ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

347 0

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍ പുരി തീരത്ത് വീശാന്‍ തുടങ്ങിയ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗതയാണ്. ഇതോടെ പുരിയില്‍ കാറ്റും മഴയും ശക്തമായിരിക്കുകയാണ്. തീരപ്രദേശത്തെ വീടുകള്‍ വെള്ളത്തിനിടിയിലായി. ഈ പ്രദേശത്തുള്ള കെട്ടിടങ്ങളും ഭീഷണിയിലാണ്. വന്‍ മരങ്ങള്‍ പോലും കടപുഴകി വീണു.

ഒഡീഷ, ബംഗാള്‍, ആന്ധ്രാ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റ് ആദ്യം തൊട്ടത്. ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും ഭയാനകമായ ചുഴലിയാണ് ഫോനി.

ഒഡീഷയിലെ 14 ജില്ലകളില്‍ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. തീരപ്രദേശത്തും തെക്കന്‍ ജില്ലകളിലുമുള്ള 880 ആശ്വാസകേന്ദ്രങ്ങളില്‍ ഇവരെ താമസിപ്പിക്കും. ഒഡീഷയിലെ 9 ജില്ലകളിലായി 10,000 ഗ്രാമങ്ങളെയും 52 ടൗണുകളെയും ബാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിനു പുറമേ ബംഗാളിലെ ഏഴും ആന്ധ്രയിലെ മൂന്നും ജില്ലകളെയും ബാധിച്ചേക്കും. . രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന- എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

ഇന്ന് രാവിലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് കരതൊടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. കൊടുങ്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 1999-ല്‍ വീശിയ ശക്തമായ ചുഴലിക്കാറ്റില്‍ 10,000 പേരാണ് ഒഡിഷയില്‍ മരിച്ചത്. 200 കിലോമീറ്റര്‍ വേഗതയ്ക്കടുത്താണ് കാറ്റ് ഒഡീഷയിലേക്ക് പാഞ്ഞടുക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാകുമെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് തീരമേഖലയിലെ ജനങ്ങളെ ആകെ ഒഴിപ്പിച്ചത്. കര, വ്യോമ, നാവിക സേനകള്‍ക്കു പുറമേ തീരസംരക്ഷണ സേന, ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), ഒഡീഷ ദുരന്ത ദ്രുതകര്‍മസേന (ഒഡിആര്‍എഎഫ്), അഗ്നിശമന സേന തുടങ്ങിയവ രംഗത്തുണ്ട്.

Related Post

ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Posted by - Jan 12, 2020, 05:37 pm IST 0
കൊല്‍ക്കത്ത: ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനംഅടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യ I5316 വിമാനമാണ് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച്…

ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

Posted by - Dec 27, 2019, 08:54 am IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വലിയ തോതിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.…

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു 

Posted by - Jul 1, 2018, 12:49 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.…

പാമ്പുകളുടെ മുകളിൽ അറിയാതെ ഇരുന്നു ഫോൺ ചെയത യുവതിക്ക് ദാരുണാന്ത്യം

Posted by - Sep 12, 2019, 04:00 pm IST 0
ഗോരഖ്പൂർ: വിചിത്രമായ ഒരു സംഭവത്തിൽ, ഒരു സ്ത്രീ ഫോണിൽ സംസാരിക്കുന്നതിനിടെ അറിയാതെ ഒരു ജോടി പാമ്പുകൾക്കു മുകളിൽ  ഇരുന്നു. ഉടനെ പാമ്പ് കടിയേറ്റു മരിച്ചു. ഗോരഖ്പൂരിലെ റിയാൻവ്…

രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തിയ  രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍ 

Posted by - Sep 16, 2019, 07:12 pm IST 0
ഡല്‍ഹി: രാഷ്ട്രപതിഭവന് സമീപത്ത്  ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാർ കസ്റ്റഡിയിൽ . അച്ഛനും മകനുമാണ് കസ്റ്റഡിയില്‍ ആയത് . സെപ്റ്റംബര്‍ 14നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ്…

Leave a comment