പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് തെളിയുന്നു; എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസിലെത്തി  

188 0

തിരുവനന്തപുരം: ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍പൊലീസ്പരീക്ഷയിലെ ക്രമക്കേടുകളുടെ ചുരുളഴിയുന്നു. പരീക്ഷ നടക്കുന്ന ഹാളില്‍നിന്ന് വാട്‌സ്ആപ് വഴി ചോദ്യക്കടലാസ്പുറത്തെത്തിച്ച് ഉത്തരമെഴുതാനുള്ള സാധ്യതയിലേക്കാണ് വിജിലന്‍സ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത്‌കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് പി.എസ്.എസി ചെയര്‍മാന്‍ എം.കെ.സക്കീര്‍ വ്യക്തമാക്കി. മൂന്ന് പേരുടെയും ഒപ്പം പരീക്ഷ എഴുതിയ 22 പേരോളം ഉദ്യോഗാര്‍ത്ഥികളുടെയും ഇന്‍വിജിലേറ്റര്‍മാരുടെയും പരീക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴി പി.എസ്.സി ആഭ്യന്തരവിജിലന്‍സ് വിഭാഗം രേഖപ്പെടുത്തിയിരുന്നു. പരീക്ഷയില്‍ ക്രമക്കേടുകള്‍
നടന്നില്ലെന്നാണ് ഇവരെല്ലാം മൊഴിനല്‍കിയത്. തുടര്‍ന്നാണ് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ പി.എസ്.സി തീരുമാനിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് പരീക്ഷ തുടങ്ങിയശേഷം പ്രതികളുടെ മൊബൈല്‍ നമ്പരിലേക്കു തുടരെത്തുടരെ സന്ദേശങ്ങള്‍ എത്തിയെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയില്‍ അയോഗ്യരാക്കാന്‍ തീരുമാനിച്ചു. കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിനോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എസ്.സി പരീക്ഷകളില്‍ യാതൊരു വിധ ക്രമക്കേടുകളും അനുവദിക്കില്ല. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നആരോപണം അടക്കം അന്വേഷിക്കും. നേരത്തെയും ഫോണ്‍ ഉപയോഗിച്ചുള്ള പരീക്ഷ എഴുതിയ സംഭവം പി.എസ്.സി കണ്ടെത്തുകയും ഈ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. ക്രമക്കേടുകളില്‍ സത്യസന്ധമായ അന്വേഷണമാണ് നടന്നത്. പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടില്ല. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം നടത്തും. ആദ്യ നൂറ് റാങ്കുകളില്‍ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വെര 22/07/2018ല്‍ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമന നടപടികള്‍ നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.പി.എസ്.സി പരീക്ഷയ്ക്കായി നല്‍കിയ പ്രൊഫൈലില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്നുപേരുടെ ഫോണിലൂടെ 90 ഓളം മെസേജുകള്‍ പോയതായി കണ്ടെത്തിയത്. മൂന്നുപേരുടെ ഫോണ്‍ വിവരങ്ങള്‍ കിട്ടുന്നതിന്മുമ്പ് മൂന്ന് കേന്ദ്രങ്ങളില്‍ ഇന്‍വിജിലേ
റ്റര്‍മാരായിരുന്നവരില്‍ നിന്ന് പി.എസ്‌സി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. ഇവര്‍ പരീക്ഷാ ഹാളില്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതേതുടര്‍ന്ന് മൂന്ന് സ്ഥലങ്ങളില്‍ പരീക്ഷഎഴുതിയ ഇന്‍വിജിലേറ്റര്‍മാരെ വിളിച്ചുവരുത്തി കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരും. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത് ആറ്റിങ്ങലിനടുത്ത ആലങ്കോട് വഞ്ചിയൂര്‍ ഗവ.യുപി.സ്‌കൂളിലും പ്രണവ് മാമത്തെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലും നസീം തൈയ്ക്കാട് ഗവ. ട്രെയിനിംഗ് കോളജിലുമാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്നതാവും ഏറ്റവും കാര്യക്ഷമമായി അന്വേഷിക്കേണ്ടിവരിക.

Related Post

നാസിക്കിൽ നിന്ന് സവാള എത്തിക്കും:  സംസ്ഥാന സർക്കാർ 

Posted by - Oct 1, 2019, 02:18 pm IST 0
തിരുവനന്തപുരം :  ഉള്ളിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി എത്തിച്ച് സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപ എന്ന…

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST 0
ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ…

മസാലബോണ്ട് വിവാദം കത്തുന്നു; രേഖകള്‍ എംഎല്‍എമാര്‍ക്ക് പരിശോധിക്കാമെന്ന് ധനമന്ത്രി  

Posted by - May 28, 2019, 10:52 pm IST 0
തിരുവനന്തപുരം: കിഫ് ബിമസാലബോണ്ട് സംബന്ധിച്ചരേഖകള്‍ ഏത് എം.എല്‍.എയ്ക്കും എപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാമെന്നു ധനമന്ത്രിടി.എം.തോമസ് ഐസക്. അടിയന്തര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മസാലബോണ്ട് ഉയര്‍ന്ന പലിശയ്ക്കുവില്‍ക്കുന്നതിനാല്‍…

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകള്‍ ; ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കേണ്ടെന്നും മന്ത്രിസഭാ തീരുമാനം

Posted by - Mar 25, 2020, 03:24 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കില്ല. കോവിഡിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍)…

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്  

Posted by - Mar 12, 2021, 10:37 am IST 0
കൊച്ചി: 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി.…

Leave a comment