ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

957 0

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ കെ. സുധാകരനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സുധാകരനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ അനുമതി നല്‍കിയിരിക്കെ സുധാകരനുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുല്ലപ്പള്ളിയും സംസാരിച്ചു കഴിഞ്ഞു. നേരത്തേ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി വഴിയും ഈ നീക്കം നടത്തിയിരുന്നു. ആന്റണി സുധാകരനെ ഫോണ്‍വിളിച്ച് ആവശ്യം ഉന്നയിക്കുകയും ചെയ്തതായിട്ടാണ് വിവരം. പ്രാദേശിക നേതാക്കളും സുധാകരനെ കണ്ടിരുന്നു.

അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം സുധാകരന്‍ ഇതുവരെ എടുത്തിട്ടില്ലെന്നാണ് സൂചനകള്‍. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കണ്ണൂര്‍ ഡിസിസിയുടെ സി. രഘുനാഥിനെ പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ആണ് സുധാകരന്റെ പ്രതികരണം. ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൈപ്പത്തിയില്‍മത്സരിക്കാന്‍ അവര്‍ വിസമ്മതിക്കുകയും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് വരികയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. അപ്രതീക്ഷിതമായി നേമത്ത് കെ. മുരളീധരനെ കൊണ്ടു വന്നത് പോലെ ഒരു നീക്കം ധര്‍മ്മടത്തും നടത്താനാണ് കോണ്‍ഗ്രസ് ആലോചന. ഇതിന് ഏറ്റവും അനുയോജ്യനായ ആള്‍ കെ സുധാകരനാണെന്നാണ് നേതൃത്വം കരുതുന്നത്.

സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സുധാകരന്റെ വിമര്‍ശനത്തെ തടയുകയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേക്കേറിയ പി.സി.ചാക്കോ സുധാകരനും കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു.

സുരേന്ദ്രനെതിരേ രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍ എന്നും വര്‍കിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് വിടാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചിരുന്നു.

Related Post

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

മോദി വെള്ളിയാഴ്ച വാരണാസിയില്‍ പത്രിക സമര്‍പ്പിക്കും;  റോഡ് ഷോയും റാലിയും നേതാക്കളുടെ വന്‍നിരയുമായി ആഘോഷമാക്കാന്‍ ബിജെപി  

Posted by - Apr 25, 2019, 10:44 am IST 0
വാരാണസി: നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ച സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.…

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടും; വഴങ്ങിയില്ലെങ്കില്‍ നിയമപോരാട്ടത്തിന്  

Posted by - Jun 1, 2019, 09:52 pm IST 0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി യു.പി.എഅധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയെ വീണ്ടും തെരെഞ്ഞടുത്തു. മുന്‍പ്രധാനമന്ത്രിഡോ. മന്‍മോഹന്‍ സിങാണ്‌സോണിയയുടെ പേര് നിര്‍ദേശിച്ചത്. കെ. മുരളീധരനുംഛത്തീസ്ഗഡില്‍ നിന്നുള്ളഎം.പി ജ്യോത്സന…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചണ്ഡ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

Posted by - May 26, 2018, 08:46 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ…

Leave a comment