ജസ്‌ന തിരോധാന കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി   

285 0

കൊച്ചി: എരുമേലി സ്വദേശിനി ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

കേസില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അന്വേഷണത്തിന് വാഹന സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട സാഹചര്യമുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോള്‍ എവിടെയാണെന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ഇതോടെ മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ രംഗത്തു വരികയായിരുന്നു.

കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിബിഐയോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. കേസില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ സംശയിക്കുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജിയും) കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജസ്‌ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 മുതലാണ് കാണാതായത്. കാണാതാകുമ്പോള്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജസ്‌ന. കേരള ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായി മാറിയ കേസില്‍ പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉള്‍പ്പടെയുള്ള പ്രമുഖര്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവരം നല്‍കുന്നവര്‍ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടു പോലും രക്ഷയുണ്ടായില്ല.

അടുത്തിടെ വിരമിച്ച കുറ്റാന്വേഷണ വിദഗ്ധന്‍ കെ.ജി. സൈമണ്‍ പത്തനംതിട്ട പൊലീസ് മേധാവിയായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള വിവരം പുറത്തു വന്നത്. ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും കെ.ജി. സൈമണ്‍ അവകാശവാദമുന്നയിച്ചിരുന്നു. അദ്ദേഹം ജോലിയില്‍നിന്നു വിരമിച്ചിട്ടും ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നില്ല.

അന്വേഷണത്തിനിടയില്‍ നിരവധിപ്പേര്‍ ജെസ്‌നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തു വരികയും അത് ജസ്‌നയല്ലെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു. ജസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്ത് വന്നിരുന്നു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വരെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പിഴവുകളെ തുടര്‍ന്ന് പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ജെസ്‌നയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്.
 

Related Post

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു  

Posted by - Mar 6, 2021, 10:54 am IST 0
ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് (72) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ഭാര്യ- സാറ ജോര്‍ജ് മുത്തൂറ്റ്. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്…

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പിണറായി; പിഴവുകള്‍ സംഭവിക്കാറുണ്ടെന്ന് ശ്രീധരന്‍ പിള്ള  

Posted by - May 20, 2019, 10:31 pm IST 0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉയര്‍ന്ന വിജയമുണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് വ്യക്തമാക്കി. 23 വരെ കാത്തിരിക്കാമെന്നും എക്സിറ്റ്…

യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി; മാനസിക സമ്മര്‍ദംമൂലം ആത്മഹത്യാശ്രമമെന്ന്  

Posted by - May 4, 2019, 08:26 pm IST 0
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ്. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.…

തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് പുറപ്പെട്ടു.

Posted by - Jan 13, 2020, 05:09 pm IST 0
പന്തളം: ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് പുറപ്പെട്ടു.ഗുരുസ്വാമി ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായിട്ടാണ് തിരുവാഭരണങ്ങള്‍ ശബരിമലയില്‍ എത്തിക്കുന്നത്. 15ന് തിരുവാഭരണങ്ങള്‍…

എസ്.മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 12, 2019, 10:28 am IST 0
കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി എസ്. മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇപ്പോഴുള്ള  ചീഫ്…

Leave a comment