ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

490 0

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍ പുരി തീരത്ത് വീശാന്‍ തുടങ്ങിയ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗതയാണ്. ഇതോടെ പുരിയില്‍ കാറ്റും മഴയും ശക്തമായിരിക്കുകയാണ്. തീരപ്രദേശത്തെ വീടുകള്‍ വെള്ളത്തിനിടിയിലായി. ഈ പ്രദേശത്തുള്ള കെട്ടിടങ്ങളും ഭീഷണിയിലാണ്. വന്‍ മരങ്ങള്‍ പോലും കടപുഴകി വീണു.

ഒഡീഷ, ബംഗാള്‍, ആന്ധ്രാ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റ് ആദ്യം തൊട്ടത്. ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും ഭയാനകമായ ചുഴലിയാണ് ഫോനി.

ഒഡീഷയിലെ 14 ജില്ലകളില്‍ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. തീരപ്രദേശത്തും തെക്കന്‍ ജില്ലകളിലുമുള്ള 880 ആശ്വാസകേന്ദ്രങ്ങളില്‍ ഇവരെ താമസിപ്പിക്കും. ഒഡീഷയിലെ 9 ജില്ലകളിലായി 10,000 ഗ്രാമങ്ങളെയും 52 ടൗണുകളെയും ബാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിനു പുറമേ ബംഗാളിലെ ഏഴും ആന്ധ്രയിലെ മൂന്നും ജില്ലകളെയും ബാധിച്ചേക്കും. . രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന- എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

ഇന്ന് രാവിലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് കരതൊടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. കൊടുങ്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 1999-ല്‍ വീശിയ ശക്തമായ ചുഴലിക്കാറ്റില്‍ 10,000 പേരാണ് ഒഡിഷയില്‍ മരിച്ചത്. 200 കിലോമീറ്റര്‍ വേഗതയ്ക്കടുത്താണ് കാറ്റ് ഒഡീഷയിലേക്ക് പാഞ്ഞടുക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാകുമെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് തീരമേഖലയിലെ ജനങ്ങളെ ആകെ ഒഴിപ്പിച്ചത്. കര, വ്യോമ, നാവിക സേനകള്‍ക്കു പുറമേ തീരസംരക്ഷണ സേന, ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), ഒഡീഷ ദുരന്ത ദ്രുതകര്‍മസേന (ഒഡിആര്‍എഎഫ്), അഗ്നിശമന സേന തുടങ്ങിയവ രംഗത്തുണ്ട്.

Related Post

ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി അധ്യാപകരും പ്രതിഷേധത്തില്‍

Posted by - Nov 19, 2019, 10:31 am IST 0
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധന ക്കെതിരായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്…

വാഹനങ്ങളുടെ കൂട്ടയിടിയില്‍ എട്ടു പേര്‍ മരിച്ചു

Posted by - Dec 24, 2018, 05:53 pm IST 0
ജാജര്‍: ഹരിയാനയില്‍ പുകമഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടയിടിയില്‍ എട്ടു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഹ്തക്-റെവാരി ഹൈവേയിലാണ് സംഭവം. സ്കൂള്‍ ബസ് ഉള്‍പ്പെടെ അന്പതോളം വാഹനങ്ങളാണ്…

പെണ്‍കുട്ടിയ്ക്ക് മുന്നിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ ലൈവായി കാണിച്ച്‌ പെണ്‍കുട്ടി

Posted by - Jul 9, 2018, 12:13 pm IST 0
പെണ്‍കുട്ടിയ്ക്ക് മുന്നിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ക്കും പൊലീസിനും ലൈവായി കാണിച്ച്‌ പെണ്‍കുട്ടി. കൊല്‍ക്കത്തയിലെ റയില്‍വേസ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. ട്രെയിനില്‍ തനിച്ച്‌ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിക്ക് മുന്നില്‍…

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

Posted by - Jul 31, 2018, 01:31 pm IST 0
ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.ആല്‍വാര്‍പേട്ടിലെ…

മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ ഡാം തകര്‍ന്നു; 20 പേരെ കാണാതായി; രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍  

Posted by - Jul 3, 2019, 09:57 am IST 0
മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍…

Leave a comment