഞ്ഞു. 

പ്ലാസ്റ്റിക് നിര്‍മാണയൂണിറ്റുകള്‍ക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും ബദലായി മറ്റു മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ കവുങ്ങിന്‍ പാള, പേപ്പര്‍, ഇല എന്നിവ കൊണ്ടുണ്ടാക്കുന്ന  പ്ലേറ്റുകളും മറ്റും വിപണിയിലെത്തിക്കഴിഞ്ഞു. അതുപോലെ തുണിസഞ്ചികളും വിപണിയിലെത്തിക്കഴിഞ്ഞു.

ജനങ്ങള്‍ക്കു താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെങ്കിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുവാനുള്ള തീരുമാനമെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പ്ലാസ്റ്റിക് സഞ്ചികളും ഒറ്റപ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസിറ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി മണ്ണും ജലവും കരയും കടലും നാശത്തിന്റെ വക്കിലാണ്. നിയമം കൊണ്ടു മാത്രമല്ല മതിയായ ബോധവല്‍ക്കരണവും പ്ലാസിറ്റിക് നിരോധനത്തിന് ആവശ്യമാണ്. പ്ലാസ്റ്റിക് നിരോധിക്കാന്‍ മദ്ധ്യ, പശ്ചിമ റെയില്‍വേകളും തയാറെടുത്തു കഴിഞ്ഞു. റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി ബദല്‍ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. 

തിരക്കേറിയ റയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അരയ്ക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഴുക്കുചാലുകളില്‍ ഒഴുക്കിന്റെ ഗതിയെ തടസപ്പെടുത്തുതിനാല്‍ പ്രളയത്തിന് കാരണമാകുന്നു. 2005-ലെ മുംബൈ നഗരത്തിലെ പ്രളയത്തിന് പ്രധാന കാരണം ഇതു തന്നെയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുമെന്ന് മന്ത്രി രാംദാസ് കദം പറഞ്ഞു. മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗസില്‍, കലക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ്, ജില്ലാ പരിഷത്തുകള്‍ എന്നിവയോട് ഇത് നടപ്പാക്കാനും നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കച്ചവടക്കാര്‍, ചെറിയ വാണിഭക്കാര്‍ എന്നിവരെ ബോധവല്‍ക്കരിക്കുവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തൊക്കെയാണെങ്കിലും നിരോധനം എത്ര കണ്ട് ഗുണം ചെയ്യുമെന്ന് കണ്ടറിയാം.   

Related Post

ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സുപ്രീംകോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കും : പന്തളം കൊട്ടാരം 

Posted by - Oct 23, 2018, 07:37 pm IST 0
തിരുവനന്തപുരം: പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സുപ്രീംകോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണിക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര്‍…

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്; കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനം  

Posted by - Nov 28, 2019, 10:36 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനവും നല്കാൻ ധാരണയായി. ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും…

ക്ഷേത്രങ്ങളില്‍ കവര്‍ച്ച: തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു

Posted by - Jun 13, 2018, 10:24 am IST 0
കൊച്ചി: എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. തൃക്കപുരം ദേവീക്ഷേത്രത്തില്‍…

മെഡിക്കൽ പ്രവേശനബിൽ പാസാക്കി

Posted by - Apr 5, 2018, 06:05 am IST 0
മെഡിക്കൽ പ്രവേശനബിൽ പാസാക്കി സുപ്രിംകോടതിയുടെ വിമർശനം അവഗണിച്ച് കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം സാധുവാക്കാനുള്ള നിയമം നിയമസഭ പാസാക്കി. കോൺഗ്രസ് അംഗം വി.ടി ബൽറാം മാത്രമാണ്…

Leave a comment